2011, ജനുവരി 28, വെള്ളിയാഴ്‌ച

ഭീകരതക്ക് മൂലകാരണം രഥയാത്ര -ദിഗ്‌വിജയ്(2)

ഭീകരതക്ക് മൂലകാരണം രഥയാത്ര -ദിഗ്‌വിജയ്

ഭീകരതക്ക് മൂലകാരണം രഥയാത്ര -ദിഗ്‌വിജയ്
ന്യൂദല്‍ഹി: ഇന്ത്യയിലെ ഭീകരതക്ക് മൂല കാരണം ബി.ജെ.പി നേതാവ് എല്‍.കെ. അദ്വാനി നടത്തിയ രഥയാത്രയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ്‌സിങ്. ഇന്ത്യയിലെ മുസ്‌ലിംകളെ ഇന്ത്യന്‍ സര്‍ക്കാര്‍ വിശ്വസിക്കുന്നില്ലെന്ന് നേരത്തേ പാകിസ്താന്‍ കുറ്റപ്പെടുത്തുമായിരുന്നു. എന്നാല്‍, രഥയാത്രക്ക് ശേഷം ഈ ആരോപണം യാഥാര്‍ഥ്യമായി മാറി. നിരവധി മുസ്‌ലിം യുവാക്കളെ പീഡിപ്പിക്കുകയും അനധികൃതമായി തടങ്കലിലാക്കുകയും ചെയ്ത നിരവധി സംഭവങ്ങള്‍ ഉണ്ടായി -ദിഗ്‌വിജയ്‌സിങ് പറഞ്ഞു.
 ആര്‍.എസ്.എസ് ഭീകരതയാണെന്ന് തെളിഞ്ഞ നിരവധി സ്‌ഫോടനങ്ങളുടെ പേരില്‍ നേരത്തേ സുരക്ഷാ ഏജന്‍സികള്‍ പീഡിപ്പിച്ച  മുസ്‌ലിം ചെറുപ്പക്കാരുടെ സ്ഥിതി മുന്‍നിര്‍ത്തി 'അന്‍ഹദി'ന്റെ നേതൃത്വത്തില്‍ വിവിധ മനുഷ്യാവകാശ സംഘടനകള്‍ ചേര്‍ന്ന് സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു ദിഗ്‌വിജയ്‌സിങ്.
 സംഘ്പരിവാറിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഭീകരയെ ഹിന്ദു ഭീകരത എന്നല്ല, സംഘ് ഭീകരതയെന്നാണ് പറയേണ്ടതെന്ന് ദിഗ്‌വിജയ്‌സിങ് അഭിപ്രായപ്പെട്ടു. തര്‍ക്കമുള്ളിടത്ത് അവര്‍ ക്ഷേത്രമുണ്ടാക്കും. തര്‍ക്കമുള്ള സ്ഥലത്ത് പതാക ഉയര്‍ത്തും. പക്ഷേ, നാഗ്പൂരിലെ ആര്‍.എസ്.എസ് ആസ്ഥാനത്ത് എന്തുകൊണ്ടാണ് അവര്‍ ദേശീയ പതാക ഉയര്‍ത്താത്തത്? ഭീകരതയുടെ പേരില്‍ ആര്‍.എസ്.എസിനെ നിരോധിക്കുന്നത് പ്രശ്‌നങ്ങള്‍ക്ക് പരിഹാരമല്ല. സംഘ്പരിവാറിന് നൂറിലേറെ ഉപവിഭാഗങ്ങളുണ്ട്. ഒന്നിനെ നിരോധിച്ചാലും മറ്റുള്ളവ നിലനില്‍ക്കും. സംഘ്പരിവാറിനെ ആശയപരമായാണ് നേരിടേണ്ടതെന്ന് ദിഗ്‌വിജയ്‌സിങ് പറഞ്ഞു.
 ഹിന്ദുത്വ ശക്തികളുടെ അക്രമ സ്വഭാവം പുതിയ കാര്യമല്ലെന്ന് യോഗത്തില്‍ സംസാരിച്ച സി.പി.എം പോളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി പറഞ്ഞു. ഏതെങ്കിലും ഒരു സമുദായത്തില്‍ പെട്ടവരുമായി ബന്ധപ്പെട്ടതാണ് ഭീകരതയെന്ന കാഴ്ചപ്പാട് തിരുത്തണം. ഭീകരതയുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ പേരില്‍ നിരപരാധികളെ പീഡിപ്പിക്കുന്ന പ്രശ്‌നം പാര്‍ലമെന്റില്‍ ഉയര്‍ത്തുമെന്നും യെച്ചൂരി പറഞ്ഞു.
 ദ്വിരാഷ്ട്ര വാദം ജിന്നക്കു മുമ്പേ ഉയര്‍ത്തിയത് സംഘ് നേതാവ് സവര്‍ക്കറാണെന്ന് കഴിഞ്ഞ ദിവസം ദിഗ്‌വിജയ്‌സിങ് നടത്തിയ പരാമര്‍ത്തെ യെച്ചൂരി പിന്തുണച്ചു. എല്ലാ രാഷ്ട്രീയത്തെയും ഹൈന്ദവവത്കരിക്കുകയാണ് സംഘ്പരിവാര്‍ ചെയ്യുന്നത്. സവര്‍ക്കറെപ്പോലെ തന്നെ ബി.എസ്. മൂഞ്ചെയുടെ തത്ത്വശാസ്ത്രവും ഭീകരതയുടെ പാഠങ്ങളാണ് നല്‍കുന്നതെന്ന് യെച്ചൂരി ചൂണ്ടിക്കാട്ടി. ഇറ്റാലിയന്‍ ഏകാധിപതി മുസോളിനിയെ കണ്ട ശേഷമാണ് മൂഞ്ചെ 1935ല്‍ കേന്ദ്ര ഹിന്ദു സൈനിക വിദ്യാഭ്യാസ സൊസൈറ്റി സ്ഥാപിച്ചത്. ഹിന്ദുത്വ ഭീകരതയുടെ പ്രധാന കണ്ണികളില്‍ ഒരാളായ കേണല്‍ ശ്രീകാന്ത് പുരോഹിതിനെപ്പോലുള്ളവര്‍ ഇവിടെയാണ് പരിശീലനം നേടിയത്. വര്‍ഗീയാതിക്രമ-പുനരധിവാസ നിയമ നിര്‍മാണത്തെക്കുറിച്ച് കഴിഞ്ഞ ആറു വര്‍ഷമായി സംസാരിക്കുന്നുണ്ടെങ്കിലും ഇപ്പോഴും അത് നടപ്പാക്കാത്തതിനെ യെച്ചൂരി വിമര്‍ശിച്ചു.
രാജ്യത്ത് കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടയില്‍ നടന്ന ഭീകരതാ കേസുകള്‍ പുനരന്വേഷിക്കണമെന്ന് വിവിധ മനുഷ്യാവകാശ സംഘടനകള്‍ പങ്കെടുത്ത സമ്മേളനം പ്രമേയത്തില്‍ ആവശ്യപ്പെട്ടു. ഭീകരാക്രമണങ്ങളുടെ പേരില്‍ പിടികൂടിയ മുസ്‌ലിം ചെറുപ്പക്കാരെക്കുറിച്ച് ധവളപത്രം ഇറക്കണം.
 നിരപരാധികളെ പിടികൂടി പീഡിപ്പിച്ച സംഭവങ്ങളില്‍ സര്‍ക്കാര്‍ നഷ്ടപരിഹാര-പുനരധിവാസ പാക്കേജ് നടപ്പാക്കണം. ഇനിയും തടവില്‍ കഴിയുന്ന നിരപരാധികളെ ഉടനടി വിട്ടയക്കണം. ഹിന്ദുത്വ സംഘടനകള്‍ക്ക് വേണ്ടി വിദേശത്തു നിന്ന് പണം എത്തുന്നതിനെക്കുറിച്ച് വിശദാന്വേഷണം നടത്തണം. ഭീകര ചെയ്തികളില്‍ തെറ്റായി പ്രതിക്കൂട്ടിലാക്കി പീഡിപ്പിച്ചതിന് മുസ്‌ലിം യുവാക്കളോട് ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാറുകള്‍ മാപ്പു പറയണം-പ്രമേയം ആവശ്യപ്പെട്ടു.

ഇശ്‌റത്ത് ജഹാന്‍ ഏറ്റുമുട്ടല്‍ വ്യാജം -അഹ്മദാബാദ് ജോയന്റ് കമീഷണര്‍

ഇശ്‌റത്ത് ജഹാന്‍ ഏറ്റുമുട്ടല്‍ വ്യാജം -അഹ്മദാബാദ് ജോയന്റ് കമീഷണര്‍
ഗാന്ധിനഗര്‍: ഇശ്‌റത്ത് ജഹാന്‍ കൊല്ലപ്പെട്ട ഏറ്റുമുട്ടല്‍ വ്യാജമാണെന്ന് അഹ്മദാബാദ് പൊലീസ് ജോയന്റ് കമീഷണറും കേസന്വേഷിക്കുന്ന പ്രത്യേകാന്വേഷണ സംഘത്തിലെ അംഗവുമായിരുന്ന സതീശ് വര്‍മ ഗുജറാത്ത് ഹൈകോടതിയില്‍ ബോധിപ്പിച്ചു. കോടതിയില്‍ സമര്‍പ്പിച്ച 75 പേജുവരുന്ന സത്യവാങ്മൂലത്തിലാണ് ഇതടക്കം ഗുരുതരമായ പല ആരോപണങ്ങളും വര്‍മ ഉന്നയിച്ചത്.
പ്രത്യേകാന്വേഷണ സംഘത്തിലെ ചില അംഗങ്ങള്‍ അന്വേഷണവുമായി ശരിയായി സഹകരിക്കുന്നില്ല എന്നും അന്വേഷണം അട്ടിമറിക്കാന്‍ അവര്‍ ശ്രമിക്കുന്നുവെന്നും വര്‍മ ആരോപിച്ചു.പ്രത്യേക അന്വേഷണസംഘം ചെയര്‍മാന്‍ കര്‍ണൈല്‍ സിങ്ങും ദല്‍ഹി പോലീസിലെ ഒരു ഉദ്യോഗസ്ഥനും കേസിലെ തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിക്കുന്നതായി അദ്ദേഹം വെളിപ്പെടുത്തി. ഏറ്റുമുട്ടല്‍ വ്യാജമാണെന്ന സാക്ഷി മൊഴികള്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും എന്നാല്‍, ഇവര്‍ക്ക് മതിയായ സംരക്ഷണം നല്‍കാത്തതിനാല്‍ സത്യം പുറത്തുപറയുന്നതിന് ഭയപ്പെടുന്നുവെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
സസ്‌പെന്‍ഡ് ചെയ്യപ്പെട്ട് ജയിലില്‍ കഴിയുന്ന  ഡി.ഐ.ജി വന്‍സാരയുടെ കേസിലെ പങ്കിനെക്കുറിച്ചും ഇതില്‍ പരാമര്‍ശമുണ്ട്. വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സൊഹ്‌റാബുദ്ദീന്റെ ഭാര്യ കൗസര്‍ബിയെ തടവിലിട്ട ഗെസ്റ്റ് ഹൗസില്‍ ഇശ്‌റത്തിനെയും മറ്റുള്ളവരെയും നാലു ദിവസം പാര്‍പ്പിച്ചതായും അവിടെനിന്നും കണ്ണു മൂടിക്കെട്ടി നീല ഇന്‍ഡിക്ക കാറില്‍ കൊണ്ടുപോയ അവരെ വെടിവെച്ചു കൊല്ലുകയായിരുന്നെന്നും  വര്‍മ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. കേസന്വേഷണത്തോടുള്ള കര്‍ണൈല്‍ സിങ്ങിന്റെ സമീപനത്തിനെതിരെ വര്‍മ നേരത്തേ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു.
ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ കൊലപ്പെടുത്താന്‍ പദ്ധതിയിട്ട ലശ്കറെ ത്വയ്യിബ പ്രവര്‍ത്തകരാണെന്ന് ആരോപിച്ച് 2004 ജൂണ്‍ 15ന്  മുംബൈയില്‍ നിന്നുള്ള ഇശ്‌റത്ത് ജഹാന്‍ അടക്കം നാലുപേരെ ഗുജറാത്ത് പൊലീസ് വെടിവെച്ചു കൊല്ലുകയായിരുന്നു.
കേസില്‍ പുതിയ എഫ്.ഐ.ആറിന് ഹൈകോടതിയോട് അനുമതി തേടിയിരിക്കുയാണ് സതീശ് വര്‍മ. അതേസമയം, അഭിഭാഷകനായ യോകേഷ് ലഖാനിയെ ഹൈകോടതി കേസില്‍ അമികസ് ക്യൂറിയായി നിയമിച്ചിട്ടുണ്ട്.

സെന്നിനെ മോചിപ്പിക്കണം -ആഗോള പൗരാവകാശ സംഘടനകള്‍

സെന്നിനെ മോചിപ്പിക്കണം -ആഗോള പൗരാവകാശ സംഘടനകള്‍
വാഷിങ്ടണ്‍: ഇന്ത്യയില്‍ തടവില്‍ കഴിയുന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ബിനായ്ക് സെന്നിനെ മോചിപ്പിക്കണമെന്ന് 55 പൗരാവകാശ സംഘടനകള്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. സ്വതന്ത്രമായ ആശയവിനിമയം നിരോധിക്കുന്ന കരിനിയമം ഇന്ത്യന്‍ സര്‍ക്കാര്‍ എടുത്തുകളയണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ഏഷ്യന്‍ ലോ അലയന്‍സ്, പീപ്ള്‍സ് ഹെല്‍ത്ത് മൂവ്‌മെന്റ്, ആന്‍സ്‌പര്‍ മുന്നണി, വുമന്‍സ് ഇന്റര്‍നാഷനല്‍ ലീഗ് തുടങ്ങിയ പ്രസ്ഥാനങ്ങളും നിരവധി വിദ്യാര്‍ഥികളും പ്രസ്താവനയില്‍ ഒപ്പുവെച്ചു. 10,000 പേരുടെ ഒപ്പു ശേഖരണവും സംഘടനകള്‍ നടത്തി.
സെന്നിനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് അമേരിക്കന്‍ നഗരങ്ങളില്‍ ഈയാഴ്ച വിവിധ പരിപാടികള്‍ നടത്താന്‍ 'ഫ്രീ ബിനായ്ക് സെന്‍ മുന്നണി' തീരുമാനിച്ചിട്ടുണ്ട്.
മാവോയിസ്റ്റുകളെ അനുകൂലിച്ചുവെന്നാരോപിപ്പ് ഛത്തിസ്ഗഢ് സര്‍ക്കാറാണ് ബിനായക് സെന്നിന് ജീവപര്യന്തം വിധിച്ചിരുന്നത്.

