ഗോധ്ര കേസില്‍ വിധി ഫെബ്രുവരി 19ന്
Published on Monday, January 24, 2011 - 6:50 PM GMT ( 4 hours 55 min ago)
അഹ്മദാബാദ്: അയോധ്യയില്‍ നിന്ന് മടങ്ങുകയായിരുന്ന കര്‍സേവകര്‍ അടക്കം 58 പേര് കൊല്ലപ്പെടാനിടയായ ഗോധ്ര കൂട്ടക്കൊലക്കേസില്‍ ഫെബ്രുവരി 19 ന് വിധി പറയും. ഇന്ത്യക്ക് തന്നെ അപമാനമായി മാറിയ ഗുജറാത്ത് കലാപത്തിലേക്കും ആയിരത്തിലേറെ പേരുടെ കൂട്ടക്കുരുതിയിലേക്കും നയിച്ച ഗോധ്ര സംഭവത്തില്‍ ഒന്‍പത് വര്‍ഷത്തിന് ശേഷമാണ് വിധി പറയുന്നത്.
കഴിഞ്ഞ വര്‍ഷം സെപ്റ്റമ്പറില് ആണ് പ്രത്യേക ജഡ്ജി പി.ആര് പാട്ടീല്‍ കേസില്‍ വാദം കേള്‍ക്കല്‍ പൂര്‍ത്തിയാക്കിയത്. തുടര്‍ന്ന് കേസില്‍ വിധി പറയുന്നത് സുപ്രീംകോടതി സ്റ്റേ ചെയ്യുകയായിരുന്നു. ഒക്ടോബര്‍ 26 ന് സ്റ്റേ നീക്കി.
2009 ജൂണില്‍ സബര്‍മതി ജയിലിലാണ് കേസിലെ 94 പ്രതികള്‍ക്കെതിരായ വിചാരണ ആരംഭിച്ചത്.
2002 ഫെബ്രുവരി 27 ന് ഗോധ്ര റെയില്വേസ്റ്റേഷനടുത്ത് വെച്ച് സബര്‍മതി എക്സ്പ്രസിന്റെ എസ്^ആറ് കോച്ചിന് തീവെച്ച് 58 പേരെ കൊലപ്പെടുത്തി എന്നാണ് കേസ്. ക്രിമിനല്‍ ഗൂഢാലോചന, കൊലപാതകം, തുടങ്ങിയ കുററങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. പോട്ട നിയമവും ഇവര്‍ക്കെതിരെ ചുമത്തിയിരുന്നെങ്കിലും പിന്നീട് പിന്‍വലിക്കുകയായിരുന്നു.
ഗോധ്ര സംഭവം ആസൂത്രിതമായിരുന്നുവെന്നും കര്‍സേവകരെ ആക്രമിക്കാന്‍ വേണ്ടി പുറത്ത് നിന്ന് തീവണ്ടികോച്ചിനുള്ളിലേക്ക് പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നുവെന്നും സംഭവത്തെകുറിച്ചന്വേഷിക്കാന്‍ ഗുജറാത്ത് സര്‍ക്കാര്‍ നിയോഗിച്ച നാനാവതി കമ്മീഷന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ വാദം തീര്‍ത്തും തെറ്റാണെന്ന റിപ്പോര്‍ട്ടുകളും പുറത്തു വന്നിരുന്നു.
കഴിഞ്ഞ വര്‍ഷം സെപ്റ്റമ്പറില് ആണ് പ്രത്യേക ജഡ്ജി പി.ആര് പാട്ടീല്‍ കേസില്‍ വാദം കേള്‍ക്കല്‍ പൂര്‍ത്തിയാക്കിയത്. തുടര്‍ന്ന് കേസില്‍ വിധി പറയുന്നത് സുപ്രീംകോടതി സ്റ്റേ ചെയ്യുകയായിരുന്നു. ഒക്ടോബര്‍ 26 ന് സ്റ്റേ നീക്കി.
