സംഝോത സ്ഫോടനത്തിന്റെ ആസൂത്രണവും ഗുജറാത്തില്‍
Published on Friday, December 31, 2010 - 8:07 PM GMT ( 4 hours 6 min ago)
ന്യൂദല്‍ഹി: അജ്മീര്‍ സ്ഫോടനത്തിന് പിറകെ സംഝോത സ്ഫോടനത്തിന്റെ ആസൂത്രണത്തിനും മണ്ണൊരുക്കിയത് ഗുജറാത്ത് ആണെന്ന് സംഝോത സ്ഫോടനക്കേസിലെ പ്രധാന സാക്ഷി കോടതിയില്‍ മജിസ്ട്രേറ്റിന് മുമ്പാകെ മൊഴി നല്‍കി. ഇന്ത്യാ^പാക് സമാധാന സംഭാഷണങ്ങളെ പൊളിക്കാനാണ് ഹിന്ദുത്വ ഭീകരര്‍ ഇന്ത്യയില്‍ നിന്ന് പാകിസ്ഥാനിലേക്ക്പോകുകയായിരുന്ന സംഝോത എക്സ്പ്രസില്‍ സ്ഫോടനം നടത്തിയതെന്നും കേസ് അന്വേഷിക്കുന്ന എന്‍.ഐ.എ വൃത്തങ്ങള്‍ വ്യക്തമാക്കി.
2007 ഫെബ്രുവരി 19ന് ദല്‍ഹിയില്‍ നിന്ന് പാക്കിസ്ഥാനിലേക്ക് പോകുകുയായിരുന്ന സംഝോത എക്സ്പ്രസില്‍ നടത്തിയ സ്ഫോടനത്തില്‍ 68 പേരാണ് കൊല്ലപ്പെട്ടത്. ഹരിയാനയിലെ പാനിപ്പത്തിന് അടുത്തുള്ള ദിവാന സ്റ്റേഷന്‍ വിട്ട ഉടനെയായിരുന്നു ട്രെയിനില്‍ സ്ഫോടനം നടന്നത്. മരിച്ചവരിലധികം പാകിസ്ഥാന്‍കാരായിരുന്നു.
കേസിലെ പ്രധാന സാക്ഷിയായ ഭരത് ഭായിയാണ് പഞ്ച്കുള അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ മജിസ്ട്രേറ്റിന് മുമ്പാകെ ക്രമിനല്‍ ശിക്ഷാ നിയമം 164ാം വകുപ്പ് പ്രകാരമുള്ള മൊഴി നല്‍കിയത്. ഗുജറാത്തിലെ വല്‍സഡ് സ്വദേശിയാണ് ഭരത് ഭായി.ഗൂഢാലോചനയുടെ സിംഹഭാഗവും ഗുജറാത്തിലായിരുന്നുവെന്ന് ഭരത് മജിസ്ട്രേറ്റിനോട് പറഞ്ഞു. ഇപ്പോള്‍ എന്‍.ഐ.എയുടെ കസ്റ്റഡിയിലുള്ള സ്വാമി അസിമാനന്ദ 2006 ഫെബ്രുവരിയില്‍ ഗുജറാത്തിലെ ഡാങ്കില്‍ ഭീകര പ്രവര്‍ത്തനം ആസൂത്രണം ചെയ്യാനായി നിരന്തരം യോഗങ്ങള്‍ വിളിച്ചുവെന്നും ഭരതിന്റെ മൊഴിയിലുണ്ട്. ഈ സമയത്ത് അസിമാനന്ദയുടെ സഹായിയായിരുന്നു താനെന്ന് ഭരത് തുറന്നുസമ്മതിച്ചിട്ടുമുണ്ട്
2007 ഫെബ്രുവരി 19ന് ദല്‍ഹിയില്‍ നിന്ന് പാക്കിസ്ഥാനിലേക്ക് പോകുകുയായിരുന്ന സംഝോത എക്സ്പ്രസില്‍ നടത്തിയ സ്ഫോടനത്തില്‍ 68 പേരാണ് കൊല്ലപ്പെട്ടത്. ഹരിയാനയിലെ പാനിപ്പത്തിന് അടുത്തുള്ള ദിവാന സ്റ്റേഷന്‍ വിട്ട ഉടനെയായിരുന്നു ട്രെയിനില്‍ സ്ഫോടനം നടന്നത്. മരിച്ചവരിലധികം പാകിസ്ഥാന്‍കാരായിരുന്നു.