അറബ് ലോകത്ത് പുതിയ സത്യങ്ങളുടെ ഉദയം


അറബ് ലോകത്ത് പുതിയ സത്യങ്ങളുടെ ഉദയം
'ചരിത്രത്തിലാദ്യമായി' എന്നു വിശേഷിപ്പിക്കാവുന്ന നിരവധി സംഭവങ്ങള്‍ക്കാണ് ഇപ്പോള്‍ അറബ്‌രാജ്യങ്ങള്‍ സാക്ഷ്യം വഹിക്കുന്നത്. പ്രസിഡന്റ് ഹുസ്‌നി മുബാറകിന്റെ അധികാരമൊഴിയല്‍ ആവശ്യപ്പെട്ട് ആയിരങ്ങളാണ് ഈജിപ്തിന്റെ പാതകളില്‍ അണിനിരക്കുന്നത്. ഏഷ്യന്‍ രാജ്യമായ യമനില്‍ പ്രസിഡന്റ് അലി അബ്ദുല്ല സാലിഹിനെതിരെ ജനരോഷം വ്യാപിച്ചിരിക്കുന്നു.
മുമ്പ് ഉണ്ടാവാത്ത ചില തിരിച്ചറിവുകള്‍ അറബ് രാജ്യങ്ങളിലെ ജനതകളില്‍ പ്രകടമാകുന്നു എന്നാണ് ഇപ്പോഴത്തെ പ്രക്ഷോഭങ്ങള്‍ തെളിയിക്കുന്നത്. നുണകളുടെ കൊട്ടാരത്തില്‍ ജനങ്ങള്‍ എന്നും ശാന്തരായി കഴിഞ്ഞുകൊള്ളും എന്ന ഭരണകൂട ധാരണകള്‍ ഇളകുകയാണ്. നുണകളുടെ കാലം അവസാനിച്ചിരിക്കുന്നു. നേതാക്കളുടെ വാക്കുകള്‍ കണ്ണുംപൂട്ടി വിശ്വസിക്കുന്ന ജനതകളുടെ കാലം അറബ് ലോകത്ത് ഇനി തുടരാന്‍ സാധ്യതയില്ല. മേലില്‍ അധികാരികള്‍ക്ക് വ്യാജ പ്രസ്താവനകള്‍കൊണ്ട് ജനങ്ങളെ വഞ്ചിക്കാന്‍ കഴിയില്ല.
അറബ് ജനത അവരുടെ നേതാക്കളെ സ്വയം തീരുമാനിക്കുന്നിടത്തേക്കാണ് കാര്യങ്ങളുടെ പോക്ക്. പാശ്ചാത്യരുടെ നിയന്ത്രണത്തില്‍ ഒതുങ്ങുന്ന അറബ്‌ലോകം എന്ന സങ്കല്‍പം അവസാനിക്കുകയാണ്. വടക്കന്‍ ആഫ്രിക്കയില്‍ തുനീഷ്യന്‍ ജനത പ്രതിഷേധാഗ്‌നിയുമായി തെരുവിലിറങ്ങുകയും പ്രസിഡന്റ് സൈനുല്‍ ആബിദീന്‍ ബിന്‍ അലി അധികാരമൊഴിഞ്ഞ് നാടുവിട്ടോടുകയും ചെയ്തപ്പോള്‍ അമേരിക്ക പ്രതികരിച്ചതേയില്ല എന്നത് ശ്രദ്ധേയമാണ്. വിദേശകാര്യ സെക്രട്ടറി ഹിലരി ക്ലിന്റന്‍ അദ്്ഭുതകരമായ നിശ്ശബ്ദതയാണ് പാലിച്ചത്. 'ജനങ്ങള്‍ സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്ന തുനീഷ്യയെ കാണുമ്പോള്‍ താന്‍ സന്തോഷിക്കുന്നു' എന്നാണ് ഇറാന്‍ പ്രസിഡന്റ് അഹ്മദി നെജാദ് പ്രതികരിച്ചത്.
ഈജിപ്തില്‍ ഹുസ്‌നിമുബാറകിന്റെ നാളുകള്‍ എണ്ണപ്പെട്ടിരിക്കുന്നു. അദ്ദേഹത്തിന്റെ മകന് അടുത്ത ഭരണാധികാരിയാവാം എന്ന  മോഹം ജനങ്ങള്‍ തകര്‍ത്തിരിക്കുന്നു. ഈജിപ്തുകാര്‍ ആഗ്രഹിക്കുന്ന നേതാവ് മുബാറകിന്റെ മകനല്ല.
അയാളൊരു സാധാരണ ബിസിനസുകാരന്‍ മാത്രമാണ്. ഇപ്പോഴത്തെ അഴിമതിനിറഞ്ഞ, പ്രശ്‌നബാധിതമായ ഈജിപ്തിനെ രക്ഷിക്കാന്‍ അയാളുടെ കേവല ബിസിനസ് സാമര്‍ഥ്യത്തിന് കഴിയണമെന്നില്ല.
പശ്ചിമേഷ്യയില്‍ അമേരിക്കയുടെ ആധിപത്യം ഇതാദ്യമായി ചോദ്യംചെയ്യപ്പെടുകയാണ്. അമേരിക്ക അധികാരത്തില്‍ വാഴിച്ചവരെ ജനങ്ങള്‍ താഴെയിറക്കുന്നു.
എവിടേക്കാണ് ഓടിരക്ഷപ്പെടുക എന്ന ആലോചനയിലാണ് മുബാറക്. ലബനാനില്‍ അമേരിക്കയുടെ ഇഷ്ടക്കാരായ ഭരണാധികാരികള്‍ ജനങ്ങളാല്‍ വിചാരണ ചെയ്യപ്പെടുന്നു. അറബ്‌ലോകത്ത് പാശ്ചാത്യ കേന്ദ്രീകൃത ജനാധിപത്യത്തിന്റെ നാളുകള്‍ എണ്ണപ്പെടുകയാണ്. പകരം എന്താണ് വരാന്‍ പോകുന്നത് എന്നത് പ്രവചനാതീതമാണ്. ചരിത്രത്തിനു മാത്രമേ ആ ചോദ്യത്തിന് ഉത്തരം നല്‍കാനാവൂ.

ഈജിപ്തില്‍ പ്രക്ഷോഭം പടരുന്നു; ജമാല്‍ മുബാറക് ബ്രിട്ടനില്‍ അഭയം തേടി

ഈജിപ്തില്‍ പ്രക്ഷോഭം പടരുന്നു; ജമാല്‍ മുബാറക് ബ്രിട്ടനില്‍ അഭയം തേടി
വാഷിങ്ടണ്‍: മൂന്നു ദിവസമായി തുടരുന്ന കടുത്ത ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് ഈജിപ്തില്‍ മൂന്നു പതിറ്റാണ്ടുകാലം പ്രസിഡന്റായി തുടരുന്ന ഹുസ്‌നി മുബാറകിന്റെ പുത്രനും അദ്ദേഹത്തിന്റെ പിന്‍ഗാമിയുമായ ജമാല്‍ മുബാറക് ബ്രിട്ടനില്‍ അഭയം തേടി. ഭാര്യക്കും മകള്‍ക്കുമൊപ്പം കിഴക്കന്‍ കൈറോയിലെ വിമാനത്താവളത്തില്‍നിന്ന് സ്വകാര്യ വിമാനത്തില്‍ 48കാരനായ ജമാല്‍ ലണ്ടനിലേക്ക് പലായനം ചെയ്യുകയായിരുന്നുവെന്ന് അറബ് വെബ് സൈറ്റായ 'അഖ്ബാറുല്‍ അറബ്' റിപ്പോര്‍ട്ട് ചെയ്തു.
ഏകാധിപത്യ സര്‍ക്കാറിനെതിരെ തുനീഷ്യയില്‍ നടന്ന ജനകീയ പ്രക്ഷോഭത്തിന്റെ ചുവടു പിടിച്ച് ഈജിപ്തില്‍ നടക്കുന്ന പ്രക്ഷോഭത്തെ ത്തുടര്‍ന്നാണ് ജമാല്‍ മുബാറകിന്റെ പലായനം.
ഹുസ്‌നി മുബാറക് സ്ഥാനം ഒഴിയണമെന്നാവശ്യപ്പെട്ട് ഈജിപ്തിലെ തെരുവില്‍ അണിനിരന്ന ആയിരക്കണക്കിന് പ്രക്ഷോഭകര്‍  പൊലീസുമായി ഏറ്റുമുട്ടി.  'ഉപജീവനം, സ്വാതന്ത്ര്യം, അഭിമാനം', ഞങ്ങള്‍ തുനീഷ്യയെ പിന്തുടരും എന്നീ മുദ്രാവാക്യങ്ങളാണ് പ്രക്ഷോഭകാരികള്‍ ഉയര്‍ത്തിയത്.
'പ്രക്ഷോഭ ദിന'മായി പ്രഖ്യാപിക്കപ്പെട്ട ചൊവ്വാഴ്ച പൊലീസിന്റെ ടിയര്‍ഗ്യാസ് പ്രയോഗത്തെത്തുടര്‍ന്ന് സൂയസില്‍ മൂന്നു പ്രക്ഷോഭകരും കൈറോയില്‍ ഒരു പൊലീസുകാരനും കൊല്ലപ്പെട്ടിരുന്നു. മുബാറകിന്റെ 30 വര്‍ഷത്തെ ഭരണം അവസാനിപ്പിക്കണമെന്നാഹ്വാനം ചെയ്ത് വ്യാഴാഴ്ച വീണ്ടും ജനം തെരുവിലിറങ്ങുകയായിരുന്നു.
ചൊവ്വാഴ്ച പ്രക്ഷോഭത്തിന് തുടക്കം കുറിച്ച കൈറോ കോടതിക്കു പുറത്ത് 3000ത്തോളം പേര്‍ തടിച്ചുകൂടി. സമരക്കാരെ നിയന്ത്രിക്കാന്‍ പൊലീസ് വന്‍ സുരക്ഷാവ്യൂഹം തീര്‍ത്തിരുന്നു. 500ഓളം പേരെ ബുധനാഴ്ച പൊലീസ് അറസ്റ്റു ചെയ്തു. ഇതിനിടെ കൊല്ലപ്പെട്ട ഒരാളുടെ മൃതദേഹം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് സൂയസില്‍ നടന്ന പ്രകടനം അക്രമാസക്തരായി. അഭ്യന്തര മന്ത്രി ഹബീബുല്‍ അദ്‌ലിക്കെതിരെ പ്രക്ഷോഭകര്‍ മുദ്രാവാക്യം മുഴക്കി.
അധികൃതര്‍ പ്രതിഷേധം അനുവദിച്ച ഏകസ്ഥലമായ കൈറോയിലെ പത്രപ്രവര്‍ത്തക സംഘടന ഓഫിസിനുപുറത്തും ആയിരക്കണക്കിന് പ്രക്ഷോഭകര്‍ അണിനിരന്നു. കെട്ടിടങ്ങള്‍ക്കു മുകളില്‍ തമ്പടിച്ച പ്രക്ഷോഭക്കാര്‍ പൊലീസിനു നേരെ കല്ലെറിഞ്ഞു. 10,000ഓളം പേര്‍ പ്രക്ഷോഭത്തിനിറങ്ങിയ സെന്‍ട്രല്‍ കൈറോയിലെ തഹ്‌രീര്‍ സ്‌ക്വയറില്‍നിന്ന് 90 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തതായി ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. ഇതില്‍ 64 പേരെ അലക്‌സാന്‍ഡ്രിയയില്‍ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണ്.
എല്ലാ തരത്തിലുള്ള പ്രക്ഷോഭങ്ങള്‍ക്കും  പ്രകടനങ്ങള്‍ക്കും ആഭ്യന്തര മന്ത്രാലയം നിരോധമേര്‍പ്പെടുത്തിയിട്ടുണ്ട്. പ്രകടനത്തിന് ഒത്തുചേരുന്നവര്‍ക്കെതിരെ കടുത്ത നിയമ നടപടിയുണ്ടാവും.
എന്നാല്‍, സര്‍ക്കാര്‍ താഴെവീഴും വരെ പ്രതിഷേധം തുടരുമെന്ന് പ്രക്ഷോഭകര്‍ പ്രഖ്യാപിച്ചു.  മുബാറക് രാജ്യം വിടുന്നതു വരെ പിന്നോട്ടില്ലെന്ന് പ്രക്ഷോഭകരുടെ സംഘടനയായ 'ദി സിക്‌സ്ത് ഓഫ് ഏപ്രില്‍ യൂത്ത്' ഫേസ്ബുക്കില്‍ പ്രഖ്യാപിച്ചു. പ്രക്ഷോഭകര്‍ ആശയവിനിമയത്തിന് വലിയ രീതിയില്‍ ഉപയോഗപ്പെടുത്തിയ ഫേസ്ബുക്കിന് ചൊവ്വാഴ്ച മുതല്‍ ഈജിപ്തില്‍ നിരോധം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
1977നു ശേഷം രാജ്യം കണ്ട ഏറ്റവും വലിയ പ്രക്ഷോഭമാണ് ഈജിപ്തില്‍ നടക്കുന്നത്.

2011, ജനുവരി 24, തിങ്കളാഴ്‌ച

ഗോധ്ര കേസില്‍ വിധി ഫെബ്രുവരി 19ന്(2)ബിനായക് സെന്നിനു വേണ്ടി ജത്മലാനി; കരിങ്കൊടിയുമായി എ.ബി.വി.പി(3)എന്‍ഡോസള്‍ഫാനെ ന്യായീകരിച്ച് മന്ത്രി പവാര്‍ വീണ്ടും രംഗത്ത്

2011, ജനുവരി 23, ഞായറാഴ്‌ച

മോഡിക്ക് ദൈവംപോലും മാപ്പ് നല്‍കില്ല -ദയൂബന്ദ് മേധാവി(2)യെദിയൂരപ്പക്കെതിരെ കൂടുതല്‍ കേസുകള്‍

