2012, നവംബർ 30, വെള്ളിയാഴ്‌ച

NO COMMENT-9 01/12/12

From Madhyamam Online News...

വേണ്ട, ആറന്മുള വിമാനത്താവളം

ഈജിപ്തില്‍ പുതിയ ഭരണഘടനയുടെ കരടിന് അംഗീകാരം

വിക്കിലീക്സ് കേസ്: കൂട്ടിലടച്ച് പീഡിപ്പിച്ചെന്ന് യു.എസ് സൈനികന്‍

ആഹ്ളാദത്തിമിര്‍പ്പില്‍ ഗസ്സയും വെസ്റ്റ്ബാങ്കും

ഫലസ്തീന്‍ രാഷ്ട്രസാഫല്യത്തിന് ഇനി ഒരു ചുവടുമാത്രം

ഫലസ്തീന്‍ രാഷ്ട്രസാഫല്യത്തിന് ഇനി ഒരു ചുവടുമാത്രം
റാമല്ല: ഇസ്രായേലിന്‍െറ നയതന്ത്ര ചരടുവലികളെ മറികടന്ന് ഫലസ്തീന്‍ നയതന്ത്രം യു.എന്നില്‍ വിജയപതാക നാട്ടിയതോടെ പതിറ്റാണ്ടുകളായി ഫലസ്തീന്‍ ജനത താലോലിക്കുന്ന സ്വാതന്ത്ര രാഷ്ട്രം എന്ന സ്വപ്നം സഫലീകരിക്കാന്‍ ഇനി രക്ഷാസമിതി അംഗീകാരം എന്ന ഒറ്റ ചുവടുവെപ്പുകൂടി മതിയെന്ന് നിരീക്ഷകര്‍. രക്ഷാസമിതിയില്‍ ആരും നിഷേധവോട്ട് (വീറ്റോ) രേഖപ്പെടുത്താതിരുന്നാല്‍ പൂര്‍ണ സ്വാതന്ത്ര രാഷ്ട്രാംഗത്വത്തിലേക്കുള്ള വഴി ഫലസ്തീന് സുഗമമാകും.
ഫലസ്തീന്‍ കൊതിച്ചത്
1974 മുതല്‍ പി.എല്‍.ഒയുടെ പേരില്‍ ഫലസ്തീന് യു.എന്നില്‍ നിരീക്ഷകപദവി ഉണ്ടായിരുന്നു. ഗസ്സ, വെസ്റ്റ്ബാങ്ക്, കിഴക്കന്‍ ജറൂസലം എന്നിവ ചേര്‍ന്ന പരമാധികാര ഫലസ്തീന് അംഗീകാരം ലഭിക്കുക എന്നതായിരുന്നു. ഫലസ്തീന്‍ ജനതയുടെ അഭിലാഷം 1993ലെ ഓസ്ലോ ഉടമ്പടിപ്രകാരം പരസ്പരം രാഷ്ട്രങ്ങളായി അംഗീകരിക്കാന്‍ ഇസ്രായേലും പി.എല്‍.ഒയും തീരുമാനിച്ചുവെങ്കിലും ഫലസ്തീന് അംഗീകാരം നല്‍കുമെന്ന വ്യവസ്ഥ നടപ്പാക്കാതെ ഇസ്രായേലും അമേരിക്കയും ചേര്‍ന്ന് രണ്ടു ദശകമായി നീട്ടിക്കൊണ്ടുപോയതോടെ ക്ഷമയറ്റ ഫലസ്തീനി പ്രസിഡന്‍റ് മഹ്മൂദ് അബ്ബാസ് 2010 സെപ്റ്റംബറില്‍ രക്ഷാസമിതി വഴി പൂര്‍ണ അംഗത്വത്തിന് നീക്കം ആരംഭിച്ചു.