കേസിലെ പ്രധാന സാക്ഷിയായ ഭരത് ഭായിയാണ് പഞ്ച്കുള അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ മജിസ്ട്രേറ്റിന് മുമ്പാകെ ക്രമിനല്‍ ശിക്ഷാ നിയമം 164ാം വകുപ്പ് പ്രകാരമുള്ള മൊഴി നല്‍കിയത്. ഗുജറാത്തിലെ വല്‍സഡ് സ്വദേശിയാണ് ഭരത് ഭായി.ഗൂഢാലോചനയുടെ സിംഹഭാഗവും ഗുജറാത്തിലായിരുന്നുവെന്ന് ഭരത് മജിസ്ട്രേറ്റിനോട് പറഞ്ഞു. ഇപ്പോള്‍ എന്‍.ഐ.എയുടെ കസ്റ്റഡിയിലുള്ള സ്വാമി അസിമാനന്ദ 2006 ഫെബ്രുവരിയില്‍ ഗുജറാത്തിലെ ഡാങ്കില്‍ ഭീകര പ്രവര്‍ത്തനം ആസൂത്രണം ചെയ്യാനായി നിരന്തരം യോഗങ്ങള്‍ വിളിച്ചുവെന്നും ഭരതിന്റെ മൊഴിയിലുണ്ട്. ഈ സമയത്ത് അസിമാനന്ദയുടെ സഹായിയായിരുന്നു താനെന്ന് ഭരത് തുറന്നുസമ്മതിച്ചിട്ടുമുണ്ട്
നിത്യാനന്ദ കേസ്: ടേപ്പിലെ സ്ത്രീ താനല്ലെന്ന് നടി രഞ്ജിത
Published on Friday, December 31, 2010 - 8:23 PM GMT ( 3 hours 51 min ago)
ബംഗളൂരു: വിവാദസന്യാസി നിത്യാനന്ദയുമൊത്ത് കിടപ്പറ രംഗങ്ങള്‍ പങ്കിടുന്ന ദൃശ്യങ്ങളിലുള്ളത് താനല്ലെന്ന് നടി രഞ്ജിത. സംഭവത്തില്‍ താന്‍ ബലിയാടായി മാറുകയായിരുന്നും അവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
2010 മാര്‍ച്ചിലാണ് ബിഡദിയിലെ ആശ്രമത്തില്‍ നിത്യാനന്ദയും രഞ്ജിതയുമൊത്തുള്ള കിടപ്പറ രംഗങ്ങള്‍ ചാനലുകളിലൂടെ പുറത്തുവന്നത്. ഇതോടെ അപ്രത്യക്ഷനായ നിത്യാനന്ദയെ പിന്നീട് ഹിമാചല്‍ പ്രദേശില്‍ വച്ചാണ് പിടികൂടിയത്.
സംഭവത്തിന് ശേഷം ആദ്യമായാണ് രഞ്ജിത മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെടുന്നത്. ഒരു തെറ്റും ചെയ്യാത്ത തന്നെ അപമാനിക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്നത് തുടര്‍ന്നപ്പോഴാണ് തുറന്ന് പറയാന്‍ നിര്‍ബന്ധിതയായതെന്നും അവര്‍ പറഞ്ഞു.
ടേപ്പ് പുറത്തുവന്നതോടെ തനിക്ക് ഏറെ വില നല്‍കേണ്ടിവന്നുവെന്നും താന്‍ ബലിയാടായി മാറുകയായിരുന്നുവെന്നും രഞ്ജിത പറഞ്ഞു. ഫൊറന്‍സിക് റിപ്പോര്‍ട്ട് താന്‍ വിശ്വസിക്കുന്നില്ല. അന്വേഷണവുമായി സഹകരിക്കാനാണ് യു. എസില്‍ നിന്ന് തിരിച്ചെത്തിയത്.
നടന്നതെല്ലാം ഗൂഡാലോചനയുടെ ഭാഗമാണ്. തനിക്ക് മതിയായ സുരക്ഷ നല്‍കിയാല്‍ ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെക്കുറിച്ച് വെളിപ്പെടുത്താമെന്നും രഞ്ജിത പറഞ്ഞു.