മോഡിക്ക് ദൈവംപോലും മാപ്പ് നല്‍കില്ല -ദയൂബന്ദ് മേധാവി
ന്യൂദല്‍ഹി:  നരേന്ദ്ര മോഡിയെ ന്യായീകരിക്കാനോ കുറ്റമുക്തനാക്കാനോ താന്‍ ശ്രമിച്ചിട്ടില്ലെന്ന് ഇന്ത്യയിലെ പ്രമുഖ മതപാഠശാലയായ ദാറുല്‍ ഉലൂം  ദയൂബന്ദിന്റെ പുതിയ മേധാവിയായി നിയമിതനായ ഗുലാം മുഹമ്മദ് വസ്തനവി.
ഗുജറാത്ത് കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ രക്തക്കറ പുരണ്ട മോഡിക്ക് താനും മുസ്‌ലിംകളും മാത്രമല്ല ദൈവംപോലും മാപ്പു നല്‍കില്ലെന്നും അദ്ദേഹം പറഞ്ഞു. മോഡിക്കു കീഴില്‍  ഗുജറാത്തില്‍ മുസ്‌ലിംകള്‍ക്ക് മെച്ചപ്പെട്ട സ്ഥിതിയാണെന്നും ഗുജറാത്ത് കലാപം വീണ്ടും ഉയര്‍ത്തിക്കാട്ടുന്ന നിലപാട് ശരിയല്ലെന്നും വസ്തനവി നേരത്തേ പറഞ്ഞത് വന്‍ വിവാദമായിരുന്നു. പ്രസ്താവനക്കെതിരെ മതസംഘടനകളും മറ്റും രൂക്ഷമായി  രംഗത്തുവന്നതോടെയാണ് നിലപാട് മാറ്റാന്‍ വസ്തനവി നിര്‍ബന്ധിതനായത്.
2002ലെ കലാപത്തില്‍ മോഡിക്ക് പങ്കില്ലെന്ന് പറഞ്ഞിട്ടില്ല. എന്റെ വാക്കുകള്‍ ചില മാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നു. എനിക്കെന്നല്ല, ദൈവത്തിനുപോലും മോഡിയോട് പൊറുക്കാന്‍ കഴിയില്ല. മോഡിയോട് പ്രതികാരം ചെയ്യാന്‍ ഞങ്ങള്‍ ദൈവത്തോട് പ്രാര്‍ഥിക്കും -വിശദീകരണക്കുറിപ്പില്‍ വസ്തനവി അറിയിച്ചു.വിവാദ പ്രസ്താവന സമുദായത്തിനുള്ളില്‍ ആരെയെങ്കിലും മുറിപ്പെടുത്തിയെങ്കില്‍ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് അവരോട് ക്ഷമാപണം നടത്തുന്നയതായും വസ്തനവി ചൂണ്ടിക്കാട്ടി. തന്നെ മേധാവിയായി തെരഞ്ഞെടുത്ത ദയൂബന്ദ് ദാറുല്‍ ഉലൂം ശൂറ ആവശ്യപ്പെട്ടാല്‍ രാജി സമര്‍പ്പിക്കാനും മടിയില്ലെന്ന് അദ്ദേഹം അറിയിച്ചു.ഗുജറാത്ത് കലാപത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചപ്പോള്‍ എട്ടു കൊല്ലത്തിനുശേഷം എന്തിനിതു ചോദിക്കുന്നുവെന്നും നൂറുകണക്കിന് മുസ്‌ലിംകള്‍ കൊല്ലപ്പെട്ട കലാപം അതിക്രൂരമായിരുന്നുവെന്നും പ്രതികരിക്കുക മാത്രമായിരുന്നു ചെയ്തത്. ഇതിന്റെ  ശബ്ദരേഖ തന്റെ പക്കലുണ്ടെന്നും വസ്തനവി അറിയിച്ചു.  ഇംഗ്ലീഷ് പത്രം കാര്യങ്ങള്‍ വികലമാക്കി  അഭിമുഖം പ്രസിദ്ധപ്പെടുത്തുകയായിരുന്നു. വിദ്യാഭ്യാസ-ബിസിനസ് മേഖലകളില്‍ ശാക്തീകരണം നേടാന്‍ ഗുജറാത്ത് മുസ്‌ലിംകള്‍ നടത്തുന്ന നീക്കത്തില്‍ സംതൃപ്തി രേഖപ്പെടുത്തിയിരുന്നു. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ പ്രവര്‍ത്തനഫലമായി ഗുജറാത്തില്‍ വികസനമുണ്ടായി എന്നതും സത്യമാണ്.  അതിന്റെ ഗുണഫലം മുസ്‌ലിംകള്‍ക്കും ലഭിക്കുന്നുണ്ട്. അല്ലാതെ മോഡിയെ ഇതിന്റെ പേരില്‍ പ്രകീര്‍ത്തിച്ചിട്ടേയില്ല.
എം.ബി.എ കരസ്ഥമാക്കിയ ഗുജറാത്ത് സ്വദേശിയായ വസ്തനവി കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി മഹാരാഷ്ട്രയിലാണ് താമസം. വലിയ ഒരു മദ്‌റസയും എന്‍ജിനീയറിങ് കോളജുകളും മഹാരാഷ്ട്രയില്‍ ഇദ്ദേഹത്തിനു കീഴില്‍ നടക്കുന്നുണ്ട്.

യെദിയൂരപ്പക്കെതിരെ കൂടുതല്‍ കേസുകള്‍
യെദിയൂരപ്പക്കെതിരെ കൂടുതല്‍ കേസുകള്‍
ബംഗളൂരു: ഭൂമി കുംഭകോണം, സ്വജന പക്ഷപാതം, അഴിമതി, വിശ്വാസ വഞ്ചന തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പക്കെതിരെ തിങ്കളാഴ്ച നാല് ഹരജികള്‍ കൂടി നല്‍കും. ശനിയാഴ്ച നല്‍കിയ രണ്ട് ഹരജികള്‍ തിങ്കളാഴ്ച അഡീഷനല്‍ സിറ്റി സിവില്‍ കോടതി മുമ്പാകെ പരിഗണനക്ക് വരും. പ്രോസിക്യൂഷന്‍ അനുമതിക്കായി അപേക്ഷ നല്‍കിയ അഭിഭാഷകരായ സിറാജിന്‍ ബാഷ, കെ.എന്‍ ബല്‍രാജ് എന്നിവരാണ് നാല് കേസുകള്‍ കൂടി നല്‍കുക. ഇതോടെ മൊത്തം ആറു കേസുകളില്‍ 18 കുറ്റങ്ങളാണ് മുഖ്യമന്ത്രിക്കും മറ്റ് 14 പേര്‍ക്കുമെതിരെ ആരോപിക്കുന്നത്. പ്രോസിക്യൂഷന് അനുമതി നല്‍കിയ ഗവര്‍ണറുടെ നടപടി സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പയും ഇന്ന് ഹൈകോടതിയില്‍ ഹരജി നല്‍കും.
രണ്ടര വര്‍ഷത്തിനിടെ യെദിയൂരപ്പയുടെ പ്രവര്‍ത്തനങ്ങള്‍ വഴി സംസ്ഥാനത്തിന് 465.32 കോടി രൂപയുടെ നഷ്ടമുണ്ടായതായി പ്രോസിക്യൂഷന് അനുമതി നല്‍കാനുള്ള കാരണങ്ങള്‍ വ്യക്തമാക്കി ഗവര്‍ണര്‍ പുറത്തിറക്കിയ കമ്യൂണിക്കെയില്‍ ചൂണ്ടിക്കാട്ടി. ഇതില്‍ 189.71 കോടി രൂപയുടെ നേട്ടം യെദിയൂരപ്പയും കുടുംബവും ഉണ്ടാക്കിയതായും കമ്യൂണിക്കെയില്‍ പറയുന്നു.

ശത്രുഘ്‌നന്‍ സിന്‍ഹയെ അറസ്റ്റു ചെയ്യാന്‍ ഉത്തരവ്(2)പൊന്നമ്പലമേട്ടിലെ ദീപം തെളിക്കുന്നത് ആരെന്നറിയില്ല -ശബരിമല തന്ത്രി(3

ശത്രുഘ്‌നന്‍ സിന്‍ഹയെ അറസ്റ്റു ചെയ്യാന്‍ ഉത്തരവ്


ശത്രുഘ്‌നന്‍ സിന്‍ഹയെ അറസ്റ്റു ചെയ്യാന്‍ ഉത്തരവ്
പാട്‌ന: നടനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ ശത്രുഘ്‌നന്‍ സിന്‍ഹയെ അറസ്റ്റു ചെയ്യാന്‍ ഉത്തരവ്. 2010 ഒക്‌ടോബര്‍ -നവംബര്‍ തെരഞ്ഞെടുപ്പില്‍ പെരുമാറ്റ ചട്ടം ലംഘിച്ചതിനാണ് ഉത്തരവ്. അറസ്റ്റിന് വഴങ്ങാതെ കടന്നുകളഞ്ഞാല്‍ സ്വത്ത് കണ്ടുകെട്ടാന്‍ ബെത്തിയാഹ് പൊലീസ് സൂപ്രണ്ട് നിഷാന്ത് കുമാര്‍ തിവാരി ആവശ്യപ്പെട്ടു.

ശത്രുഘ്‌നന്‍ സിന്‍ഹ സഞ്ചരിച്ച ഹെലികോപ്റ്റര്‍ ബേല്‍വ ബഹൌരി ഗ്രാമത്തില്‍ അനുവാദമില്ലാതെ ഇറക്കിയതാണ് കേസിന് ആസ്‌പദമായ സംഭവം. 2010 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പി സ്ഥാനാര്‍ഥി ഭാഗിരഥി ദേവിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് ശത്രുഘ്‌നന്‍ സിന്‍ഹ ഹെലികോപ്റ്ററില്‍ എത്തിയത്. പാട്‌നയിലെ സാഹിബ് നിയോജകമണ്ഡലത്തിലെ ബി.ജെ.പി എം.പിയാണ്
പൊന്നമ്പലമേട്ടിലെ ദീപം തെളിക്കുന്നത് ആരെന്നറിയില്ല -ശബരിമല തന്ത്രി

പൊന്നമ്പലമേട്ടിലെ ദീപം തെളിക്കുന്നത് ആരെന്നറിയില്ല -ശബരിമല തന്ത്രി
കൊച്ചി:  മകരവിളക്ക് പൊന്നമ്പലമേട്ടിലെ ദീപാരാധനയാണെന്ന് ശബരിമല സീനിയര്‍ തന്ത്രി കണ്ഠരര് മഹേശ്വരര്., എന്നാല്‍ ദീപം തെളിക്കുന്നത് ആരാണെന്നറിയില്ലെന്നും അദ്ദേഹം കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
പൊന്നമ്പലമേട്ടില്‍ ദീപം തെളിച്ചിരുന്നത് ആദ്യമൊക്കെ ആദിവാസികളായിരുന്നുവെങ്കില്‍ ഇപ്പോള്‍ ആരാണ് അത് ചെയ്യുന്നതെന്നറിയില്ല.
ശബരിമലയിലെ ആചാരകാര്യങ്ങളില്‍ പൂര്‍ണ അധികാരവും ഉത്തരവാദിത്തവും തന്ത്രിക്കാണ്.ദേവസ്വം ബോര്‍ഡ് തന്ത്രിയുടെ അനുവാദത്തോടെ ചെയ്യുന്ന ക്രമീകരണങ്ങളാണ് ക്ഷേത്രത്തിലെയും പൊന്നമ്പലമേട്ടിലെയും ആചാരങ്ങള്‍.എന്നാല്‍, പൊന്നമ്പലമേട്ടില്‍ ദീപം കത്തിക്കുന്നത് ആരാണെന്ന് ബോര്‍ഡിനോട് ചോദിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, മകരജ്യോതിയും മകരവിളക്കും രണ്ടാണ്.മകരജ്യോതി സിറിയസ് എന്ന നക്ഷത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്ഷേത്രങ്ങളില്‍ ദീപാരാധനക്കാണ് എല്ലാവരും തൊഴുന്നത് എന്നതുപോലെയാണ് മകരവിളക്കിനെ എല്ലാവരും തൊഴുന്നത്.
നിരീശ്വരവാദികളും ചില മാധ്യമപ്രവര്‍ത്തകരും ചേര്‍ന്ന് ശബരിമലയെ കരിവാരിത്തേക്കാന്‍ ശ്രമിക്കുകയാണ്. ശബരിമല തീര്‍ഥാടനത്തെ അട്ടിമറിക്കാനും ഹിന്ദുധര്‍മത്തെ ആക്രമിക്കാനുമുള്ള അവസരമായി ചിലര്‍ 103 പേരുടെ മരണം ദുരുപയോഗം ചെയ്യുകയാണെന്നും അദ്ദേഹം ആരോപിച്ചു. തീര്‍ഥാടകര്‍ക്ക് മെച്ചപ്പെട്ട സൗകര്യവും സുരക്ഷയും ഒരുക്കുന്നതിന് പകരം ആചാരങ്ങളെയും ആത്മീയതയെയും അപമാനിക്കാനാണ് ചിലര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പല കോണുകളില്‍ നിന്നും വിശ്വാസത്തെ ആക്രമിക്കാന്‍ ബോധപൂര്‍വമായ  ശ്രമമുണ്ടാകുന്ന പശ്ചാത്തലത്തില്‍ ഈശ്വരവിശ്വാസി സമൂഹത്തിന്റെ പിന്തുണ ഇക്കാര്യത്തിലുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
പൗത്രന്‍ ഈശ്വറും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു സിന്‍ഹ

കെ.ജി. ബാലകൃഷ്ണന്‍: പ്രധാനമന്ത്രിയുടെ മൗനം അദ്ഭുതപ്പെടുത്തുന്നത് -വി.ആര്‍. കൃഷ്ണയ്യര്‍

കെ.ജി. ബാലകൃഷ്ണന്‍: പ്രധാനമന്ത്രിയുടെ മൗനം അദ്ഭുതപ്പെടുത്തുന്നത് -വി.ആര്‍. കൃഷ്ണയ്യര്‍
കൊച്ചി:  കെ.ജി. ബാലകൃഷ്ണനെതിരെ പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും കത്തെഴുതാതിരിക്കാന്‍ തന്നെ സ്വാധീനിച്ചത് ഹൈകോടതി മുന്‍ ജസ്റ്റിസ് വി. ഗിരിയാണെന്ന് ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യരുടെ വെളിപ്പെടുത്തല്‍.ദേശീയ പ്രാധാന്യമുള്ള ഈ അഴിമതി പ്രശ്‌നത്തില്‍ പ്രധാനമന്ത്രി മൗനം പാലിക്കുന്നത് തന്നെ അദ്ഭുതപ്പെടുത്തുന്നതായും കൃഷ്ണയ്യര്‍ പറഞ്ഞു.കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെ.ജി.ബിക്കെതിരെ വിശദമായ കത്തെഴുതാന്‍ താന്‍ ഒരുങ്ങിയതാണ്.അപ്പോഴാണ് വി. ഗിരി വീട്ടിലെത്തി സംസാരിച്ചത്. കെ.ജി.ബിക്കുവേണ്ടിയാണ് വി. ഗിരി വന്നത്. സംസാരിച്ചുകഴിഞ്ഞപ്പോള്‍ കത്തെഴുതേണ്ടെന്ന് കരുതി. പറയാനുള്ളതൊക്കെ എന്തായാലും പറഞ്ഞുകഴിഞ്ഞു. അവ പത്രങ്ങളിലൂടെ പ്രധാനമന്ത്രിയുടെ മുന്നിലെത്തിയിട്ടുമുണ്ട്. അതിനാല്‍ ഇനി കത്തെഴുതിയില്ലെങ്കിലും കുഴപ്പമില്ലെന്ന് ഗിരിയോട് പറയുകയും ചെയ്തു.എങ്കിലും താന്‍ പറഞ്ഞവ കണക്കിലെടുത്ത് പ്രധാനമന്ത്രിക്ക് അന്വേഷണത്തിന് നിര്‍ദേശിക്കാമായിരുന്നു. പ്രധാനമന്ത്രിക്ക് എന്തോ മൂടിവെക്കാനുണ്ടെന്നാണ് താന്‍ കരുതുന്നത്. ഇത്തരത്തിലുള്ള പ്രവൃത്തി രാജ്യത്തോടുള്ള ധിക്കാരമാണെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന സര്‍ക്കാറിനെതിരെയും അദ്ദേഹം ആഞ്ഞടിച്ചു. സി.പി.എം സഹയാത്രികനായ തന്റെ വാക്കുകള്‍ കണക്കിലെടുത്ത് അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാറിന് സംസ്ഥാന സര്‍ക്കാര്‍ കത്തയച്ചില്ല. അഴിമതിക്കെതിരെ പ്രതികരിക്കുന്ന കാര്യത്തില്‍ എല്ലാ സര്‍ക്കാറുകളും ഒരേപോലെയാണെന്നും അദ്ദേഹം പറഞ്ഞു.
ഡിസംബര്‍ 28ന് കത്തയക്കാതിരിക്കാന്‍ ഒരാള്‍ തന്നെ സ്വാധീനിച്ചതായി കൃഷ്ണയ്യര്‍ വെളിപ്പെടുത്തിയിരുന്നു.എന്നാല്‍, പേര് വെളിപ്പെടുത്താന്‍ അദ്ദേഹം വിസമ്മതിച്ചിരുന്നു.

