ഇന്‍സ്റ്റിറ്റിയൂട്ടില്‍ (ഐ.എസ്.ഐ) നിന്ന് ആര്‍ക്കെങ്കിലും കത്ത് വന്നാലും രാജ്യദ്രോഹിയായി അറസ്റ്റ് ചെയ്യാവുന്ന കാലമാണിതെന്ന് അരുന്ധതി പരിഹസിച്ചു. കോളനി കാലത്തെ ഇത്തരം കരിനിയമങ്ങളെ ചോദ്യംചെയ്യാനും ഇവയുടെ പേരില്‍ പീഡിപ്പിക്കപ്പെടുന്ന മനുഷ്യരുടെ ദുരവസ്ഥ പുറത്തുകൊണ്ടുവരാനും മാധ്യമങ്ങള്‍ തയാറാകണമെന്ന് അരുന്ധതി ആവശ്യപ്പെട്ടു. രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥ -അരുന്ധതി റോയ്
Published on Tuesday, December 28, 2010 - 7:03 AM GMT ( 5 hours 31 min ago)
ബിനായക് സെന്നിന് ഐക്യദാര്‍ഢ്യമേറുന്നു
ന്യൂദല്‍ഹി: ആദിവാസികള്‍ക്കിടയില്‍ ജീവകാരുണ്യപ്രവര്‍ത്തനം നടത്തുകയായിരുന്ന ഡോ. ബിനായക് സെന്നിനെ കള്ളക്കേസില്‍ കുടുക്കി ജീവപര്യന്തം തടവിന് ശിക്ഷിച്ചതിനെതിരെ പ്രതിഷേധം രൂക്ഷമാകുന്നു. നോം ചോംസ്‌കി അടക്കമുള്ള 81ഓളം ബുദ്ധിജീവികള്‍ കോടതി വിധിയെ അപലപിച്ചപ്പോള്‍ അരുന്ധതി റോയ്, സ്വാമി അഗ്‌നിവേശ് തുടങ്ങിയവര്‍ സന്നദ്ധ സംഘടനകളും പ്രവര്‍ത്തകരും ദല്‍ഹിയില്‍ ഒരുക്കിയ പ്രതിഷേധ സമരത്തില്‍ പങ്കാളികളായി തെരുവിലിറങ്ങി.
ദല്‍ഹിയിലെ വ്യത്യസ്ത സംഘടനകളൊരുക്കിയ പ്രതിഷേധ സംഗമത്തില്‍ പ്രമുഖ വ്യക്തിത്വങ്ങളും നൂറുകണക്കിന് സന്നദ്ധ പ്രവര്‍ത്തകരും വിദ്യാര്‍ഥികളും പങ്കെടുത്തു. രാജ്യം അപ്രഖ്യാപിത അടിയന്തരാവസ്ഥയെ നേരിടുകയാണെന്നും ബിനായക് സെന്നിന് ജീവപര്യന്തം ശിക്ഷ വിധിച്ച് ജയിലില്‍ അടച്ചത് ഇതിന്റെ തെളിവാണെന്നും അരുന്ധതി റോയ് അഭിപ്രായപ്പെട്ടു. സെന്നിനെതിരായ കോടതി വിധിയില്‍ പ്രതിഷേധിച്ച് ജന്തര്‍ മന്തിറില്‍ സംഘടിപ്പിച്ച പ്രക്ഷോഭത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അരുന്ധതി റോയ്.
ആദിവാസിമേഖലയില്‍ ചികിത്സയുമായി കഴിഞ്ഞിരുന്ന ജനകീയ ഡോക്ടറായ ബിനായക് സെന്നിന്റെ ജീവിതം നശിപ്പിച്ചുകഴിഞ്ഞു.
സെന്നിന് ഇനി ഒരിക്കലും അവിടെ ചികിത്സ തുടരാന്‍ കഴിയില്ല. ആ സ്ഥലത്ത് പ്രവേശിക്കാന്‍പോലും അദ്ദേഹത്തിനാകില്ല. ഇതൊരു സെന്നിന്റെ കഥ മാത്രമല്ലെന്ന് അരുന്ധതി റോയ് ഓര്‍മിപ്പിച്ചു.