നിത്യാനന്ദയുടെ ലൈംഗികചൂഷണങ്ങളെക്കുറിച്ച് താന്‍ അറിഞ്ഞിരുന്നില്ലെന്നും രഞ്ജിത വ്യക്തമാക്കി.
ടേപ്പിലെ രംഗങ്ങള്‍ പുറത്തുവന്നതോടെ താന്‍ ഒളിവില്‍ പോയെന്ന ആരോപണം രഞ്ജിത നിഷേധിച്ചു. തനിക്ക് ഏറെ ഭീഷണി ഉണ്ടായിരുന്നു. അതിനാലാണ് അമേരിക്കയിലേക്ക് പോയത്.
സാമൂഹ്യ പ്രവര്‍ത്തനങ്ങളും ആത്മീയതയും ഇഷ്ടമായതിനാലാണ് താന്‍ നിത്യാനന്ദയുടെ അനുയായി ആയത്. വീഡിയോ തന്റെ ജോലിയെ ഏറെ ബാധിച്ചിരുന്നുവെങ്കിലും ഇപ്പോഴും തന്നെത്തേടി അവസരങ്ങള്‍ വരുന്നുണ്ടെന്നും അവര്‍ പറഞ്ഞു.
നിത്യാനന്ദയുടെ ഡ്രൈവറായിരുന്ന ലെനിന്‍ കറുപ്പനാണ് ടേപ്പ് ചാനലിന് നല്‍കിയത്. വ്യക്തിഹത്യ ചെയ്തതിന് രഞ്ജിത ലെനിന്‍ കറുപ്പനെതിരെ രാമനഗരം പൊലീസില്‍ കേസ് നല്‍കിയിട്ടുണ്ട്.
കേസില്‍ നിത്യാനന്ദക്കും നാല് സഹപ്രവര്‍ത്തകര്‍ക്കുമെതിരെ കുറ്റപത്രം നല്‍കിയിട്ടുണ്ട്. ബലാല്‍സംഗം, പ്രകൃതി വിരുദ്ധ ലൈംഗികത, വഞ്ചന, ഭീഷണിപ്പെടുത്തല്‍, ഗൂഡാലോചന എന്നിവയാണ് ഇവര്‍ക്കെതിരെയുള്ള കുറ്റങ്ങള്‍..
2010 മാര്‍ച്ചിലാണ് ബിഡദിയിലെ ആശ്രമത്തില്‍ നിത്യാനന്ദയും രഞ്ജിതയുമൊത്തുള്ള കിടപ്പറ രംഗങ്ങള്‍ ചാനലുകളിലൂടെ പുറത്തുവന്നത്. ഇതോടെ അപ്രത്യക്ഷനായ നിത്യാനന്ദയെ പിന്നീട് ഹിമാചല്‍ പ്രദേശില്‍ വച്ചാണ് പിടികൂടിയത്.
സംഭവത്തിന് ശേഷം ആദ്യമായാണ് രഞ്ജിത മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെടുന്നത്. ഒരു തെറ്റും ചെയ്യാത്ത തന്നെ അപമാനിക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്നത് തുടര്‍ന്നപ്പോഴാണ് തുറന്ന് പറയാന്‍ നിര്‍ബന്ധിതയായതെന്നും അവര്‍ പറഞ്ഞു.
ടേപ്പ് പുറത്തുവന്നതോടെ തനിക്ക് ഏറെ വില നല്‍കേണ്ടിവന്നുവെന്നും താന്‍ ബലിയാടായി മാറുകയായിരുന്നുവെന്നും രഞ്ജിത പറഞ്ഞു. ഫൊറന്‍സിക് റിപ്പോര്‍ട്ട് താന്‍ വിശ്വസിക്കുന്നില്ല. അന്വേഷണവുമായി സഹകരിക്കാനാണ് യു. എസില്‍ നിന്ന് തിരിച്ചെത്തിയത്.
നടന്നതെല്ലാം ഗൂഡാലോചനയുടെ ഭാഗമാണ്. തനിക്ക് മതിയായ സുരക്ഷ നല്‍കിയാല്‍ ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെക്കുറിച്ച് വെളിപ്പെടുത്താമെന്നും രഞ്ജിത പറഞ്ഞു.