2011, ജനുവരി 22, ശനിയാഴ്‌ച

മകരജ്യോതി നിര്‍ത്തണം -സ്വാമി ഭൂമാനന്ദതീര്‍ഥര്‍(2)മകരജ്യോതി വ്യാജം-അഴീക്കോട്(3) മകരജ്യോതി വിവാദം സുപ്രീംകോടതിയില്‍

മകരജ്യോതി നിര്‍ത്തണം -സ്വാമി ഭൂമാനന്ദതീര്‍ഥര്‍


മകരജ്യോതി നിര്‍ത്തണം  -സ്വാമി ഭൂമാനന്ദതീര്‍ഥര്‍
തൃശൂര്‍: മകരജ്യോതി മനുഷ്യനിര്‍മിതമെന്നും ഭക്തരെ കബളിപ്പിക്കുന്ന  മകരജ്യോതി തെളിക്കല്‍ അവസാനിപ്പിക്കണമെന്നും ഹിന്ദ് നവോത്ഥാന പ്രതിഷ്ഠാന്‍ അഖില ഭാരത അധ്യക്ഷന്‍ സ്വാമി ഭൂമാനന്ദതീര്‍ഥര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ശബരിമലയിലെ മകരജ്യോതിക്ക് 45 കൊല്ലത്തെ പഴക്കമേയുള്ളൂ. മലയരയന്‍മാരാണ് പണ്ട് അത് കൊളുത്തിയിരുന്നത്. ജലവൈദ്യുതി പദ്ധതിക്കുവേണ്ടി കെ.എസ്.ഇ.ബി സ്ഥലം ഏറ്റെടുത്തപ്പോള്‍ ഇലക്ട്രിസിറ്റി ഉദ്യോഗസ്ഥര്‍ ജ്യോതി തെളിക്കാന്‍ തുടങ്ങി. പിന്നെ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരും പൊലീസുകാരും ജ്യോതി തെളിക്കല്‍ ഏറ്റെടുത്തു.
കര്‍പ്പൂരാഴിയില്‍ കര്‍പ്പൂരം കൂട്ടി തീകൊളുത്തി ആഴിക്കൈ ഉയര്‍ത്തി, നനഞ്ഞ ചാക്ക് കൊണ്ട് മൂടി മൂന്ന് തവണ ചാക്ക് നീക്കുമ്പോഴാണ് ജ്യോതി തെളിയുന്നത്. കണക്കില്‍പെടാത്ത പണം വഴിയാണ് ഇത് നടക്കുന്നത്. ഈ ചെലവ് ദേവസ്വം കണക്കിലെഴുതിയെടുക്കാന്‍ മുന്‍ ദേവസ്വം കമീഷണര്‍ നളിനാക്ഷന്‍ നിര്‍ദേശിച്ചിട്ടും ചെയ്തില്ല.
ദക്ഷിണായനം വിട്ട് ഉത്തരായനത്തിലേക്ക് സൂര്യന്‍ സംക്രമിക്കുന്നതാണ് മകരം ഒന്നിന്റെ പ്രാധാന്യം. അന്ന് തിരുവാഭരണങ്ങള്‍  ചാര്‍ത്തി അയ്യപ്പനെ ദര്‍ശിക്കുക എന്നതിലാണ് ദിവ്യത്വം. ജ്യോതി തെളിയല്‍ തട്ടിപ്പാണെന്ന് ശബരിമല തന്ത്രി കണ്ഠരര് മഹേശ്വരര് അടക്കം പല വിശ്വസനീയ കേന്ദ്രങ്ങളും വ്യക്തമാക്കിയതാണ്.  ജ്യോതി തെളിയലിന്റെ പേരില്‍ ശബരിമലയില്‍ 102 ഭക്തര്‍ മരിക്കാനിടയായ സംഭവത്തെത്തുടര്‍ന്നാണ്  ഈ ആവശ്യമുന്നയിച്ച് മുന്നോട്ടുവരുന്നത്. ജ്യോതി സത്യമാണെങ്കിലും അല്ലെങ്കിലും ഭക്തര്‍ക്ക് വേണ്ട സൗകര്യം ഒരുക്കേണ്ടത് സര്‍ക്കാറാണ്. വിശ്വാസം സത്യത്തില്‍ അധിഷ്ഠിതമല്ലാതെ വരുമ്പോള്‍ കോടതി ഇടപെടുന്നതില്‍ തെറ്റില്ല. ഭക്തര്‍ കൂടുതല്‍ എത്തുന്നത് കണക്കിലെടുത്ത് വര്‍ഷം മുഴുവന്‍ ശബരിമല തുറക്കുകയും 18ാം പടിയുടെ വീതി കൂട്ടുകയും ചെയ്യേണ്ടിവരുമെന്ന് സ്വാമി ഭൂമാനന്ദ തീര്‍ഥര്‍ പറഞ്ഞു.

മകരജ്യോതി വ്യാജം-അഴീക്കോട്

മകരജ്യോതി വ്യാജം-അഴീക്കോട്
തൃശൂര്‍: ശബരിമലയിലെ മകരജ്യോതി വ്യാജമെന്ന് ഡോ.സുകുമാര്‍ അഴീക്കോട്. അവിടെയുണ്ടായ ദുരന്തം പൊലീസിന്റെ വീഴ്ച മൂലമാണെന്ന് വരുത്തിത്തീര്‍ത്ത് യഥാര്‍ഥ പ്രശ്‌നം മറച്ചുവെക്കുകയാണ്. വിശ്വാസത്തിന്റെ പേരുപറഞ്ഞ് മുഖ്യമന്ത്രിയും വനംമന്ത്രിയും പ്രതിപക്ഷനേതാവും മിണ്ടാതിരിക്കുന്നത് തെറ്റാണെന്നും അഴീക്കോട് പറഞ്ഞു.
 കേരള ഗസറ്റഡ് ഓഫിസേഴ്‌സ് യൂനിയന്റെ രജതജൂബിലി സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സാംസ്‌കാരിക സമ്മേളനം ടൗണ്‍ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അന്ധവിശ്വാസങ്ങള്‍ക്കിടയില്‍ പുതിയൊരു അന്ധവിശ്വാസം കൂടിയായാല്‍ ചെലവാകും എന്ന് മനസ്സിലാക്കിയവരാണ് മകരജ്യോതി തെളിക്കുന്നതിന് പിന്നില്‍. ഇത്ര വലിയ വഞ്ചന ക്ഷേത്രചരിത്രത്തില്‍ കാണാനാകില്ല. വോട്ടുപോകും എന്നുകരുതിയാണ് സര്‍ക്കാര്‍ മിണ്ടാത്തത്. യുക്തി കൊണ്ട് വിശദീകരിക്കാനാവാത്ത ഇടങ്ങളില്‍ പറയേണ്ട വാക്കല്ല വിശ്വാസം.  മകരം ഒന്നിന് മരിച്ചാല്‍ സ്വര്‍ഗത്തില്‍ പോകുമെന്ന് കരുതി ഭക്തര്‍ ഇനിയും ജ്യോതി കാണാനെത്തും.   രാഷ്ട്രീയനേതാക്കളും ജനങ്ങളെ അന്ധവിശ്വാസങ്ങളിലേക്ക് അടുപ്പിക്കുകയാണ്. ശബരിമല അയ്യപ്പന് ജ്യോതി കത്തിച്ച് കൃത്രിമ മഹത്വം ആവശ്യമില്ല. അയ്യപ്പന് വേണമെങ്കില്‍ ജ്യോതി ക്ഷേത്രത്തില്‍ തെളിക്കാമല്ലോ.അത് കാട്ടില്‍ വേണോ എന്നും അഴീക്കോട് ചോദിച്ചു.
 കെ.എല്‍.മോഹനവര്‍മ അധ്യക്ഷത വഹിച്ചു. പി.വി.കൃഷ്ണന്‍നായര്‍, ബാലചന്ദ്രന്‍ വടക്കേടത്ത്, പ്രഫ.എം.തോമസ് മാത്യു, രാജന്‍ കോട്ടപ്പുറം, ബക്കര്‍ മേത്തല എന്നിവര്‍ പങ്കെടുത്തു

മകരജ്യോതി വിവാദം സുപ്രീംകോടതിയില്‍

മകരജ്യോതി വിവാദം സുപ്രീംകോടതിയില്‍
'ഭരണകൂട മായാജാലം' നിരോധിക്കാന്‍ ഹരജി
ന്യൂദല്‍ഹി: ശബരിമല പൊന്നമ്പലമേട്ടിലെ മകരജ്യോതി സംബന്ധിച്ച വിവാദം സുപ്രീംകോടതിയില്‍. കേരള സര്‍ക്കാര്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്, സംസ്ഥാന വൈദ്യുതി ബോര്‍ഡ്, വനം വകുപ്പ് എന്നിവ സംഘടിതമായി തീര്‍ഥാടകരെ കബളിപ്പിക്കാന്‍ കടുവ സംരക്ഷണ കേന്ദ്രമായ ശബരിമല ഉള്‍വനത്തില്‍ നടത്തുന്ന കര്‍പ്പൂരം കത്തിക്കല്‍ തടയണമെന്ന് ആവശ്യപ്പെട്ട് യുക്തിവാദി സംഘം പ്രസിഡന്റ് സനല്‍ ഇടമറുക് പൊതുതാല്‍പര്യ ഹരജി സമര്‍പ്പിച്ചു. 'ഭരണകൂട മായാജാല'മാണ് വര്‍ഷം തോറും ശബരിമലയില്‍ നടക്കുന്നതെന്ന് ഹരജിയില്‍ കുറ്റപ്പെടുത്തി.
 മകരജ്യോതി മനുഷ്യനിര്‍മിതമാണെന്ന കാഴ്ചപ്പാട് ശബരിമല തന്ത്രി, പന്തളം രാജകുടുംബാംഗങ്ങള്‍, നായര്‍-ഈഴവ സമുദായ നേതാക്കള്‍ എന്നിവര്‍ തുറന്നു പറഞ്ഞതിന് പിന്നാലെയാണ് സുപ്രീംകോടതിയിലെ പൊതുതാല്‍പര്യ ഹരജി. മകരജ്യോതി മനുഷ്യനിര്‍മിതമാണോ എന്ന് കേരള ഹൈകോടതി കഴിഞ്ഞ ദിവസം ആരാഞ്ഞിരുന്നു. എന്നാല്‍, ഇതേക്കുറിച്ചൊരു അന്വേഷണത്തിന് തയാറല്ലെന്നും വിശ്വാസങ്ങളില്‍ ഇടപെടാന്‍ ഉദ്ദേശിക്കുന്നില്ലെന്നുമാണ് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ അടക്കമുള്ളവര്‍ സ്വീകരിച്ച നിലപാട്. മകരജ്യോതി തെളിയുന്ന പൊന്നമ്പലമേട് ദേശീയ കടുവ സംരക്ഷണ കേന്ദ്രങ്ങളിലൊന്നായ പെരിയാര്‍ ടൈഗര്‍ റിസര്‍വ്, ശബരിഗിരി വൈദ്യുതി പദ്ധതി എന്നിവ ഉള്‍പ്പെടുന്ന കൊടുംവനമാണ്. വൈദ്യുതി, വനംവകുപ്പുകളുടെ കൈവശത്തിലിരിക്കുന്ന ഈ ഉള്‍ക്കാട്ടിലേക്ക് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ആളുകളെ രഹസ്യമായി എത്തിച്ച്, പ്രത്യേകം തയാറാക്കിയ സിമന്റ് തറയില്‍ കര്‍പ്പൂരം കത്തിക്കാന്‍ അനുവദിക്കുകയാണ് ചെയ്തുവരുന്നത്. ഇത് വന നിയമങ്ങള്‍ക്കും വിശ്വാസത്തിന്റെ അടിസ്ഥാന പ്രമാണങ്ങള്‍ക്കും ഭരണഘടനാ തത്ത്വങ്ങള്‍ക്കും എതിരാണെന്ന് ഹരജിയില്‍ പറഞ്ഞു.
 മകരവിളക്ക് കാലത്ത് മൂന്നുവിധ അമാനുഷികതകളാണ് പ്രചരിപ്പിച്ചു പോരുന്നത്. മകര ജ്യോതി, മകര സംക്രമ നക്ഷത്രം, പരുന്തു പറക്കല്‍ എന്നിവയാണ് അവ. പൊന്നമ്പലമേട്ടില്‍ കര്‍പ്പൂരം കത്തിച്ച് ദൈവിക സാന്നിധ്യത്തിന്റെ ലക്ഷണമായി തീര്‍ഥാടകരെ വിശ്വസിപ്പിക്കുന്നത് മകരം ഒന്നിനാണ്. ശാസ്താക്ഷേത്രത്തിന് അഭിമുഖമായി ഉദ്ദേശ്യം എട്ടു കിലോമീറ്റര്‍ പറക്കുംദൂരം വരുന്ന പൊന്നമ്പലമേട്ടില്‍ കര്‍പ്പൂരം കത്തിച്ച്, ഇടക്കിടെ മൂന്നുവട്ടം തുണികൊണ്ട് മറച്ച്, മിന്നിമറയുന്ന പ്രതീതി സൃഷ്ടിക്കുന്നു.
 ഈ സന്ധ്യാ നേരത്ത് പൊന്നമ്പലമേട്ടില്‍ ആകാശത്ത് നക്ഷത്രം തെളിയുന്നത് മറ്റൊരു അപൂര്‍വ വിശേഷമായി പ്രചരിപ്പിക്കുന്നുണ്ട്. എന്നാല്‍, മകരം ഒന്നിന് മുമ്പും ശേഷവും ശുക്രനക്ഷത്രം അവിടെ ഉണ്ടാകാറുണ്ടെന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടി. അങ്ങനെ ആകാശത്ത് പല നക്ഷത്രങ്ങളും തെളിയാറുണ്ട്. പരുന്തിന്റെ സുരക്ഷിത വിഹാര കേന്ദ്രമായ ശബരിമല ഭാഗത്ത് മകരസംക്രമ ദിനത്തില്‍ മാത്രമല്ല പരുന്തിനെ കാണാറുള്ളത്. ഇതും മുമ്പ് തെളിയിക്കപ്പെട്ടതാണ്. സര്‍ക്കാറിന്റെതടക്കം മാധ്യമങ്ങള്‍ മകരജ്യോതി ഏര്‍പ്പാടിന് കൊഴുപ്പു പകരുകയാണ് ചെയ്തുവരുന്നതെന്നും ഹരജിയില്‍ കുറ്റപ്പെടുത്തി