വീറ്റോ ഭീഷണി മുഴക്കി അമേരിക്ക ഈ നീക്കം തടഞ്ഞതോടെ വോട്ടവകാശമില്ലാത്ത അംഗത്വത്തിനുവേണ്ടി അബ്ബാസ് നടത്തിയ നീക്കമാണ് വെള്ളിയാഴ്ച പുലര്‍ച്ചെ യു.എന്‍ പൊതുസഭയില്‍ വിജയം കണ്ടത്.
നേടിയത് പ്രതീകാത്മക വിജയം
ജനറല്‍ അസംബ്ളിയില്‍ രാഷ്ട്രസമാനമായ അംഗീകാരം നേടിയത് ഫലസ്തീന്‍െറ പ്രതീകാത്മകമായ വിജയമായി വാഴ്ത്തപ്പെടുന്നു. വത്തിക്കാനു തുല്യമായ പദവിയാണ് ഫലസ്തീന് ലോകവേദി കനിഞ്ഞരുളിയത്. അതേസമയം, കേവല പ്രതീകാത്മക വിജയത്തിലുപരിയായ ഇസ്രായേലിന്‍െറ ആക്രമണോത്സുകതക്ക് കടിഞ്ഞാണിടാന്‍ പുതിയ പദവി ഫലസ്തീന്‍ അധികൃതര്‍ക്ക് അവസരമരുളും.
അന്താരാഷ്ട്ര ക്രിമിനല്‍ കോടതി (ഐ.സി.സി) ലോകാരോഗ്യ സംഘടന തുടങ്ങി യു.എന്നിന്‍െറ പോഷക ഘടകങ്ങളില്‍ ഫലസ്തീന് പൂര്‍ണാംഗത്വം ലഭ്യമാകും. ഐ.സി.സിയിലെ അംഗത്വം ഉപയോഗിച്ച് ഇസ്രായേലിന്‍െറ അവകാശധ്വംസനങ്ങളെ ഫലസ്തീന് നിയമപരമായി ചോദ്യം ചെയ്യാം. ഇസ്രായേല്‍ നടത്തുന്ന അധിനിവേശ നടപടികളെ നിയമവിരുദ്ധമായി പ്രഖ്യാപിക്കാനും അതുവഴി സമാധാനപ്രക്രിയയിലേക്ക് ഇസ്രായേലിനെ ആനയിക്കാനും സാധിക്കും. ഫലസ്തീന്‍ ജനതയെ ശിഥിലീകരിക്കുന്ന ഇസ്രായേലി നടപടിക്കെതിരെ ജനീവാ പ്രമാണപ്രകാരം നിയമനടപടി സ്വീകരിക്കാനും പുതിയ അംഗീകരം ഫലസ്തീന്‍ ജനതക്ക് തുണയാകും. ലോകമന$സാക്ഷി ഫലസ്തീന്‍ ജനതക്കൊപ്പം നില്‍ക്കുന്നു എന്ന് സ്പഷ്ടമാക്കുന്ന ഈ അംഗീകാരത്തിനു മുന്നില്‍ ഇസ്രായേല്‍ പ്രകടിപ്പിക്കുന്ന പ്രതിഷേധസ്വരങ്ങള്‍ക്ക് പഴയ പ്രഭാവം ഉണ്ടാകാനിടയില്ല.