നിത്യാനന്ദയുടെ ലൈംഗികചൂഷണങ്ങളെക്കുറിച്ച് താന്‍ അറിഞ്ഞിരുന്നില്ലെന്നും രഞ്ജിത വ്യക്തമാക്കി.
ടേപ്പിലെ രംഗങ്ങള്‍ പുറത്തുവന്നതോടെ താന്‍ ഒളിവില്‍ പോയെന്ന ആരോപണം രഞ്ജിത നിഷേധിച്ചു. തനിക്ക് ഏറെ ഭീഷണി ഉണ്ടായിരുന്നു. അതിനാലാണ് അമേരിക്കയിലേക്ക് പോയത്.
സാമൂഹ്യ പ്രവര്‍ത്തനങ്ങളും ആത്മീയതയും ഇഷ്ടമായതിനാലാണ് താന്‍ നിത്യാനന്ദയുടെ അനുയായി ആയത്. വീഡിയോ തന്റെ ജോലിയെ ഏറെ ബാധിച്ചിരുന്നുവെങ്കിലും ഇപ്പോഴും തന്നെത്തേടി അവസരങ്ങള്‍ വരുന്നുണ്ടെന്നും അവര്‍ പറഞ്ഞു.
നിത്യാനന്ദയുടെ ഡ്രൈവറായിരുന്ന ലെനിന്‍ കറുപ്പനാണ് ടേപ്പ് ചാനലിന് നല്‍കിയത്. വ്യക്തിഹത്യ ചെയ്തതിന് രഞ്ജിത ലെനിന്‍ കറുപ്പനെതിരെ രാമനഗരം പൊലീസില്‍ കേസ് നല്‍കിയിട്ടുണ്ട്.
കേസില്‍ നിത്യാനന്ദക്കും നാല് സഹപ്രവര്‍ത്തകര്‍ക്കുമെതിരെ കുറ്റപത്രം നല്‍കിയിട്ടുണ്ട്. ബലാല്‍സംഗം, പ്രകൃതി വിരുദ്ധ ലൈംഗികത, വഞ്ചന, ഭീഷണിപ്പെടുത്തല്‍, ഗൂഡാലോചന എന്നിവയാണ് ഇവര്‍ക്കെതിരെയുള്ള കുറ്റങ്ങള്‍..
എന്‍ഡോസള്‍ഫാന്‍ നിരോധിക്കണം- മനുഷ്യാവകാശ കമ്മീഷന്‍
Published on Friday, December 31, 2010 - 5:31 PM GMT ( 6 hours 44 min ago)
ന്യൂ ദല്‍ഹി: രാജ്യത്തുടനീളം എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടു. എന്‍ഡോസള്‍ഫാന്‍ ദുരന്തത്തിനിരയായി മരിച്ചവര്‍ക്ക് അഞ്ചു ലക്ഷം രൂപയും അംഗ വൈകല്യം സംഭവിച്ചവര്‍ക്ക് മൂന്നു ലക്ഷം രൂപയും നഷ്ട പരിഹാരം നല്‍കാന്‍ കമ്മീഷന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. 2011 ല്‍ സ്‌റ്റോക്ക്‌ഹോമില്‍ നടക്കുന്ന അന്താരാഷ്ട്ര റിവ്യൂ കമ്മിറ്റിയില്‍ എന്‍ഡോസള്‍ഫാന്‍ നിരോധിക്കപ്പെടേണ്ട കീട നാശിനിയുടെ ഗണത്തില്‍ പെടുത്തണമെന്നും ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സെക്രട്ടറി ജനറല്‍ കെ.എസ് മണി വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
കാസര്‍ഗോഡ് ജില്ലയിലെ 11 പഞ്ചായത്തുകളിലാണ് എന്‍ഡോസള്‍ഫാന്‍ ദുരിതം വിതച്ചത്. 6000 പേരാണ്് എന്‍ഡോസള്‍ഫാന്‍ ദുരിതത്തിനിരയായത്. ഇവര്‍ക്ക് പ്രത്യേക ആശുപത്രി തുടങ്ങുകയും ചികല്‍സാ സൗകര്യം ലഭ്യമാക്കുകയും വേണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു.