അജ്മീര്‍ കേസില്‍ അസിമാനന്ദയെ രാജസ്ഥാന്‍ എ.ടി.എസ് കസ്റ്റഡിയിലെടുത്തു

അജ്മീര്‍ കേസില്‍ അസിമാനന്ദയെ രാജസ്ഥാന്‍ എ.ടി.എസ് കസ്റ്റഡിയിലെടുത്തു
രാജസ്ഥാന്‍: 2007ലെ അജ്മീര്‍ ദര്‍ഗ ബോംബു സ്‌ഫോടന കേസ് പ്രതിയും തീവ്ര ഹിന്ദുത്വ ഗ്രൂപ്പായ അഭിനവ് ഭാരതിന്റെ അംഗവുമായ സ്വാമി അസിമാനന്ദ രാജസ്ഥാന്‍ ഭീകരവിരുദ്ധ സേന(എ.ടി.എസ് ) കസ്റ്റഡിയില്‍. ജനുവരി 18ന് അസിമാനന്ദക്കെതിരെ അജ്മീര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്  പ്രൊഡക്ഷന്‍ വാറന്റ് പുറപ്പെടുവിച്ചിരുന്നു.
ഇതേത്തുടര്‍ന്ന് ഹരിയാനയില്‍ ദേശീയ അന്വേഷണ ഏജന്‍സിയുടെ കസ്റ്റഡിയിലായിരുന്ന അസിമാനന്ദയെ എ.ടി.എസ് ഏറ്റുവാങ്ങി അജ്മീറില്‍ കൊണ്ടുവരുകയായിരുന്നു. അജ്മീര്‍  ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് വിക്രംസിങ്ങ് മുമ്പാകെ ഹാജരാക്കിയ അസിമാനന്ദയെ എ.ടി.എസ് കസ്റ്റഡിയില്‍  റിമാന്‍ഡ് ചെയ്യുകയായിരുന്നു. ചോദ്യംചെയ്യലിനുശേഷം അദ്ദേഹത്തെ ഞായറാഴ്ച വീണ്ടും കോടതിയില്‍ ഹാജരാക്കുമെന്ന് അഡീഷനല്‍ സൂപ്രണ്ട് ഓഫ് പൊലീസ് (എ.ടി.എസ്) സത്യേന്ദ്ര സിങ് പറഞ്ഞു.
അസിമാനന്ദ ആസൂത്രണം ചെയ്തതെന്നു കരുതുന്ന അജ്മീര്‍ ദര്‍ഗ സ്‌ഫോടനത്തില്‍ മൂന്നുപേരും  അതേവര്‍ഷം ഫെബ്രുവരിയില്‍ നടന്ന സംഝോത തീവണ്ടി സ്‌ഫോടനത്തില്‍ 68പേരും കൊല്ലപ്പെട്ടിരുന്നു.ഒമ്പതു പേരുടെ മരണത്തിനിടയാക്കിയ ഹെദരാബാദിലെ മക്കാ മസ്ജിദ് സ്‌ഫോടനവുമായി ബന്ധപ്പെട്ടാണ് അസിമാനന്ദയെ കഴിഞ്ഞവര്‍ഷം നവംബര്‍ 19തിന് സി.ബി.ഐ അറസ്റ്റു ചെയ്യുന്നത്.  2008ല്‍ നടന്ന മാലേഗാവ് സ്‌ഫോടനത്തിലും അസിമാനന്ദയുടെ പേര് ഉയര്‍ന്നുവന്നിരുന്നു

2ജി: സാക്ഷിമൊഴി നല്‍കാന്‍ സി.എ.ജിയെ കോടതി വിളിപ്പിച്ചു

ന്യൂദല്‍ഹി: 2ജി സ്‌പെക്ട്രം അഴിമതിക്കേസില്‍ മുന്‍മന്ത്രി എ. രാജയെ കുറ്റവിചാരണ ചെയ്യുന്നതിന് അനുവാദം നല്‍കണമെന്ന ഹരജിയില്‍ സാക്ഷിയെന്ന നിലയില്‍ ഫെബ്രുവരി അഞ്ചിന് കോടതിയില്‍ ഹാജരാകാന്‍ കണ്‍ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ (സി.എ.ജി) വിനോദ് റായിയോട് പ്രത്യേക സി.ബി.ഐ കോടതി നിര്‍ദേശിച്ചു.
 രാജയെ കുറ്റവിചാരണ ചെയ്യാന്‍ അനുവാദം തേടി ജനതാപാര്‍ട്ടി നേതാവ് സുബ്രഹ്മണ്യം സ്വാമിയാണ് ഹരജി നല്‍കിയത്. സ്‌പെക്ട്രം ലൈസന്‍സ് വിതരണം വഴി ഖജനാവിന് ഒന്നേമുക്കാല്‍ ലക്ഷം കോടി രൂപയുടെ നഷ്ടം വരുത്തിയെന്ന് ചൂണ്ടിക്കാട്ടിയത് സി.എ.ജിയാണ്.
 സ്വാമിയുടെ സ്വകാര്യ അന്യായം നിലനില്‍ക്കത്തക്കതാണെന്ന് കോടതി നേരത്തെ പറഞ്ഞിരുന്നു. രാജയെ വിളിച്ചു വരുത്തുക, കേസ് നടത്തിപ്പിന് പബ്ലിക് പ്രോസിക്യൂട്ടറെ നിയോഗിക്കുക, സി.ബി.ഐയുടെയും മറ്റും സഹായം കേസ് നടത്തിപ്പില്‍ തനിക്ക് ലഭ്യമാക്കുക തുടങ്ങിയ സ്വാമിയുടെ ആവശ്യങ്ങള്‍ പിന്നീട് പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കി.

യെദിയൂരപ്പക്കെതിരെ ക്രിമിനല്‍ കേസ് (2)എന്തിന് രാജിവെക്കണം -യെദിയൂരപ്പ(3)ദയൂബന്ദ് വൈസ് ചാന്‍സലറുടെ രാജി ആവശ്യപ്പെട്ട് മുസ്‌ലിം സംഘടനകള്‍ രംഗത്ത്

യെദിയൂരപ്പക്കെതിരെ ക്രിമിനല്‍ കേസ്

യെദിയൂരപ്പക്കെതിരെ ക്രിമിനല്‍ കേസ്
പ്രോസിക്യൂഷന്‍ തീരുമാനം നിയമയുദ്ധത്തിലേക്ക്
ബംഗളൂരു: ഭൂമി കുംഭകോണം, സ്വജനപക്ഷപാതം എന്നീ കാരണങ്ങള്‍ കാട്ടി പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണര്‍ അനുമതി നല്‍കിയതിനെ തുടര്‍ന്ന് കര്‍ണാടകയില്‍ മുഖ്യമന്ത്രിയെ യെദിയൂരപ്പക്കെതിരെ ക്രിമിനല്‍ കേസ് നല്‍കി.  അഴിമതി നിരോധ നിയമ പ്രകാരം ബംഗളൂരു അഡീഷനല്‍ സിറ്റി സിവില്‍ കോടതിയിലാണ്  അഭിഭാഷകരായ സിറാജിന്‍ പാഷ, കെ.എന്‍. ബല്‍രാജ് എന്നിവര്‍ സ്വകാര്യ അന്യായം നല്‍കിയത്. ഒരു കേസില്‍ ആറു പേരെയും മറ്റൊന്നില്‍ 15 പേരെയും പ്രതികളാക്കിയാണ് കേസ് നല്‍കിയത്. കേസ് ജനുവരി 24ന് ജഡ്ജി സി. ഹിപ്പരാഗിക്ക് മുമ്പാകെ പരിഗണനക്ക് വരും. പ്രോസിക്യൂട്ട് ചെയ്യുന്നതിന് ഗവര്‍ണര്‍ അനുമതി നല്‍കിയ കാര്യവും ഹരജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. തിങ്കളാഴ്ച ആറ് ഹരജികള്‍ കൂടി നല്‍കുമെന്നും ഇരു അഭിഭാഷകരും പറഞ്ഞു. യെദിയൂരപ്പയെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുവദിക്കണമെന്ന അപേക്ഷയില്‍ വെള്ളിയാഴ്ചയാണ് സിറാജിന്‍ പാഷ, കെ.എന്‍. ബല്‍രാജ് എന്നിവര്‍ക്ക് അനുമതി ലഭിച്ചത്.
അതേസമയം, പ്രോസിക്യൂഷന് അനുമതി നല്‍കിയ നടപടി നിയമയുദ്ധത്തിന് വഴിതുറക്കുമെന്ന് ഉറപ്പായി. ഗവര്‍ണറുടെ തീരുമാനത്തിനെതിരെ കോടതിയെ സമീപിക്കുമെന്ന് മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ വ്യക്തമാക്കി. ഇക്കാര്യം നിയമവിദഗ്ധരുമായി ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഗവര്‍ണറുടെ തീരുമാനം സ്‌റ്റേ ചെയ്യണമെന്ന ആവശ്യവുമായി യെദിയൂരപ്പ തിങ്കളാഴ്ച ഹൈകോടതിയെ സമീപിക്കുമെന്നാണ് സൂചന.  പ്രോസിക്യൂഷന്‍ അനുമതി ലഭിച്ച അഭിഭാഷകരും ഹൈകോടതിയില്‍ ഹരജി നല്‍കിയിട്ടുണ്ട്. സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് യെദിയൂരപ്പ ഹരജി നല്‍കിയാല്‍ തങ്ങളുടെ വാദവും കേള്‍ക്കണമെന്ന് ആവശ്യപ്പെട്ടാണ് കേവിയറ്റ് ഹരജി സമര്‍പ്പിച്ചത്.
ബി.ജെ.പി ശനിയാഴ്ച നടത്തിയ ബന്ദും നിയമ പോരാട്ടത്തിന് വഴി തുറക്കുകയാണ്. ബന്ദിനെതിരെ അഭിഭാഷകനായ ബൊപ്പണ്ണ കര്‍ണാടക ഹൈകോടതിയില്‍ ഹരജി നല്‍കി. ബന്ദ് പ്രഖ്യാപിച്ചത് ഭരണഘടനാ വിരുദ്ധവും നിയമവിരുദ്ധവുമായ നടപടിയാണെന്ന് കാണിച്ചാണ് ഹരജി നല്‍കിയത്. മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയെയും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.എസ്. ഈശ്വരപ്പയെയും എതിര്‍ കക്ഷികളാക്കിയാണ് പൊതുതാല്‍പര്യ ഹരജി നല്‍കിയത്. ബന്ദ് പ്രഖ്യാപിച്ച ബി.ജെ.പിക്കെതിരെ നടപടി ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കാന്‍ ജനതാദള്‍ എസും തീരുമാനിച്ചിട്ടുണ്ട്. ബന്ദിനിടെയുണ്ടായ അക്രമങ്ങള്‍ക്കും സാമ്പത്തിക നഷ്ടങ്ങള്‍ക്കും ഉത്തരവാദി ബി.ജെ.പിയാണെന്നും നഷ്ടം ഈടാക്കണമെന്നും കാണിച്ചാണ് സുപ്രീംകോടതിയെ സമീപിക്കുകയെന്ന് ജനതാദള്‍ ദേശീയ അധ്യക്ഷന്‍ എച്ച്.ഡി. ദേവഗൗഡ പറഞ്ഞു.
പ്രോസിക്യൂഷന്‍ അനുമതി ആവശ്യപ്പെട്ട് അപേക്ഷ നല്‍കിയ അഭിഭാഷകരായ സിറാജിന്‍ പാഷയുടെയും  കെ.എന്‍. ബല്‍രാജിന്റെയും ജീവന് ഭീഷണിയും ഉയര്‍ന്നു. ഫോണിലാണ് ഇരുവരെയും ഭീഷണിപ്പെടുത്തിയത്. ഇതേതുടര്‍ന്ന് പൊലീസ് സംരക്ഷണം തേടിയിട്ടുണ്ട്. തങ്ങളുടെ ജീവന് ഭീഷണിയുണ്ടെന്ന് ഇരുവരും പറഞ്ഞു.
പ്രോസിക്യൂഷന് അനുമതി നല്‍കിയതിനെതിരെയും ഗവര്‍ണര്‍ എച്ച്.ആര്‍. ഭരദ്വാജിനെ തിരിച്ചുവിളിക്കണമെന്നും ആവശ്യപ്പെട്ട് ബി.ജെ.പി നടത്തിയ 12 മണിക്കൂര്‍ ബന്ദ് ബംഗളൂരുവില്‍ ഏതാണ്ട് പൂര്‍ണവും സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളില്‍ ഭാഗികവുമായിരുന്നു. വ്യാപക അക്രമ സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ചിക്മഗളൂരുവില്‍ ജനതാദള്‍-എസ് നേതാവിന്റെ തലക്ക് അടിയേറ്റു. നിരവധി ബസുകളും തകര്‍ത്തു. കടകള്‍ക്ക് നേരെയും അക്രമമുണ്ടായി. രാവിലെ ബസുകള്‍ സര്‍വീസ് നടത്തിയെങ്കിലും ഒമ്പത് മണിയോടെ ബി.ജെ.പി പ്രവര്‍ത്തകര്‍ നിരത്തിലിറങ്ങിയതിനെ തുടര്‍ന്ന് സര്‍വീസ് നിര്‍ത്തിവെച്ചു. തുറന്ന കടകള്‍ അടപ്പിച്ചു. 20 ബസുകള്‍ക്ക് തീവെച്ചു. മൂന്ന് ബസുകള്‍ പൂര്‍ണമായും കത്തിനശിച്ചു. പ്രക്ഷോഭകരുടെ കല്ലേറില്‍ നിരവധി ബസുകളുടെ ചില്ലുകള്‍ തകര്‍ന്നു. സ്‌കൂളുകളും ഓഫിസുകളും പ്രവര്‍ത്തിച്ചില്ല. അതേസമയം, ഉള്‍പ്രദേശങ്ങളില്‍ കടകള്‍ തുറന്നു പ്രവര്‍ത്തിച്ചു. സ്വകാര്യ വാഹനങ്ങളും റോഡിലിറങ്ങി. ബംഗളൂരുവില്‍ അക്രമ സംഭവങ്ങള്‍ തടയാന്‍ 18,000 പൊലീസുകാരെയാണ് നിയോഗിച്ചതെന്ന് സിറ്റി പൊലീസ് കമീഷണര്‍ ശങ്കര്‍ ബിദ്‌രി പറഞ്ഞു. 48 മണിക്കൂര്‍ സമയത്തേക്ക് നിരോധാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്. ഗുല്‍ബര്‍ഗ, രാമനഗര എന്നിവിടങ്ങളിലും നിരോധാജ്ഞ നിലവിലുണ്ട്

എന്തിന് രാജിവെക്കണം -യെദിയൂരപ്പ

ബംഗളൂരു: ഭൂമി കുംഭകോണ കേസില്‍ പ്രോസിക്യൂഷന് ഗവര്‍ണര്‍ അനുമതി നല്‍കിയതിനെ തുടര്‍ന്ന് രാജിവെക്കുമെന്ന അഭ്യൂഹങ്ങള്‍ കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ തള്ളി. ശനിയാഴ്ച വൈകുന്നേരം മുഖ്യമന്ത്രിയുടെ ഓഫിസില്‍ വിളിച്ച വാര്‍ത്താസമ്മേളനത്തിലാണ് രാജിയില്ലെന്ന് യെദിയൂരപ്പ വ്യക്തമാക്കിയത്. രാജി വെക്കുമോ എന്ന ചോദ്യത്തിന് ഞാന്‍ എന്തിന് രാജിവെക്കണമെന്നായിരുന്നു മറുചോദ്യം. ആരെങ്കിലും പരാതി നല്‍കിയതിന്റെ പേരില്‍ ഇന്ത്യയില്‍ ഏതെങ്കിലും മുഖ്യമന്ത്രി രാജിവെച്ചിട്ടുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. യു.പി.എയുടെ ഏജന്റായാണ്  ഗവര്‍ണര്‍ഭരദ്വാജ് പ്രവര്‍ത്തിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു

ഗവര്‍ണറുടെ നടപടിക്ക് കേന്ദ്രത്തിന്റെ തുറന്ന പിന്തുണ

ഗവര്‍ണറുടെ നടപടിക്ക് കേന്ദ്രത്തിന്റെ തുറന്ന പിന്തുണ
അണികളെ നിയന്ത്രിക്കാന്‍ ബി.ജെ.പിയോട് മന്ത്രി ചിദംബരം
ന്യൂദല്‍ഹി: മുഖ്യമന്ത്രി ബി.എസ.് യെദിയൂരപ്പയെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കിയ കര്‍ണാടക ഗവര്‍ണര്‍ എച്ച്.ആര്‍ ഭരദ്വാജിന്റെ നടപടിക്ക് കേന്ദ്രസര്‍ക്കാറിന്റെ തുറന്ന പിന്തുണ. നിയമവിരുദ്ധമായി ഗവര്‍ണര്‍ യാതൊന്നും ചെയ്തില്ലെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തല്‍.  ഇതിന്റെ പേരില്‍ സംസ്ഥാനത്ത് ഇന്നലെ ബന്ദ് നടത്തിയ ബി.ജെ.പി നിലപാടിനെയും കേന്ദ്രം രൂക്ഷമായി വിമര്‍ശിച്ചു.
കേന്ദ്ര ആഭ്യന്തര മന്ത്രി പി. ചിദംബരമാണ് ഗവര്‍ണറുടെ നടപടിയെ പരോക്ഷമായി ശരിവെച്ചും ഗവര്‍ണര്‍ക്കെതിരെ ബി.ജെ.പി സ്വീകരിച്ച  നിയമവിരുദ്ധ നീക്കങ്ങളെ തുറന്നെതിര്‍ത്തും ഇന്നലെ രംഗത്തു വന്നത്. ഗവര്‍ണര്‍ കൈക്കൊണ്ട നടപടിയോട് എതിര്‍പ്പുണ്ടെങ്കില്‍ തന്നെയും അതിനെതിരെ നിയമപരമായ മാര്‍ഗങ്ങള്‍ തേടുകയായിരുന്നു ബി.ജെ.പി ചെയ്യേണ്ടത്-ചിദംബരം പറഞ്ഞു. എന്നാല്‍ പ്രശ്‌നത്തെ തെരുവിലേക്ക് വലിച്ചിഴക്കാനും അക്രമങ്ങള്‍ നടത്താനുമാണ് പാര്‍ട്ടി കാഡറുകള്‍  ശ്രമിക്കുന്നത്. ഇത് തീര്‍ത്തും നിരാശാജനകമാണെന്ന് ചിദംബരം അഭിപ്രായപ്പെട്ടു.
ഒരു മുഖ്യമന്ത്രിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഇതാദ്യമായല്ല ഗവര്‍ണര്‍ അനുമതി നല്‍കുന്നത്. അതുകൊണ്ടു തന്നെ നിയമത്തെ കൈയിലെടുക്കാനുള്ള ബി.ജെ.പി നീക്കം തീര്‍ത്തും അസ്വീകാര്യമാണ്-ചിദംബരം പറഞ്ഞു.
ഗവര്‍ണറുടെ നടപടിയില്‍ എതിര്‍പ്പുണ്ടെങ്കില്‍ അതിനുള്ള പരിഹാരം തേടുകയാണ് വേണ്ടത്. പാര്‍ട്ടിയുടെ സംസ്ഥാന ഘടകത്തെ നിയന്ത്രിക്കാന്‍ ബി.ജെ.പി കേന്ദ്ര നേതൃത്വം തയാറാകണമെന്നും ചിദംബരം ഉണര്‍ത്തി. നേരത്തെ ലാലുപ്രസാദ് യാദവിനെയും മറ്റും പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണര്‍ അനുമതി നല്‍കിയപ്പോള്‍ അതിനെ സ്വാഗതം ചെയ്ത പാര്‍ട്ടിയാണ് ബി.ജെ.പി.എന്നാല്‍, കര്‍ണാടകയുടെ കാര്യം വന്നപ്പോള്‍ പാര്‍ട്ടി മലക്കം മറിയുകയാണെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.
 യു.പി.എ സര്‍ക്കാറിനെതിരായ അഴിമതി വിരുദ്ധ പോരാട്ടം ശക്തമായി മുന്നോട്ടു കൊണ്ടു പോകുന്നതിനും കര്‍ണാടക വിവാദം പാര്‍ട്ടിക്ക് തിരിച്ചടിയായിരിക്കുകയാണ്.
യുനൈറ്റഡ് ജനതാദള്‍ ഉള്‍പ്പെടെ എന്‍.ഡി.എ മുന്നണിയിലെ ഘടക കക്ഷികള്‍ അഭിപ്രായം പറയാന്‍ വിസമ്മതിക്കുകയാണ്. ഗവര്‍ണര്‍ കൈക്കൊണ്ട നടപടിക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കുന്നത് ബി.ജെ.പിക്കും മുന്നണിക്കും ദോഷം ചെയ്യുമെന്ന നിലപാടാണ് അവരില്‍ പലര്‍ക്കുമുള്ളത്.

ദയൂബന്ദ് വൈസ് ചാന്‍സലറുടെ രാജി ആവശ്യപ്പെട്ട് മുസ്‌ലിം സംഘടനകള്‍ രംഗത്ത്

അഹ്മദാബാദ്: ദയൂബന്ദിലെ ദാറുല്‍ ഉലൂം പുതിയ വൈസ് ചാന്‍സലറായി നിയമിതനായ മൗലാനാ ഗുലാം മുഹമ്മദ് വസ്തന്‍വിയുടെ രാജി ആവശ്യപ്പെട്ട് ഗുജറാത്തിലെ മുസ്‌ലിം സംഘടനകള്‍ രംഗത്തെത്തി. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയെ അനുകൂലിച്ച് വസ്തന്‍വി നടത്തിയ പ്രസ്താവനയാണ് മുസ്‌ലിം സംഘടനകളെ ചൊടിപ്പിച്ചത്.
 പ്രമുഖ ഇംഗ്ലീഷ് ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ മോഡിയുടെ ഭരണത്തിനുകീഴില്‍ ഗുജറാത്തിലെ മുസ്‌ലിംകള്‍ പുരോഗതി പ്രാപിച്ചുകൊണ്ടിരിക്കുകയാണെന്നും മതത്തിന്റെ അടിസ്ഥാനത്തില്‍ വിവേചനമൊന്നും നേരിടുന്നില്ലെന്നും വസ്തന്‍വി പ്രസ്താവിച്ചിരുന്നു. 2002ലെ ഗുജറാത്ത് കലാപത്തിലെ ഇരകളെ മോഡി സര്‍ക്കാര്‍ ശരിയായവിധം പുനരധിവസിപ്പിച്ചിട്ടുണ്ടെന്നും വസ്തന്‍വി പറഞ്ഞിരുന്നു.
പീപ്പിള്‍സ് യൂനിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് ( ഐ.യു.പി.സി.എല്‍) ഗുജറാത്ത് ഘടകം പ്രസിഡന്റും പ്രശസ്ത മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ജെ.എസ്. ബന്ദൂക്ക് വാല വസ്തന്‍വിയുടെ പ്രസ്താവനയെ നിശിതമായി വിമര്‍ശിച്ചു. 2000ത്തിലധികം മുസ്‌ലിംകളെ കൂട്ടക്കൊലക്കിരയാക്കിയ മോഡിയെ ഉത്തരവാദപ്പെട്ട ഒരു സ്ഥാനത്തിരിക്കുന്ന വസ്തന്‍വി ഒരിക്കലും ന്യായീകരിക്കരുതായിരുന്നുവെന്നും ദയൂബന്ദിന്റെ വൈസ് ചാന്‍സലര്‍ സ്ഥാനത്തുനിന്ന് അദ്ദേഹം രാജിവെക്കണമെന്നും ബന്ദൂക്ക് വാല ആവശ്യപ്പെട്ടു.
നരോദപാട്യയിലെ കൂട്ടക്കൊലക്ക് നേതൃത്വം നല്‍കിയതായി തെഹല്‍ക ടേപ്പുകളില്‍ കുറ്റസമ്മതം നടത്തിയ ബാബു ബജ്‌റന്‍ഗി ഇന്നും സ്വതന്ത്രനായി വിഹരിക്കുമ്പോള്‍ പോട്ട നിയമപ്രകാരം മുസ്‌ലിംകളെ ജയിലിലടക്കുന്നത് വിവേചനമല്ലാതെ മറ്റെന്താണെന്നും ബന്ദൂക്ക് വാല ചോദിച്ചു.
ഗുജറാത്തിലെ മദ്‌റസകളുടെ രക്ഷാധികാര കമ്മിറ്റി ചെയര്‍മാന്‍ മുഫ്തി അഹ്മദ് ദെവാല്‍വി, കലാപത്തിലെ ഇരകളുടെ പുനരധിവാസം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന വഡോദരയില്‍നിന്നുള്ള മുസ്‌ലിം നേതാവ് യൂസുഫ് ശൈഖ് എന്നിവരും വസ്തന്‍വിയുടെ രാജി ആവശ്യപ്പെട്ടു. ഗുജറാത്തിലെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തിയത് സര്‍ക്കാറിതര സംഘടനകളാണെന്ന് ഇരുവരും ചൂണ്ടിക്കാട്ടി.
അതേസമയം, വൈസ് ചാന്‍സലര്‍ സ്ഥാനത്തേക്ക് വസ്തന്‍വിയോട് മത്സരിച്ച് തോറ്റയാളും ദയൂബന്ദ് ഭരണസമിതിയംഗവുമായ മൗലാന അര്‍ശദ് മദനി വിവാദത്തെക്കുറിച്ച് മൗനം പാലിക്കുകയാണ്. മൗലാനയുടെ മകന്‍ ഹബീബുല്ല വിവാഹം കഴിച്ചിരിക്കുന്നത് വസ്തന്‍വിയുടെ മകളെയാണെന്നതുതന്നെ കാരണം. സൂറത്തിലെ വസ്തന്‍ ജില്ലക്കാരനായ വസ്തന്‍വി മഹാരാഷ്ട്രയില്‍ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുന്നുണ്ട്.

2011, ജനുവരി 21, വെള്ളിയാഴ്‌ച

മകരജ്യോതി: സത്യം പറയേണ്ടത് തന്ത്രിമാര്‍ -ക്യാപ്ടന്‍ രാജന്‍

മകരജ്യോതി: സത്യം പറയേണ്ടത് തന്ത്രിമാര്‍ -ക്യാപ്ടന്‍ രാജന്‍

മകരജ്യോതി: സത്യം പറയേണ്ടത് തന്ത്രിമാര്‍ -ക്യാപ്ടന്‍ രാജന്‍
തിരുവനന്തപുരം: മകരജ്യോതിയിലെ സത്യം തുറന്നുപറയേണ്ടത് ശബരിമലയിലെ പൂജാദികര്‍മങ്ങള്‍ നിയന്ത്രിക്കുന്ന താഴമണ്‍ മഠത്തിലെ തന്ത്രിമാര്‍ ആണെന്ന് തുറമുഖ വകുപ്പ് ഡയറക്ടറായി വിരമിച്ച് കോഴിക്കോട്ട് വിശ്രമജീവിതം നയിക്കുന്ന ക്യാപ്ടന്‍ കെ.പി. രാജന്‍. പത്തുവര്‍ഷം മുമ്പ് മകരജ്യോതിയുടെ സത്യം തേടി പൊന്നമ്പലമേട്ടില്‍ പോയ അനുഭവം അദ്ദേഹം മാധ്യമവുമായി പങ്കുവെച്ചു.
വനം വകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് പൊന്നമ്പലമേട്ടില്‍ പോയത്. കൂടെ ഉണ്ടായിരുന്നത് പ്രശസ്ത കാര്‍ഡിയോളജിസ്റ്റ് ഡോ. കെ. സുഗതന്‍, പി.ഡബ്ല്യു.ഡി എക്‌സിക്യൂട്ടീവ് എന്‍ജിനീയറായിരുന്ന കൃഷ്ണപിള്ള, മലയാള മനോരമയുടെ അന്നത്തെ കോഴിക്കോട്ടെ പ്രത്യേക ലേഖകന്‍ സി.ഐ. ഗോപിനാഥ്, ഉരുള്‍പൊട്ടലില്‍ മരിച്ച മനോരമ ഫോട്ടോഗ്രാഫര്‍ വിക്ടര്‍ ജോര്‍ജ് എന്നിവര്‍.
വണ്ടിപ്പെരിയാറില്‍ നിന്ന് കൊച്ചുപമ്പ വഴി രണ്ട് കിലോമീറ്റര്‍ ദൂരം ഫോര്‍വീല്‍ ജീപ്പിലായിരുന്നു യാത്ര.
യൂക്കാലിപ്റ്റസ് മരങ്ങളാണ് ചുറ്റും. സംരക്ഷണമേഖല ആയതിനാല്‍ ആര്‍ക്കും പ്രവേശനമില്ല. രണ്ട് കിലോമീറ്റര്‍ എത്തിയപ്പോള്‍ വലിയൊരു ടവര്‍ കണ്ടു. അതിന് മുകളില്‍ നിന്ന് നോക്കിയാല്‍ പ്രദേശം മുഴുവന്‍ കാണാം. അവിടെ നിന്ന് നടന്നാണ് പൊന്നമ്പലമേട്ടിലെത്തിയത്.
ഫുട്ബാള്‍ ഗ്രൗണ്ട് പോലെ നിരപ്പായ സ്ഥലം. അവിടെ ആറടി നീളം രണ്ടടി വീതിയില്‍ രണ്ടടി ഉയരത്തില്‍ ഒരു സിമന്റ് തറ കെട്ടിയിട്ടിട്ടുണ്ട്.
അതിനിടയില്‍ രണ്ട് മീറ്റര്‍ താഴ്ചയുള്ള ഗുഹയുണ്ട്. അവിടെ നിന്ന് ബൈനോക്കുലറിലൂടെ നോക്കിയപ്പോള്‍ സന്നിധാനം കണ്ടു. ശ്രീകോവിലില്‍ തത്വമസി എന്നെഴുതിയത് വായിക്കാം. ദേവസ്വം ബോര്‍ഡുകാര്‍ പൊലീസിന്റെയും വനംവകുപ്പുകാരുടെയും വൈദ്യുതി ബോര്‍ഡ് ജീവനക്കാരുടെയും സഹായത്തോടെയാണ് ഇവിടെ നിന്ന് മകരജ്യോതി തെളിയിക്കുന്നത്.
സന്നിധാനത്തുനിന്ന് കുത്തനെയുള്ള മല കയറിയാല്‍ മൂന്നോ നാലോ മണിക്കൂര്‍ കൊണ്ട് പൊന്നമ്പലമേട്ടിലെത്താം. സിമന്റ് തറയില്‍ നെയ്യും കര്‍പ്പൂരവും കത്തിച്ചാണ് മകരജ്യോതി സൃഷ്ടിക്കുന്നത്.
 ഇതിന്റെ ചുറ്റും കറുത്ത തുണി പിടിക്കും. അത് ഇടക്കിടെ മാറ്റുമ്പോള്‍ അകലെ നിന്ന് നോക്കുന്നവര്‍ക്ക് നക്ഷത്രം തെളിഞ്ഞതുപോലെ തോന്നും. മകരം ഒന്നിന് നട തുറന്ന് രാത്രി ഒരു മണിക്ക് അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും ആനകളില്‍ എഴുന്നെള്ളിച്ച് സന്നിധാനത്തു നിന്ന് ശരംകുത്തിവരെ പോയി തിരിച്ചുവരുന്നതാണ് മകരവിളക്ക്.
ഇത് താന്‍ കണ്ടിട്ടുണ്ടെന്ന് ക്യാപ്ടന്‍ രാജന്‍ പറഞ്ഞു. എനിക്ക് പതിനെട്ടാം പടിയിലും ശാസ്താവിലും വിശ്വാസമുണ്ട്. പക്ഷേ, അതിന്റെ പേരില്‍ നടത്തുന്ന ചൂഷണം അംഗീകരിക്കാന്‍ പറ്റില്ല.
ശബരിമലയില്‍ നിന്ന് കിഴക്കോട്ട് നോക്കിയാല്‍ അഞ്ച് കിലോമീറ്ററോളം മുകളിലാണ് പൊന്നമ്പലമേട്. മകരസംക്രമ സമയത്ത് കിഴക്ക് നക്ഷത്രങ്ങള്‍ ഉദിക്കും. ഒരുപാട് നക്ഷത്രങ്ങള്‍ ഉണ്ടാകും.
സൂര്യന്‍ അസ്തമിച്ചാലും രാത്രിയാകുന്നതിന് മുമ്പ് വെളിച്ചം തങ്ങിനില്‍ക്കും. അതിനാല്‍ നക്ഷത്രങ്ങള്‍ തെളിഞ്ഞുകാണാം. ഈ നക്ഷത്രങ്ങള്‍ തലേന്നും പിറ്റേന്നും ഉള്ളതാണ്. അത് നോക്കാന്‍ പക്ഷേ ആരും മിനക്കെടാറില്ല.
ആദിവാസികള്‍ കത്തിക്കുന്നതാണ് മകരജ്യോതിയെന്ന് മുന്‍ ദേവസ്വംമന്ത്രി പറഞ്ഞത് ശരിയല്ല. മന്നന്മാര്‍ എന്നറിയപ്പെട്ടിരുന്ന ആദിവാസി വിഭാഗം അവിടെ ഉണ്ടായിരുന്നു എന്നത് ശരിയാണ്. 1901 ലെ സെന്‍സസ് പ്രകാരം അവര്‍ 29 പേരായിരുന്നു. നൂറുകൊല്ലത്തിനിടയില്‍ അവരെല്ലാം മരിച്ചു. ഇന്ന് ആരുമില്ല.
അവര്‍ ഉണ്ടായിരുന്ന കാലത്ത് ചില മലകളില്‍ മലയാളമാസം ഒന്നാം തീയതിയും ശിവരാത്രിദിവസവും വിളക്ക് കത്തിച്ചിരുന്നു. ആദിവാസികളാണ് വിളക്ക്‌തെളിയിക്കുന്നതെങ്കില്‍ അത് കുറച്ചുസമയമെങ്കിലും കത്തി നില്‍ക്കും. ഇതിപ്പോള്‍ ഏതാനും സെക്കന്‍ഡ് മാത്രമാണ് കാണുന്നത്.
പൊന്നമ്പലമേട്ടില്‍ ഞങ്ങള്‍ എത്തിയപ്പോള്‍ അവിടെ പരുന്തുകള്‍ പറക്കുന്നുണ്ടായിരുന്നു. പരുന്തുകള്‍ ധാരാളം ഉള്ള സ്ഥലമാണത്. അയ്യപ്പഭക്തന്മാര്‍ എന്തിനാണ് ആകാശത്തേക്ക് നോക്കുന്നത്?
പുണ്യമായ പതിനെട്ടാംപടിയും അയ്യപ്പദര്‍ശനവും പോരേ. യാതൊരു ശാസ്ത്രീയടിത്തറയുമില്ലാതെ കബളിപ്പിക്കല്‍ ആണെന്നറിഞ്ഞിട്ടും പത്രങ്ങളും ടി.വിയും റേഡിയോയുമെല്ലാം ഇതിന് വന്‍ പ്രചാരണം കൊടുക്കുന്നു. സത്യാന്വേഷണം നടത്തേണ്ട മാധ്യമങ്ങളാണ് ഇതില്‍ ഒന്നാം പ്രതി- ക്യാപ്ടന്‍ രാജന്‍ പറഞ്ഞു.