2009 ജൂണില്‍ സബര്‍മതി ജയിലിലാണ് കേസിലെ 94 പ്രതികള്‍ക്കെതിരായ വിചാരണ ആരംഭിച്ചത്.
2002 ഫെബ്രുവരി 27 ന് ഗോധ്ര റെയില്വേസ്റ്റേഷനടുത്ത് വെച്ച് സബര്‍മതി എക്സ്പ്രസിന്റെ എസ്^ആറ് കോച്ചിന് തീവെച്ച് 58 പേരെ കൊലപ്പെടുത്തി എന്നാണ് കേസ്. ക്രിമിനല്‍ ഗൂഢാലോചന, കൊലപാതകം, തുടങ്ങിയ കുററങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. പോട്ട നിയമവും ഇവര്‍ക്കെതിരെ ചുമത്തിയിരുന്നെങ്കിലും പിന്നീട് പിന്‍വലിക്കുകയായിരുന്നു.
ഗോധ്ര സംഭവം ആസൂത്രിതമായിരുന്നുവെന്നും കര്‍സേവകരെ ആക്രമിക്കാന്‍ വേണ്ടി പുറത്ത് നിന്ന് തീവണ്ടികോച്ചിനുള്ളിലേക്ക് പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നുവെന്നും സംഭവത്തെകുറിച്ചന്വേഷിക്കാന്‍ ഗുജറാത്ത് സര്‍ക്കാര്‍ നിയോഗിച്ച നാനാവതി കമ്മീഷന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ വാദം തീര്‍ത്തും തെറ്റാണെന്ന റിപ്പോര്‍ട്ടുകളും പുറത്തു വന്നിരുന്നു.
ബിനായക് സെന്നിനു വേണ്ടി ജത്മലാനി; കരിങ്കൊടിയുമായി എ.ബി.വി.പി
Published on Monday, January 24, 2011 - 10:23 PM GMT ( 2 hours 3 min ago)
റായ്പൂര്‍: ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട മനുഷ്യാവകാശപ്രവര്‍ത്തകന്‍ ഡോ. ബിനായക് സെന്നിനു വേണ്ടി ജാമ്യാപേക്ഷയില്‍ വാദിക്കാന്‍ ബി.ജെ.പി രാജ്യസഭാംഗം രാം ജത്മലാനി രംഗത്ത്. അതേസമയം ബി.ജെ.പിയുടെ വിദ്യര്ഥിസംഘടന ജത്മലാനിക്കെതിരെ കരിങ്കൊടിയും 'ഗോ ബാക്ക്' വിളികളുമായി പ്രതിഷേധത്തിനിറങ്ങി. കോടതി നടപടികള്‍ വീക്ഷിക്കാനെത്തിയ യൂറോപ്യന്‍ യൂനിയന്‍ അംഗങ്ങള്‍ക്കെതിരെയും എ.ബി.വി.പി കരിങ്കൊടിവിശി.
ഇത് തന്റെ തൊഴിലിനോടുള്ള ആത്മാര്‍ഥതയാണെന്നും ബിനായക് സെന്നിനുവേണ്ടി സൗജന്യമായി വാദിക്കുമെന്നും ജത്മലാനി പറഞ്ഞു. ജത്മലാനിയുടെ നിലപാടില്‍ തെറ്റില്ലെന്ന് ബി.ജെ.പി നേതൃത്വം നേരത്തേ വ്യക്തമാക്കിയിരുന്നു. ജത്മലാനി വാദിക്കാനെത്തുന്ന ഛത്തിസ്ഗഢ് ഹൈകോടതിക്ക് രണ്ട് കിലോമീറ്റര്‍ അകലെയാണ് കരിങ്കെടി പ്രതിഷേധം അരങ്ങേറിയത്.