കേസെടുത്ത ഛത്തീസ്ഗഢിലെ ബി.ജെ.പി സര്‍ക്കാര്‍ കൊണ്ടുവന്ന നിയമപ്രകാരം രാജ്യത്ത് ഏത് പൗരനെയും ജയിലില്‍ അടക്കാന്‍ കഴിയുമെന്ന് അരുന്ധതി റോയ് ചുണ്ടിക്കാട്ടി. ഇതുപോലുള്ള കരിനിയമങ്ങളാണ് മഹാരാഷ്ട്രയിലും ഒറീസയിലും മറ്റു നിരവധി സംസ്ഥാനങ്ങളിലുമുള്ളത്.
ആരെങ്കിലും സഖാവെന്ന് അഭിസംബോധന ചെയ്താലും ഇന്ത്യന്‍ സോഷ്യല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ (ഐ.എസ്.ഐ) നിന്ന് ആര്‍ക്കെങ്കിലും കത്ത് വന്നാലും രാജ്യദ്രോഹിയായി അറസ്റ്റ് ചെയ്യാവുന്ന കാലമാണിതെന്ന് അരുന്ധതി പരിഹസിച്ചു. കോളനി കാലത്തെ ഇത്തരം കരിനിയമങ്ങളെ ചോദ്യംചെയ്യാനും ഇവയുടെ പേരില്‍ പീഡിപ്പിക്കപ്പെടുന്ന മനുഷ്യരുടെ ദുരവസ്ഥ പുറത്തുകൊണ്ടുവരാനും മാധ്യമങ്ങള്‍ തയാറാകണമെന്ന് അരുന്ധതി ആവശ്യപ്പെട്ടു.
ആയിരക്കണക്കിന് കോടികളുടെ അഴിമതി നടത്തുന്നവര്‍ക്ക് വേണ്ടി ഭരണകൂടം രംഗത്തിറങ്ങുകയും മനുഷ്യകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരെ ജയിലില്‍ അടക്കുകയും ചെയ്യുന്നത് നമ്മുടെ വ്യവസ്ഥിതിയുടെ തകരാറാണെന്ന് സ്വാമി അഗ്‌നിവേശ് കുറ്റപ്പെടുത്തി.
ഭോപാലില്‍ ആന്‍ഡേഴ്‌സണെ രക്ഷിക്കുകയും ഇരകളെ പീഡിപ്പിക്കുകയും ചെയ്ത ഭരണകൂടമാണ് ഇപ്പോള്‍ സെന്നിനെയും പീഡിപ്പിക്കുന്നത്.
ഇനിയുള്ള കാലം ബിനായക് സെന്‍ ജയിലില്‍ കിടക്കുകയാണെങ്കില്‍ വിധി പ്രഖ്യാപിച്ച ജഡ്ജി മാത്രമല്ല, വിഷയത്തില്‍ മൗനം പാലിക്കുന്നവരെല്ലാം അതില്‍ പ്രതികളായിത്തീരുമെന്ന് പ്രമുഖ ചരിത്രകാരന്‍ ഹര്‍ഭം മുഖിയ പറഞ്ഞു. ഗൗതം നൗലഖ, ഹര്‍ഷ് മണ്‍ഡൈ, കവിത കൃഷ്ണന്‍, ഡോ. മീന ശിവ, കെ.ജെ. മുഖര്‍ജി, അശോക് ചൗധരി, മംഗ്ലേഷ് ദബ്‌റാന്‍, മനീഷാ സേഥി, അങ്കിതാ ആനന്ദ് തുടങ്ങിയവര്‍ സംസാരിച്ചു.
madhyamam 28/12/2010
ദല്‍ഹിയിലെ വ്യത്യസ്ത സംഘടനകളൊരുക്കിയ പ്രതിഷേധ സംഗമത്തില്‍ പ്രമുഖ വ്യക്തിത്വങ്ങളും നൂറുകണക്കിന് സന്നദ്ധ പ്രവര്‍ത്തകരും വിദ്യാര്‍ഥികളും പങ്കെടുത്തു. രാജ്യം അപ്രഖ്യാപിത അടിയന്തരാവസ്ഥയെ നേരിടുകയാണെന്നും ബിനായക് സെന്നിന് ജീവപര്യന്തം ശിക്ഷ വിധിച്ച് ജയിലില്‍ അടച്ചത് ഇതിന്റെ തെളിവാണെന്നും അരുന്ധതി റോയ് അഭിപ്രായപ്പെട്ടു. സെന്നിനെതിരായ കോടതി വിധിയില്‍ പ്രതിഷേധിച്ച് ജന്തര്‍ മന്തിറില്‍ സംഘടിപ്പിച്ച പ്രക്ഷോഭത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അരുന്ധതി റോയ്.