2011, ജനുവരി 20, വ്യാഴാഴ്‌ച

മകരജ്യോതി അമാനുഷികമല്ല-ദേവസ്വം ബോര്‍ഡ്(2)വീക്കിലീക്‌സിന് സ്വിസ് ബാങ്ക് രഹസ്യങ്ങള്‍ നല്‍കിയ ആള്‍ അറസ്റ്റില്‍ (3)ജീവന്‍ ആദ്യമുണ്ടായത് ബഹിരാകാശത്ത്

മകരജ്യോതി അമാനുഷികമല്ല-ദേവസ്വം ബോര്‍ഡ്

മകരജ്യോതി അമാനുഷികമല്ല-ദേവസ്വം ബോര്‍ഡ്
കൊച്ചി: മകരജ്യോതി മനുഷ്യസൃഷ്ടിയാണോയെന്ന ഹൈക്കോടതിയുടെ ചോദ്യത്തിന്  മകരജ്യോതി അമാനുഷികമാണെന്ന അവകാശവാദം ഒരിക്കലും ഉന്നയിച്ചിട്ടില്ലെന്ന് ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി. എന്നാല്‍, മകരജ്യോതിയുടെ ഭാഗമായ മകരനക്ഷത്രം തെളിയുന്നുണ്ട്. അതാണ് പവിത്രമായി കണക്കാക്കുന്നത്. നക്ഷത്രം കാണാന്‍ കൂടിയാണ് ജനത്തിരക്കുണ്ടാകുന്നതെന്നും വിശ്വാസിത്തിന്റെ ഭാഗമാണിവയെന്നും ബോര്‍ഡ് പറഞ്ഞു.
മകരജ്യോതി ദര്‍ശനത്തോടനുബന്ധിച്ച് പുല്ലുമേട്ടില്‍ തിക്കിലും തിരക്കിലും പെട്ട് 102പേര്‍ മരിച്ചതിനെക്കുറിച്ചുള്ള പൊലീസ്, വനം വകുപ്പുകളുടെയും ദേവസ്വം ബോര്‍ഡിന്റെയും റിപ്പോര്‍ട്ടുകള്‍ പരിഗണിക്കവെയാണ് ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍, ജസ്റ്റിസ് പി.എസ്.ഗോപിനാഥന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ബെഞ്ച് ദേവസ്വം ബോര്‍ഡിനോട് മകരജ്യോതിയെ കുറിച്ച് ആരാഞ്ഞത്.
മകരവിളക്കും മകരജ്യോതിയും തമ്മിലുള്ള വ്യത്യാസം എന്താണെന്ന് ദേവസ്വംബോര്‍ഡ് വ്യക്തമാക്കണമെന്ന് കോടതി പറഞ്ഞു.  മതവിശ്വാസവും ആചാരവും ജനസുരക്ഷയെ ബാധിക്കുന്നുണ്ടെങ്കില്‍ നിയമം ഉണ്ടാക്കണമെന്നും അല്ലെങ്കില്‍ ഇടപെടേണ്ടിവരുമെന്നും കോടതി പറഞ്ഞു. വിശ്വാസത്തിന്റെ ഭാഗമാണെങ്കിലും മകരജ്യോതി മനുഷ്യസൃഷ്ടിയാണോയെന്ന് ജനങ്ങള്‍ അറിയണം. മരിച്ചവരില്‍ ഭൂരിഭാഗവും അന്യസംസ്ഥാനക്കാരാണ്. വിരലിലെണ്ണാവുന്ന മലയാളികള്‍ മാത്രമാണ് ദുരന്തത്തില്‍പ്പെട്ടതെന്നും കോടതി ചൂണ്ടിക്കാട്ടി.
പൊന്നമ്പലമേട്ടിലെ മൂല സ്ഥാനത്ത് പോകാന്‍ അനുമതിയുണ്ടോയെന്ന് കോടതി ചോദിച്ചു. അവിടെ ആര്‍ക്കും പോകാന്‍ പറ്റില്ലെന്ന് ദേവസ്വംബോര്‍ഡ് വ്യക്തമാക്കി. എന്നാല്‍, പോകാന്‍ പറ്റാത്തിടത്ത് ആള്‍ക്കാര്‍ മരിച്ചുവീഴുന്നത് കാണുന്നുണ്ടെന്നും നിയന്ത്രണ പ്രദേശമായ പുല്ലുമേട്ടിലെ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പറഞ്ഞു. പൊന്നമ്പലമേട് ധനാഗമ സ്രോതസായി മാറുന്നുണ്ടോയെന്നും കോടതി സംശയം പ്രകടപ്പിച്ചു. കേസ് തിങ്കളാഴ്ച പരിഗണിക്കും.

വീക്കിലീക്‌സിന് സ്വിസ് ബാങ്ക് രഹസ്യങ്ങള്‍ നല്‍കിയ ആള്‍ അറസ്റ്റില്‍

വീക്കിലീക്‌സിന് സ്വിസ് ബാങ്ക് രഹസ്യങ്ങള്‍ നല്‍കിയ ആള്‍ അറസ്റ്റില്‍
സൂറിച്ച്: വീക്കിലീക്‌സിന് പ്രമുഖരുടെ ബാങ്കിങ് രഹസ്യങ്ങള്‍ ചോര്‍ത്തിക്കൊടുത്ത മുന്‍ സ്വിസ് ബാങ്കര്‍ റുഡോള്‍ഫ് എല്‍മറെ അറസ്റ്റ് ചെയ്തു. ബുധനാഴ്ച വൈകിട്ടോടെ ഇയാളെ കസ്റ്റഡിയില്‍ എടുത്തിരുന്നു. തുടര്‍ന്ന് സൂറിച്ച് കോടതി ഇയാളെ കുറ്റക്കാരനായി കണ്ടെത്തി. രാജ്യത്തിന്റെ രഹസ്യ സ്വഭാവമുള്ള നിയമങ്ങള്‍ ലംഘിച്ചുവെന്ന കുറ്റമാണ് എല്‍മര്‍ക്കെതിരെ ചുമത്തപ്പെട്ടത്. തൊഴില്‍ നഷ്ടപ്പെട്ടതിനെ തുടര്‍ന്നാണ് ഇയാള്‍ ബാങ്ക് വിവരങ്ങള്‍ ചോര്‍ത്തി വീക്കിലീക്‌സിന് നല്‍കിയതെന്ന് പ്രോസിക്യൂട്ടര്‍മാര്‍ ആരോപിച്ചു. മൂന്നു വര്‍ഷം മുമ്പുതന്നെ ഇയാള്‍ക്ക് ജൂലിയന്‍ അസാന്‍ജുമായി ബന്ധമുണ്ട്.
ബുധനാഴ്ച നടന്ന വിചാരണയില്‍ രഹസ്യസ്വഭാവമുള്ള രേഖകള്‍ കൈമാറിയതായി ഇയാള്‍ പറഞ്ഞു. രേഖകള്‍ കൈമാറിയതിന് പണം പറ്റി, മറ്റൊരാളെ ഭീഷണിപ്പെടുത്തി തുടങ്ങിയ ആരോപണങ്ങള്‍ എല്‍മര്‍ നിഷേധിച്ചു. രാഷ്ട്രീയക്കാരും വ്യാപാരികളും നടത്തുന്ന കോടികളുടെ നികുതിവെട്ടിപ്പ് പുറത്തുകൊണ്ടുവരാനാണ് ശ്രമിച്ചത്. നിലവിലുള്ള സംവിധാനത്തിന് ഞാന്‍ എതിരാണ്. ഈ രഹസ്യ സംവിധാനത്തിനുള്ളില്‍ നടക്കുന്നതെന്താണെന്ന് സമൂഹം അറിയണം -എല്‍മര്‍ വ്യക്തമാക്കി.

ജീവന്‍ ആദ്യമുണ്ടായത് ബഹിരാകാശത്ത്

ജീവന്‍ ആദ്യമുണ്ടായത് ബഹിരാകാശത്ത്
ലണ്ടന്‍: ഒടുവില്‍ ശാസ്ത്രജ്ഞര്‍ അതു സ്ഥിരീകരിക്കുന്നു: ജീവന്‍ ആദ്യമുണ്ടായതു ഭൂമിയിലല്ല; ബഹിരാകാശത്താണ്. ഉല്‍ക്കകളില്‍ നാസ നടത്തിയ പുതിയ പഠനമാണ് നിര്‍ണായകമായ ഈ കണ്ടെത്തലിലേക്കു നയിച്ചത്. ജീവന്റെ അസംസ്‌കൃത ചേരുവകള്‍ വന്‍തോതില്‍ ഭൂമിയിലേക്കു വര്‍ഷിക്കപ്പെടുന്നത് ഉല്‍ക്കാപാതത്തിലൂടെയാണെന്നാണു കണ്ടെത്തിയിരിക്കുന്നത്.
ഭൂമിയില്‍ ജീവന്റെ അടിസ്ഥാനഘടകമായ അമിനോ അമ്ലങ്ങള്‍ ഉല്‍ക്കകളില്‍ ധാരാളമായി കണ്ടെത്തിയിട്ടുണ്ട്. ദര്‍പ്പണപ്രതിബിംബം പോലെ രണ്ടു തരത്തിലുള്ള തന്മാത്രകളാണ് ഉല്‍ക്കകളില്‍ നിന്നു കണ്ടെത്തിയ അമിനോ അമ്ലങ്ങളിലുള്ളത്. ഇടംകൈയെനെന്നും വലംകൈയെനെന്നുമാണ് ഇവക്കു പേരിട്ടിരിക്കുന്നത്. എന്നാല്‍, ഇടംകൈയന്‍ അമിനോ അമ്ലങ്ങള്‍ മാത്രമാണു പ്രകൃതിയില്‍ കാണപ്പെടുന്നത്.
ഈ ഇടംകൈയന്മാര്‍ ജീവനായി പരിണമിച്ചതു ബഹിരാകാശത്തു വെച്ചായിരിക്കാമെന്നാണു കണക്കാക്കപ്പെടുന്നത്. കൊച്ചുഗ്രഹങ്ങളിലെ കാലാവസ്ഥ അമിനോഅമ്ലങ്ങള്‍ക്ക് അനുകൂലഘടകങ്ങള്‍ ഒരുക്കിക്കൊടുത്തിട്ടുണ്ടാവണം. ഉല്‍ക്കാപാതം വഴി ഈ ജീവാംശം ഭൂമിയിലെത്തുകയും ചെയ്തു. ചരിത്രാതീതകാലത്ത് ഭൂമി വന്‍ ഉല്‍ക്കാപാതങ്ങള്‍ക്ക് ഇരയായിട്ടുണ്ടെന്നാണു ശാസ്ത്രജ്ഞര്‍ വിശ്വസിക്കുന്നത്

2011, ജനുവരി 18, ചൊവ്വാഴ്ച

അസിമാനന്ദയുടെ മാനസാന്തരം ഖലീമിന്റെ ഓര്‍മയില്‍(2)ഹിന്ദുത്വ ഭീകരത: മുഖ്യമന്ത്രിമാരുടെ സമ്മേളനം ചര്‍ച്ച ചെയ്യും; ബി.ജെ.പി സംസ്ഥാനങ്ങള്‍ക്ക് നിസ്സംഗത