ഛത്തിസ്ഗഢ് ഹൈകോടതിയില്‍ നടക്കുന്ന കേസിന്റെ വാദവും മറ്റ് നടപടികളും വീക്ഷിക്കണമെന്നാവശ്യപ്പെട്ട് യൂറോപ്യന്‍ യൂനിയന്റെ എട്ടംഗസംഘം വിദേശകാര്യ മന്ത്രാലയത്തിന് നല്കിയ അപേക്ഷയെ തുടര്‍ന്നാണ് അനുമതി നല്‍കിയത്. ഇവര്‍ വന്നിറങ്ങിയ റായ്പൂരിലെ മന വിമാനത്താവളത്തില്‍ എ.ബി.വി.പി- യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു.
ബെല്‍ജിയം, ഫ്രാന്‍സ്, ജര്‍മനി, ഹംഗറി, സ്വീഡന്, യു.കെ തുടങ്ങിയ രാഷ്ട്രങ്ങളില്‍ നിന്നുള്ളവരാണ് കോടതി നടപടികള്‍ക്ക് സാക്ഷിയാവാനായി എത്തുന്നത്. മാവോവാദികളുമായി ചേര്‍ന്ന് രാജ്യദ്രോഹപ്രവര്‍ത്തനം നടത്തിയെന്നാണ് ബിനായക് സെന്നിനെതിരായ കുറ്റം.
ഇത് തന്റെ തൊഴിലിനോടുള്ള ആത്മാര്‍ഥതയാണെന്നും ബിനായക് സെന്നിനുവേണ്ടി സൗജന്യമായി വാദിക്കുമെന്നും ജത്മലാനി പറഞ്ഞു. ജത്മലാനിയുടെ നിലപാടില്‍ തെറ്റില്ലെന്ന് ബി.ജെ.പി നേതൃത്വം നേരത്തേ വ്യക്തമാക്കിയിരുന്നു. ജത്മലാനി വാദിക്കാനെത്തുന്ന ഛത്തിസ്ഗഢ് ഹൈകോടതിക്ക് രണ്ട് കിലോമീറ്റര്‍ അകലെയാണ് കരിങ്കെടി പ്രതിഷേധം അരങ്ങേറിയത്.
ഛത്തിസ്ഗഢ് ഹൈകോടതിയില്‍ നടക്കുന്ന കേസിന്റെ വാദവും മറ്റ് നടപടികളും വീക്ഷിക്കണമെന്നാവശ്യപ്പെട്ട് യൂറോപ്യന്‍ യൂനിയന്റെ എട്ടംഗസംഘം വിദേശകാര്യ മന്ത്രാലയത്തിന് നല്കിയ അപേക്ഷയെ തുടര്‍ന്നാണ് അനുമതി നല്‍കിയത്. ഇവര്‍ വന്നിറങ്ങിയ റായ്പൂരിലെ മന വിമാനത്താവളത്തില്‍ എ.ബി.വി.പി- യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു.
ബെല്‍ജിയം, ഫ്രാന്‍സ്, ജര്‍മനി, ഹംഗറി, സ്വീഡന്, യു.കെ തുടങ്ങിയ രാഷ്ട്രങ്ങളില്‍ നിന്നുള്ളവരാണ് കോടതി നടപടികള്‍ക്ക് സാക്ഷിയാവാനായി എത്തുന്നത്. മാവോവാദികളുമായി ചേര്‍ന്ന് രാജ്യദ്രോഹപ്രവര്‍ത്തനം നടത്തിയെന്നാണ് ബിനായക് സെന്നിനെതിരായ കുറ്റം.
എന്‍ഡോസള്‍ഫാനെ ന്യായീകരിച്ച് മന്ത്രി പവാര്‍ വീണ്ടും രംഗത്ത്
Published on Monday, January 24, 2011 - 11:13 PM GMT ( 1 hour 15 min ago)
ന്യൂദല്‍ഹി: എന്‍ഡോസള്‍ഫാന്‍ മൂലം കാസര്‍കോട് പ്രദേശങ്ങളില്‍ ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന കാര്യം ഇനിയും തെളിയിക്കപ്പെടേണ്ട ഒന്നാണെന്ന് കേന്ദ്ര മന്ത്രി ശരത് പവാര്‍.
രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലൊന്നും ഇത്തരം സംഭവങ്ങള്‍ ഇല്ലാതിരിക്കെ, എന്‍ഡോ സള്ഫാന് രാജ്യമൊട്ടുക്കും നിരോധിക്കണമെന്ന ആവശ്യം അംഗീകരിക്കാനാവില്ലെന്നും മന്ത്രി വ്യക്തമാക്കി. ഫോര്‍വേഡ് ബ്ലോക് എം.പി വരുണ്‍ മുഖര്‍ജിക്ക് നല്കിയ രേഖാമൂലമുള്ള മറുപടിയിലാണ് പവാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്തൊന്നാകെ എന്‍ഡോസള്‍ഫാന്‍ നിരോധിക്കണം എന്നാവശ്യപ്പെട്ട് നേരത്തെ പ്രധാനമന്ത്രിക്ക് നല്കിയ കത്തിന്റെ മറുപടിയാണ് പവാര്‍ നല്‍കിയത്.
മുന്‍കാലങ്ങളില്‍ നടന്ന പഠനങ്ങളില്‍ പലതും എന്‍ഡോസള്‍ഫാന്‍ മൂലം ഗുരുതരമായ ഏതെങ്കിലും ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന് വ്യക്തമാക്കിയിട്ടില്ല. ഈ സാഹചര്യത്തില്‍ കൂടുതല്‍ വിദഗ്ധ പഠനങ്ങളും വിലയിരുത്തലുകളും ആവശ്യമാണ്. കേരളത്തില്‍ എന്‍ഡോ സള്ഫാന് തല്ക്കാലം നിരോധിച്ചിരിക്കുകയാണ്. എന്നാല്‍ മറ്റിടങ്ങളിലൊന്നും ഇത് നിരോധിക്കേണ്ട സാഹചര്യം ഇപ്പോഴില്ലെന്നും മറുപടിയില്‍ പവാര്‍ അറിയിച്ചു.
രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലൊന്നും ഇത്തരം സംഭവങ്ങള്‍ ഇല്ലാതിരിക്കെ, എന്‍ഡോ സള്ഫാന് രാജ്യമൊട്ടുക്കും നിരോധിക്കണമെന്ന ആവശ്യം അംഗീകരിക്കാനാവില്ലെന്നും മന്ത്രി വ്യക്തമാക്കി. ഫോര്‍വേഡ് ബ്ലോക് എം.പി വരുണ്‍ മുഖര്‍ജിക്ക് നല്കിയ രേഖാമൂലമുള്ള മറുപടിയിലാണ് പവാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്തൊന്നാകെ എന്‍ഡോസള്‍ഫാന്‍ നിരോധിക്കണം എന്നാവശ്യപ്പെട്ട് നേരത്തെ പ്രധാനമന്ത്രിക്ക് നല്കിയ കത്തിന്റെ മറുപടിയാണ് പവാര്‍ നല്‍കിയത്.
മുന്‍കാലങ്ങളില്‍ നടന്ന പഠനങ്ങളില്‍ പലതും എന്‍ഡോസള്‍ഫാന്‍ മൂലം ഗുരുതരമായ ഏതെങ്കിലും ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന് വ്യക്തമാക്കിയിട്ടില്ല. ഈ സാഹചര്യത്തില്‍ കൂടുതല്‍ വിദഗ്ധ പഠനങ്ങളും വിലയിരുത്തലുകളും ആവശ്യമാണ്. കേരളത്തില്‍ എന്‍ഡോ സള്ഫാന് തല്ക്കാലം നിരോധിച്ചിരിക്കുകയാണ്. എന്നാല്‍ മറ്റിടങ്ങളിലൊന്നും ഇത് നിരോധിക്കേണ്ട സാഹചര്യം ഇപ്പോഴില്ലെന്നും മറുപടിയില്‍ പവാര്‍ അറിയിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