ആദിവാസിമേഖലയില്‍ ചികിത്സയുമായി കഴിഞ്ഞിരുന്ന ജനകീയ ഡോക്ടറായ ബിനായക് സെന്നിന്റെ ജീവിതം നശിപ്പിച്ചുകഴിഞ്ഞു.
സെന്നിന് ഇനി ഒരിക്കലും അവിടെ ചികിത്സ തുടരാന്‍ കഴിയില്ല. ആ സ്ഥലത്ത് പ്രവേശിക്കാന്‍പോലും അദ്ദേഹത്തിനാകില്ല. ഇതൊരു സെന്നിന്റെ കഥ മാത്രമല്ലെന്ന് അരുന്ധതി റോയ് ഓര്‍മിപ്പിച്ചു.
കേസെടുത്ത ഛത്തീസ്ഗഢിലെ ബി.ജെ.പി സര്‍ക്കാര്‍ കൊണ്ടുവന്ന നിയമപ്രകാരം രാജ്യത്ത് ഏത് പൗരനെയും ജയിലില്‍ അടക്കാന്‍ കഴിയുമെന്ന് അരുന്ധതി റോയ് ചുണ്ടിക്കാട്ടി. ഇതുപോലുള്ള കരിനിയമങ്ങളാണ് മഹാരാഷ്ട്രയിലും ഒറീസയിലും മറ്റു നിരവധി സംസ്ഥാനങ്ങളിലുമുള്ളത്.
ആരെങ്കിലും സഖാവെന്ന് അഭിസംബോധന ചെയ്താലും ഇന്ത്യന്‍ സോഷ്യല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ (ഐ.എസ്.ഐ) നിന്ന് ആര്‍ക്കെങ്കിലും കത്ത് വന്നാലും രാജ്യദ്രോഹിയായി അറസ്റ്റ് ചെയ്യാവുന്ന കാലമാണിതെന്ന് അരുന്ധതി പരിഹസിച്ചു. കോളനി കാലത്തെ ഇത്തരം കരിനിയമങ്ങളെ ചോദ്യംചെയ്യാനും ഇവയുടെ പേരില്‍ പീഡിപ്പിക്കപ്പെടുന്ന മനുഷ്യരുടെ ദുരവസ്ഥ പുറത്തുകൊണ്ടുവരാനും മാധ്യമങ്ങള്‍ തയാറാകണമെന്ന് അരുന്ധതി ആവശ്യപ്പെട്ടു.
ആയിരക്കണക്കിന് കോടികളുടെ അഴിമതി നടത്തുന്നവര്‍ക്ക് വേണ്ടി ഭരണകൂടം രംഗത്തിറങ്ങുകയും മനുഷ്യകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരെ ജയിലില്‍ അടക്കുകയും ചെയ്യുന്നത് നമ്മുടെ വ്യവസ്ഥിതിയുടെ തകരാറാണെന്ന് സ്വാമി അഗ്‌നിവേശ് കുറ്റപ്പെടുത്തി.
ഭോപാലില്‍ ആന്‍ഡേഴ്‌സണെ രക്ഷിക്കുകയും ഇരകളെ പീഡിപ്പിക്കുകയും ചെയ്ത ഭരണകൂടമാണ് ഇപ്പോള്‍ സെന്നിനെയും പീഡിപ്പിക്കുന്നത്.
ഇനിയുള്ള കാലം ബിനായക് സെന്‍ ജയിലില്‍ കിടക്കുകയാണെങ്കില്‍ വിധി പ്രഖ്യാപിച്ച ജഡ്ജി മാത്രമല്ല, വിഷയത്തില്‍ മൗനം പാലിക്കുന്നവരെല്ലാം അതില്‍ പ്രതികളായിത്തീരുമെന്ന് പ്രമുഖ ചരിത്രകാരന്‍ ഹര്‍ഭം മുഖിയ പറഞ്ഞു. ഗൗതം നൗലഖ, ഹര്‍ഷ് മണ്‍ഡൈ, കവിത കൃഷ്ണന്‍, ഡോ. മീന ശിവ, കെ.ജെ. മുഖര്‍ജി, അശോക് ചൗധരി, മംഗ്ലേഷ് ദബ്‌റാന്‍, മനീഷാ സേഥി, അങ്കിതാ ആനന്ദ് തുടങ്ങിയവര്‍ സംസാരിച്ചു.
madhyamam 28/12/2010
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