അസിമാനന്ദയുടെ മാനസാന്തരം ഖലീമിന്റെ ഓര്‍മയില്‍

അസിമാനന്ദയുടെ മാനസാന്തരം ഖലീമിന്റെ ഓര്‍മയില്‍
ഹൈദരാബാദ്: 'ഞങ്ങള്‍ കാരണം ഇത്തരമൊരു അവസ്ഥയിലൂടെ താങ്കള്‍ കടന്നുപോവേണ്ടിവന്നതില്‍ അതിയായ ഖേദമുണ്ട്. ഒരു പശ്ചാത്താപത്തിനും ഇതിന്റെ വിലയൊടുക്കാനാവില്ല. എങ്കിലും എന്നാല്‍ കഴിയും വിധം നിങ്ങള്‍ക്കുവേണ്ടി ശ്രമിക്കും' -ജയിലഴിക്കകത്ത് ജീവിതം കുരുങ്ങിപ്പോയ നിസ്സഹായനായ  മുസ്‌ലിം ചെറുപ്പക്കാരനെ സമീപിച്ച്  ആര്‍.എസ്.എസ് പ്രചാരകന്‍ നാബാ കുമാര്‍ സര്‍ക്കാര്‍ എന്ന സ്വാമി അസിമാനന്ദ പറഞ്ഞതാണ്  ഈ വാക്കുകള്‍.
ഹൈദരാബാദിലെ ചഞ്ചല്‍ഗുഡ ജയിലില്‍ ആണ് കുറ്റസമ്മതത്തിന് വഴിവെച്ച  ഖലീമിനെ അസിമാന്ദ ആദ്യമായി കാണുന്നത്. ഇരുവരുടെയും ജീവിതത്തെ മാത്രമല്ല രാജ്യത്തെ സ്‌ഫോടന പരമ്പരകളുടെ ചരിത്രത്തെ തന്നെ അടിമുടി മാറ്റിമറിക്കുയായിരുന്നു ആ കൂടിക്കാഴ്ച. നിരവധി നിരപരാധികള്‍ പ്രതിചേര്‍ക്കപ്പെട്ട ഹൈദരാബാദിലെ മക്കാ മസ്ജദ് സ്‌ഫോടന കേസിനെക്കുറിച്ചുള്ള നിര്‍ണായക കുറ്റസമ്മതമൊഴികളായിരുന്നു പിന്നീട് അസിമാനന്ദയില്‍നിന്ന് നീതിപീഠം ശ്രവിച്ചത്. മക്കാ മസ്ജിദ് സ്‌ഫോടനക്കേസില്‍ സ്വാമിയെ കൊണ്ടുവരുമ്പോള്‍ അതേ കേസില്‍ പിടിക്കപ്പെട്ട് 18മാസമായി ചഞ്ചല്‍ഗുഡ ജയിലില്‍ കഴിയുകയായിരുന്നു 23കാരനായ ഖലീം. അമ്മാവന്റെ സ്ഥാനത്തുനിര്‍ത്തി അസീമാനന്ദയോടു പറഞ്ഞ കാര്യങ്ങള്‍ പിന്നീട് ഖലീമിന്റെ മോചനത്തിനു വഴിതുറന്നു.
കേസില്‍ ജാമ്യം നേടി കഴിഞ്ഞ ദിവസം പുറംലോകം കണ്ട ഖലീം ആ സംഭവ പരമ്പരകള്‍ വിവരിച്ചതിങ്ങനെ. 'മക്കാ മസ്ജിദ് സ്‌ഫോടനക്കേസില്‍ കുടുക്കി തടവിലിട്ട എന്റെ നീറുന്ന ദുരിതങ്ങള്‍ അദ്ദേഹം കാണുന്നുണ്ടായിരുന്നു. ഒരു ദിവസം അദ്ദേഹം എന്നോട് സലാം പറഞ്ഞു. ഞാന്‍ അരികിലേക്കു ചെന്നു.  ഇതേ സ്‌ഫോടനവുമായി ബന്ധപ്പെട്ടാണ് സ്വാമിജിയും ജയിലിലെത്തിയതെന്ന് എനിക്കറിയാമായിരുന്നു. ആദ്യം  അദ്ദേഹം എന്നോട് ക്ഷമാപണം നടത്തി. താങ്കള്‍ ക്ഷമ ചോദിക്കേണ്ടത് എന്നോടല്ലെന്നും സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളോടും കള്ളക്കേസില്‍ കുടുങ്ങി ജയിലിലകപ്പെട്ട എല്ലാവരുമോടുമാണെന്നും  ഞാന്‍ പറഞ്ഞു.
കൂടിക്കാഴ്ചകള്‍ പിന്നെയും നീണ്ടു. സി.ബി.ഐ അദ്ദേഹത്തെ  കസ്റ്റഡിയില്‍ എടുക്കുകയും ചോദ്യം ചെയ്യാന്‍ പലയിടങ്ങളിലും കൊണ്ടുപോവുകയും ചെയ്തപ്പോഴും ഞങ്ങളുടെ സൗഹൃദം മുറിഞ്ഞില്ല. അവസരം കിട്ടുമ്പോഴൊക്കെ ഞാന്‍ അദ്ദേഹത്തിന്റെ അടുത്തു ചെന്നിരിക്കും. എന്നെക്കുറിച്ചും എന്റെ കുടുംബത്തെക്കുറിച്ചും സ്‌ഫോടനത്തിലെ ഇരകളെക്കുറിച്ചുമെല്ലാം  താല്‍പര്യത്തോടെ എന്നോടു ചോദിക്കുമായിരുന്നു. മൂന്നാം വര്‍ഷ നിയമ ബിരുദവിദ്യാര്‍ഥിയായിരിക്കെ 2007ല്‍ അറസ്റ്റു ചെയ്യുമ്പോള്‍ എന്റെ വിദ്യാഭ്യാസ സ്വപ്‌നങ്ങളെ എങ്ങനെയാണ് പൊലീസ് കരിച്ചു കളഞ്ഞത് എന്നും അദ്ദേഹം മനസ്സിലാക്കി. പളളിയില്‍ ബോംബ് വെച്ചുവെന്ന് സമ്മതിപ്പിക്കാന്‍ പൊലീസ് സ്വകാര്യ ഭാഗങ്ങളില്‍ ഷോക്കടിപ്പിച്ചതടക്കമുള്ള  ക്രൂരമര്‍ദനങ്ങളുടെ കെട്ട് ഞാന്‍  അസിമാനന്ദക്കു മുന്നില്‍ തുറന്നു.  'എല്ലാം അദ്ദേഹം നിശബ്ദനായി കേട്ടു. കടുത്ത വേദന ആ മുഖത്തുനിന്ന് വായിച്ചെടുക്കാമായിരുന്നു. പല തവണ ആ കണ്ണുകള്‍ നിറഞ്ഞൊഴുകി.' എല്ലാം കേട്ട ശേഷം ഘനീഭവിച്ച ദുഖത്തോടെ അസിമാനന്ദ പറഞ്ഞതിങ്ങനെയായിരുന്നു. ''ജയിലില്‍ കിടന്നു മരിക്കുകയാണെങ്കില്‍ എന്റെ  അവയവങ്ങള്‍ വിറ്റ് പണം സ്‌ഫോടന കേസിലെ ഇരകള്‍ക്ക് നല്‍കണമെന്ന് ഞാന്‍ എഴുതിവെക്കും. അതല്ല ജീവനോടെ പുറത്തുവരികയാണെങ്കില്‍ വ്യാജ കുറ്റം ചുമത്തപ്പെട്ട് ഈ കേസില്‍ കുടുങ്ങിയവര്‍ക്കും അവരുടെ കുടുംബത്തിനുമുള്ള സേവനത്തിനായി ഞാനെന്റെ ജീവിതം നീക്കി വെക്കും. ഹൈദരാബാദില്‍ നടന്ന  സ്‌ഫോടനത്തിലെ മാത്രമല്ല, മറ്റെല്ലാ സ്‌ഫോടനങ്ങളുടെയും ഇരകളുടെ കുടംബാംഗങ്ങളോട് ഞാന്‍ മാപ്പിരക്കുന്നു. നിരപരാധികള്‍ ഇത്തരം കേസുകളില്‍ അകപ്പെട്ട് ദുരിതമനുഭവിക്കരുതെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.''
 കോടതിയിലെ കുറ്റസമ്മത മൊഴിക്കുശേഷം ഒരു തവണ ജയിലില്‍  അസിമാനന്ദയെ കണ്ടുവെന്ന് ഖലീം പറഞ്ഞു. 'അദ്ദേഹം ഏറെ ആശ്വാസവാനും സന്തോഷവാനുമായി കാണപ്പെട്ടു.' ഹൈദരാബാദ്,അജ്മീര്‍ തുടങ്ങിയ സ്ഥലങ്ങളിലെ ബോംബു സ്‌ഫോടനങ്ങളുടെ പിന്നാമ്പുറങ്ങള്‍ വ്യക്തമാക്കി എല്ലാ വിശദീകരണങ്ങളോടെയും രാഷ്ട്രപതിക്ക് കത്തയച്ചതായി അദ്ദേഹം ഖലീമിനോടു പറഞ്ഞു. ആ വാക്കുകള്‍ കേട്ട് അതീവ സന്തോഷവാനായ ഖലീമിന് ഒരു കടുത്ത ദുഖം ബാക്കിയായി. സ്വാമിജിയെ കോടതി ശിക്ഷിച്ചേക്കുമോ എന്ന കാര്യത്തില്‍ -കാരണം അത്രമാത്രം അടുത്തിരുന്നു ആ ഹൃദയങ്ങള്‍ തമ്മില്‍.

ഹിന്ദുത്വ ഭീകരത: മുഖ്യമന്ത്രിമാരുടെ സമ്മേളനം ചര്‍ച്ച ചെയ്യും; ബി.ജെ.പി സംസ്ഥാനങ്ങള്‍ക്ക് നിസ്സംഗത

ന്യൂദല്‍ഹി: ഹിന്ദുത്വ ഭീകരര്‍ ഉള്‍പ്പെട്ട വിവിധ സ്‌ഫോടനങ്ങളുടെ വ്യാപ്തി വെളിപ്പെട്ടതോടെ ആഭ്യന്തരസുരക്ഷ ചര്‍ച്ച ചെയ്യാന്‍ ഫെബ്രുവരി ഒന്നിന് ദല്‍ഹിയില്‍ പ്രധാനമന്ത്രി വിളിച്ചു ചേര്‍ക്കുന്ന മുഖ്യമന്ത്രിമാരുടെ യോഗം നിര്‍ണായകമാകും. തെളിവുകള്‍  നശിപ്പിക്കാന്‍ ഔദ്യോഗിക തലത്തില്‍  മധ്യപ്രദേശ്, ഗുജറാത്ത് സര്‍ക്കാറുകള്‍ നീക്കമാരംഭിച്ച  സാഹചര്യത്തില്‍ ഹിന്ദുത്വ ഭീകരതക്കെതിരെ ജാഗ്രത പുലര്‍ത്താന്‍ സംസ്ഥാനങ്ങളെ പ്രധാനമന്ത്രി ആഹ്വാനം ചെയ്‌തേക്കും.
സ്‌ഫോടനത്തിനു പിന്നില്‍ പങ്കുള്ള സുനില്‍ ജോഷി,  രാമേശ്വര്‍ കലോട്ട എന്നിവര്‍ ആസൂത്രിതമായി കൊല ചെയ്യപ്പെടുകയും പ്രതികളില്‍ ചിലരെ കാണാതാവുകയും ചെയ്തതോടെ എന്‍.ഐ.എയുടെ അന്വേഷണം ലക്ഷ്യം കൈവരിക്കാന്‍ സംസ്ഥാന സര്‍ക്കാറുകളുടെ സഹായം കൂടിയേ തീരൂ. എന്നാല്‍ ബി.ജെ.പി ഭരണത്തിലുള്ള സംസ്ഥാനങ്ങള്‍ അന്വേഷണത്തോട് യാതൊരു നിലയിലും സഹകരിക്കുന്നില്ല.
 ഇന്‍സ്‌പെക്ടര്‍ ജനറല്‍(ഇന്‍വെസ്റ്റിഗേഷന്‍) സഞ്ജീവ് കുമാര്‍, എസ്.പി  യാസ് കുമാര്‍ മിന്‍സ് എന്നിവരാണ് സംഝോത സ്‌ഫോടനവുമായി ബന്ധപ്പെട്ട് എന്‍.ഐ.എയുടെ മധ്യപ്രദേശ് കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിന് നേതൃത്വം നല്‍കുന്നത്്.
സ്‌ഫോടനങ്ങളില്‍ പ്രധാന പങ്കുവഹിച്ചതായി കരുതുന്ന സന്ദീപ് ഡാംഗെ, രാമചന്ദ്ര കല്‍സാംഗ്ര, അമിത് എന്നിവര്‍ക്കു വേണ്ടിയുള്ള തെരച്ചില്‍ എവിടെയും എത്തിയിട്ടില്ല. സി.ബി.ഐ പാരിതോഷികം പ്രഖ്യാപിച്ചെങ്കിലും കണ്ടെത്താന്‍ സഹായകമായ തെളിവൊന്നും ഇതുവരെ ലഭിച്ചതുമില്ല.
ഇവരെ ആര്‍.എസ്.എസ് വധിക്കാന്‍ തന്നെ സാധ്യതയുണ്ടെന്നാണ് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ദിഗ്‌വിജയ് സിങ് ആശങ്ക പ്രകടിപ്പിച്ചത്. മധ്യപ്രദേശിലെ ബി.ജെ.പി സര്‍ക്കാര്‍ ഇവരെ  സംരക്ഷിക്കുന്നതായ ആരോപണവും ഉയര്‍ന്നിട്ടുണ്ട്.  എന്‍.ഐ.ഐ അന്വേഷണവുമായി സഹകരിക്കാന്‍ ഗുജറാത്തിനെ പോലെ മധ്യപ്രദേശും വിസമ്മതിക്കുകയാണ്.
 മുഖ്യമന്ത്രിമാരുടെ സമ്മേളനത്തില്‍ ഹിന്ദുത്വ ഭീകരത ഒച്ചപ്പാടുയര്‍ത്തും. മാവോയിസ്റ്റ്, ഹിന്ദുത്വ ഭീകതത എന്നിവയാകും പ്രധാനമായും ചര്‍ച്ചയില്‍ ഇടം പിടിക്കുക.ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ എന്നിവര്‍ ഹിന്ദുത്വ ഭീകരാന്വേഷണത്തിനെതിരെ പരസ്യമായി രംഗത്തു വന്നേക്കും.
വി.എച്ച്.പി, ആര്‍.എസ്.എസ് സംഘടനകള്‍ക്കു മേല്‍ ഭീകരവാദം ആരോപിക്കാനുള്ള കേന്ദ്രനീക്കത്തെ ശക്തമായി തുറന്നെതിര്‍ക്കുമെന്ന് ഇരുവരും  വ്യക്തമാക്കിയിട്ടുണ്ട്്. ഹിന്ദുത്വ ഭീകരതക്ക് അമിത പ്രചാരണം നല്‍കി പാക് കേന്ദ്രീകൃത തീവ്രവാദ സംഘടനകളെ വെള്ള പൂശാനുള്ള നീക്കമാണ് കേന്ദ്രത്തിന്‍േറതെന്നും ഇവര്‍ കുറ്റപ്പെടുത്തുന്നു. അതേ സമയം കോണ്‍ഗ്രസിനൊപ്പം ഇടതു മുഖ്യമന്ത്രിമാരും  ഹിന്ദുത്വ ഭീകരതക്കെതിരെ കേന്ദ്രം കൈക്കൊള്ളുന്ന നിലപാടിന് തുറന്ന പിന്തുണ നല്‍കും.
അതിനിടെ, മാലേഗാവ് മുതല്‍ സംഝോത വരെയുള്ള സ്‌ഫോടനങ്ങള്‍ ഹിന്ദുത്വ ഭീകരരുടെ സൃഷ്ടിയാണെന്ന് ബോധ്യപ്പെട്ട സാഹചര്യത്തില്‍ സ്‌ഫോടനങ്ങളുടെ പേരില്‍ തുറുങ്കിലടച്ച മുഴുവന്‍ നിരപരാധികളെയും ഉടന്‍ വിട്ടയക്കണമെന്ന ആവശ്യം ശക്തമായി. കോണ്‍ഗ്രസ് അനുകൂല മതസംഘടനയായ ജംഇയ്യതുല്‍ ഉലമായെ ഹിന്ദിന്റെ നേതൃത്വത്തില്‍ കേന്ദ്ര സര്‍ക്കാറിനു മേല്‍ ഇക്കാര്യത്തില്‍ ശക്തമായ സമ്മര്‍ദം ചെലുത്താനും  തീരുമാനിച്ചു. നിരപരാധികളെ ഉടന്‍ വിട്ടയക്കണമെന്ന്  മഹാരാഷ്ട്ര സര്‍ക്കാറും കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.