റിപോര്‍ട്ട് ഇന്ന് ആരോഗ്യം, പരിസ്ഥിതി, കൃഷി മന്ത്രാലയങ്ങള്‍ക്ക് നല്‍കും. ഈ മന്ത്രാലയങ്ങളില്‍ നിന്നുള്ള മറുപടിക്കായി ഒരു മാസം കാത്തിരിക്കും. തുടര്‍ന്ന് തുടര്‍ നടപടികളുമായി മുന്നോട്ടുപോവുമെന്ന് കെ.എസ് മണി അറിയിച്ചു.
കാസര്‍ഗോഡ് ജില്ലയിലെ 11 പഞ്ചായത്തുകളിലാണ് എന്‍ഡോസള്‍ഫാന്‍ ദുരിതം വിതച്ചത്. 6000 പേരാണ്് എന്‍ഡോസള്‍ഫാന്‍ ദുരിതത്തിനിരയായത്. ഇവര്‍ക്ക് പ്രത്യേക ആശുപത്രി തുടങ്ങുകയും ചികല്‍സാ സൗകര്യം ലഭ്യമാക്കുകയും വേണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു.
റിപോര്‍ട്ട് ഇന്ന് ആരോഗ്യം, പരിസ്ഥിതി, കൃഷി മന്ത്രാലയങ്ങള്‍ക്ക് നല്‍കും. ഈ മന്ത്രാലയങ്ങളില്‍ നിന്നുള്ള മറുപടിക്കായി ഒരു മാസം കാത്തിരിക്കും. തുടര്‍ന്ന് തുടര്‍ നടപടികളുമായി മുന്നോട്ടുപോവുമെന്ന് കെ.എസ് മണി അറിയിച്ചു.
മക്കാ മസ്ജിദ് സ്‌ഫോടനം: പ്രതിഷേധകര്‍ക്കെതിരെ ചുമത്തിയ കേസുകള്‍ പിന്‍വലിച്ചേക്കും
Published on Saturday, January 1, 2011 - 12:06 AM GMT ( 27 min 28 sec ago)
ഹൈദരാബാദ്: മുസ്‌ലിം പ്രതിഷേധക്കാര്‍ക്കെതിരെ ഹൈദരാബാദിലും സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിലും ചുമത്തിയ കേസുകള്‍ ആന്ധ്രാ സര്‍ക്കാര്‍ പിന്‍വലിച്ചേക്കും. പ്രത്യേക തെലുങ്കാന സംസ്ഥാന രൂപീകരണാവശ്യമുയര്‍ത്തി പോരാടിയവര്‍ക്കെതിരെ ചുമത്തിയ 1667 കേസുകള്‍ പിന്‍വലിച്ചതിന് പിന്നാലെയാണ് ഇത്. 2007ല്‍ മക്കാ മസ്ജിദിലുണ്ടായ സ്‌ഫോടനത്തിനെതിരെ പ്രതിഷേധിച്ച മുസ്‌ലിം ചെറുപ്പക്കാര്‍ക്കെതിരെ ചുമത്തിയ കേസുകള്‍ പിന്‍വലിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. സര്‍ക്കാര്‍ കേസുകള്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചതായി വിശ്വസീയ കേന്ദ്രങ്ങള്‍ വെളിപ്പെടുത്തി. മക്കാ മസ്ജിദ് സ്‌ഫോടനം മുസ്‌ലിം ചെറുപ്പക്കാര്‍ ആസൂത്രണം ചെയ്തതാണ് എന്നായിരുന്നു ആദ്യം ഭരണകൂടത്തിന്റെ നിഗമനം. എന്നാല്‍, സി.ബി.ഐ. അന്വേഷണത്തില്‍ സ്‌ഫോടനം ഹിന്ദുത്വ തീവ്രാദി സംഘടനകള്‍ ആസൂത്രണം ചെയ്തതായിരുന്നു എന്നു തെളിഞ്ഞു. സംഭവത്തില്‍ പ്രതികളായി മുസ്‌ലിംകളെയാണ് പൊലീസ് അറസ്റ്റു ചെയ്തിരുന്നത്.മുസ്‌ലിം പ്രതിഷേധകര്‍ക്കെതിരെ പൊലീസ് വെടിയുതിര്‍ക്കുകയും ചെയ്തു.
മുസ്‌ലിംകളെ കൂട്ടക്കൊല ചെയ്ത് കുഴിച്ചുമൂടിയ സംഭവം: ടി.വി റിപ്പോര്‍ട്ടറെ വേട്ടയാടി ഗുജറാത്ത് പൊലീസ്
Published on Saturday, January 1, 2011 - 12:06 AM GMT ( 28 min 12 sec ago)
അഹ്മദാബാദ്: ഗുജറാത്ത് കലാപവേളയില്‍ ഗോധ്രക്കടുത്ത് പാന്തേര്‍വാലയില്‍ മുസ്‌ലിംകളെ കൂട്ടക്കൊല ചെയ്ത് കുഴിച്ചുമൂടിയ സംഭവം പുറത്തുകൊണ്ടുവന്ന ചാനല്‍ റിപ്പോര്‍ട്ടര്‍ രാഹുല്‍ സിങ്ങിനു പിറകെ ഗുജറാത്ത് പൊലീസ്.
സിങ്ങിനുപുറമെ ടീസ്റ്റ സെറ്റല്‍വാദിന്റെ നേതൃത്വത്തില്‍ ഗുജറാത്ത് കലാപത്തിന്റെ ഇരകള്‍ക്കുവേണ്ടി പോരാട്ടം നടത്തുന്ന സിറ്റിസണ്‍ ഫോര്‍ ജസ്റ്റിസ് ആന്‍ഡ് പീസിന്റെ (സി.ജെ.പി) മുന്‍ അംഗം റഈസ്ഖാന്‍ അടക്കം അഞ്ചുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുമുണ്ട്. ചോദ്യം ചെയ്യാനുള്ള സമന്‍സുമായി ബുധനാഴ്ച പൊലീസ് സംഘം രാഹുലിന്റെ ഭോപാലിലുള്ള വീട്ടില്‍ എത്തി. നാലു വാഹനങ്ങളിലായി എത്തിയ സംഘം വീടിനു ചുറ്റും വളഞ്ഞ് പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ആ സമയത്ത് രാഹുല്‍ വീട്ടിലില്ലായിരുന്നു. കൂട്ടക്കൊല ചെയ്തവരെ കുഴിച്ചുമൂടിയ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതിന് രാഹുലിനെ ചോദ്യംചെയ്യാന്‍ കസ്റ്റഡിയിലെടുക്കാന്‍ വന്നതാണ് തങ്ങളെന്ന് പൊലീസ് വീട്ടുകാരെ അറിയിച്ചു . എന്നാല്‍, രാഹുലിന്റെ പിതാവും ഹിന്ദുസ്ഥാന്‍ ടൈംസിന്റെ ഭോപാല്‍ എഡിഷന്‍ റസിഡന്റ് എഡിറ്ററുമായ എന്‍.കെ.സിങ് സമന്‍സ് കൈപ്പറ്റാന്‍ കൂട്ടാക്കിയില്ല. ദേശീയ -പ്രാദേശിക ചാനലുകളില്‍നിന്ന് മാധ്യമപ്രവര്‍ത്തകര്‍ ഇരച്ചെത്തി കാരണമന്വേഷിച്ചതോടെയാണ് പൊലീസ് മടങ്ങിയത്. രാഹുല്‍ സഹാറ ടി.വി ചാനലില്‍ ആയിരുന്നപ്പോഴാണ് ഈ സംഭവം പുറത്തുവരുന്നത്. അതിനുശേഷം ഭോപാലില്‍ ടൈംസ് നൗവില്‍ ജോലിനോക്കിയിരുന്ന രാഹുല്‍ ദല്‍ഹിയില്‍ ഹെഡ്‌ലൈന്‍സ് ടുഡെയിലാണ് ഇപ്പോള്‍. 2002ലെ കലാപത്തില്‍ പാന്തേര്‍വാലയില്‍ കൊല്ലപ്പെട്ട 27 മുസ്‌ലിംകളുടെ മൃതദേഹം ലുനാവാദയിലെ പനാം നദിക്കരയില്‍ വലിയ കുഴിയെടുത്ത് കൂട്ടത്തോടെ മൂടുകയായിരുന്നു. എന്നാല്‍, 2005 ഡിസംബറില്‍ കലാപത്തിലെ ഇരകള്‍ ഇവിടെ മണ്ണുമാന്തിയതിനെ തുടര്‍ന്ന് അസ്ഥികൂടങ്ങള്‍ കണ്ടെത്തിയിരുന്നു. അവരില്‍ ചിലര്‍ വിവരം മാധ്യപ്രവര്‍ത്തകരെ അറിയിച്ചു. തുടര്‍ന്ന് ജസ്റ്റിസ് ആന്‍ഡ് പീസ് സംഘടന നിയമ സഹായം ഇവരിലേക്കുകൂടി വ്യാപിപ്പിച്ചിരു
സിങ്ങിനുപുറമെ ടീസ്റ്റ സെറ്റല്‍വാദിന്റെ നേതൃത്വത്തില്‍ ഗുജറാത്ത് കലാപത്തിന്റെ ഇരകള്‍ക്കുവേണ്ടി പോരാട്ടം നടത്തുന്ന സിറ്റിസണ്‍ ഫോര്‍ ജസ്റ്റിസ് ആന്‍ഡ് പീസിന്റെ (സി.ജെ.പി) മുന്‍ അംഗം റഈസ്ഖാന്‍ അടക്കം അഞ്ചുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുമുണ്ട്. ചോദ്യം ചെയ്യാനുള്ള സമന്‍സുമായി ബുധനാഴ്ച പൊലീസ് സംഘം രാഹുലിന്റെ ഭോപാലിലുള്ള വീട്ടില്‍ എത്തി. നാലു വാഹനങ്ങളിലായി എത്തിയ സംഘം വീടിനു ചുറ്റും വളഞ്ഞ് പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ആ സമയത്ത് രാഹുല്‍ വീട്ടിലില്ലായിരുന്നു. കൂട്ടക്കൊല ചെയ്തവരെ കുഴിച്ചുമൂടിയ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതിന് രാഹുലിനെ ചോദ്യംചെയ്യാന്‍ കസ്റ്റഡിയിലെടുക്കാന്‍ വന്നതാണ് തങ്ങളെന്ന് പൊലീസ് വീട്ടുകാരെ അറിയിച്ചു . എന്നാല്‍, രാഹുലിന്റെ പിതാവും ഹിന്ദുസ്ഥാന്‍ ടൈംസിന്റെ ഭോപാല്‍ എഡിഷന്‍ റസിഡന്റ് എഡിറ്ററുമായ എന്‍.കെ.സിങ് സമന്‍സ് കൈപ്പറ്റാന്‍ കൂട്ടാക്കിയില്ല. ദേശീയ -പ്രാദേശിക ചാനലുകളില്‍നിന്ന് മാധ്യമപ്രവര്‍ത്തകര്‍ ഇരച്ചെത്തി കാരണമന്വേഷിച്ചതോടെയാണ് പൊലീസ് മടങ്ങിയത്. രാഹുല്‍ സഹാറ ടി.വി ചാനലില്‍ ആയിരുന്നപ്പോഴാണ് ഈ സംഭവം പുറത്തുവരുന്നത്. അതിനുശേഷം ഭോപാലില്‍ ടൈംസ് നൗവില്‍ ജോലിനോക്കിയിരുന്ന രാഹുല്‍ ദല്‍ഹിയില്‍ ഹെഡ്‌ലൈന്‍സ് ടുഡെയിലാണ് ഇപ്പോള്‍. 2002ലെ കലാപത്തില്‍ പാന്തേര്‍വാലയില്‍ കൊല്ലപ്പെട്ട 27 മുസ്‌ലിംകളുടെ മൃതദേഹം ലുനാവാദയിലെ പനാം നദിക്കരയില്‍ വലിയ കുഴിയെടുത്ത് കൂട്ടത്തോടെ മൂടുകയായിരുന്നു. എന്നാല്‍, 2005 ഡിസംബറില്‍ കലാപത്തിലെ ഇരകള്‍ ഇവിടെ മണ്ണുമാന്തിയതിനെ തുടര്‍ന്ന് അസ്ഥികൂടങ്ങള്‍ കണ്ടെത്തിയിരുന്നു. അവരില്‍ ചിലര്‍ വിവരം മാധ്യപ്രവര്‍ത്തകരെ അറിയിച്ചു. തുടര്‍ന്ന് ജസ്റ്റിസ് ആന്‍ഡ് പീസ് സംഘടന നിയമ സഹായം ഇവരിലേക്കുകൂടി വ്യാപിപ്പിച്ചിരു