ആഹ്ളാദത്തിമിര്‍പ്പില്‍ ഗസ്സയും വെസ്റ്റ്ബാങ്കും

ആഹ്ളാദത്തിമിര്‍പ്പില്‍ ഗസ്സയും വെസ്റ്റ്ബാങ്കും
റാമല്ല: പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവില്‍ അന്താരാഷ്ട്ര സമൂഹം ഫലസ്തീന്‍ ജനതയുടെ സ്വരത്തിന് നല്‍കിയ അംഗീകാരം ഗസ്സയിലെയും വെസ്റ്റ്ബാങ്കിലെയും തെരുവുകളില്‍ ആഹ്ളാദത്തിന്‍െറ സമുദ്രങ്ങള്‍ തീര്‍ത്തു.
പരസ്പരം ആലിംഗനം ചെയ്തും തക്ബീര്‍ ധ്വനികള്‍ ഉയര്‍ത്തിയും വാദ്യഘോഷങ്ങള്‍ മുഴക്കിയും ജനങ്ങള്‍ ചരിത്രനേട്ടത്തിന്‍െറ ചാരിതാര്‍ഥ്യം പങ്കിട്ടു.
സ്കൂളുകളും കടകമ്പോളങ്ങളും അടച്ചിട്ട് അധ്യാപകരും വിദ്യാര്‍ഥികളും ഉദ്യോഗസ്ഥരും കച്ചവടക്കാരും ഫലസ്തീന്‍ പതാകകളുമായി തെരുവുകളിലിറങ്ങി. ഫലസ്തീനികളുടെ ഉല്‍സവദിനമാണിന്ന് എന്ന പ്രഖ്യാപനത്തോടെയാണ് പലരും ചരിത്രമുഹൂര്‍ത്തത്തെ വരവേറ്റത്. പരമാധികാര രാഷ്ട്രമായി അംഗീകാരം നേടിയില്ലെങ്കിലും യു.എന്നില്‍ പൂര്‍ണാംഗത്വം നേടുന്നതിനുള്ള നിര്‍ണായക ചുവടുവെപ്പായാണ് യു.എന്‍ അംഗീകാരത്തെ ജനങ്ങള്‍ വിലയിരുത്തുന്നത്.
യു.എന്‍ പൊതുസഭയിലെ വോട്ടെടുപ്പും തുടര്‍നടപടികളും ഫലസ്തീന്‍ ടെലിവിഷന്‍ ചാനലുകള്‍ ആവര്‍ത്തിച്ച് സംപ്രേഷണം ചെയ്തു.
ഫതഹ് ഗ്രൂപ്പുമായി അഭിപ്രായഭിന്നത ഉണ്ടായിരുന്ന ഹമാസും തുടക്കത്തിലെ എതിര്‍പ്പ് പ്രകടിപ്പിച്ച് മഹ്മൂദ് അബ്ബാസിന്‍െറ യു.എന്നിലെ നീക്കങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു.
ഗസ്സയിലും കിഴക്കന്‍ ജറൂസലമിലും ആഹ്ളാദം പങ്കിടാന്‍ ജനങ്ങള്‍ തെരുവുകളിലിറങ്ങി. സ്വന്തം ധിക്കാരനടപടികള്‍ക്ക് ഇനി ഇസ്രായേല്‍ മറുപടി ബോധിപ്പിക്കേണ്ടിവരുമെന്ന് പി.എല്‍.ഒ വക്താവ് ഹനാന്‍ അശ്റവി മുന്നറിയിപ്പ് നല്‍കി. അന്താരാഷ്ട്ര സമൂഹത്തിന്‍െറ അംഗീകാരം നേടിയ ഒരു രാജ്യത്തോടാണ് ഇനി ഇടപെടുന്നതെന്ന് ഓര്‍മിക്കണമെന്ന് അവര്‍ ഇസ്രായേലിനെ ഉണര്‍ത്തി.
ഇസ്രായേലിനെതിരായ അന്താരാഷ്ട്ര നിയമനടപടികള്‍ ഒഴിവാക്കുന്നതിന് യു.എന്‍ പ്രമേയം മയപ്പെടുത്താന്‍ ലോബിയിസ്റ്റുകള്‍ കരുക്കള്‍ നീക്കിയിരുന്നെങ്കിലും അവ വിഫലമാവുകയായിരുന്നു. അതേസമയം, ഫലസ്തീന് ലഭിച്ച യു.എന്‍ അംഗീകാരം സമാധാനപ്രക്രിയകളെ പ്രതികൂലമായി ബാധിക്കുമെന്ന് അമേരിക്ക പ്രതികരിച്ചു.

വിക്കിലീക്സ് കേസ്: കൂട്ടിലടച്ച് പീഡിപ്പിച്ചെന്ന് യു.എസ് സൈനികന്‍

മേരിലന്‍ഡ്: വിക്കിലീക്സിന് രഹസ്യങ്ങള്‍ ചോര്‍ത്തിനല്‍കിയെന്ന സംശയത്തില്‍ അറസ്റ്റിലായ യു.എസ് സൈനികന്‍ ബ്രാഡ്ലി മാനിങ്ങിനെ കൂട്ടിലടച്ച് പീഡിപ്പിച്ചെന്ന്. രഹസ്യം ചോര്‍ത്തിയെന്ന കേസില്‍ കോര്‍ട്ട് മാര്‍ഷ്യല്‍ നേരിടുന്നതിനിടെയാണ് മാനിങ് ഇക്കാര്യം പുറത്തുവിട്ടത്. 2010ല്‍ അറസ്റ്റിലായ തന്നെ ചെറിയ കൂട്ടിലടച്ചെന്നും ആ സമയത്ത് ശക്തമായ ഏകാന്തത അനുഭവിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. ആ കൊച്ചു കൂട്ടില്‍ തന്‍െറ ജീവന്‍ അവസാനിക്കുമെന്നുപോലും ഭയന്നിരുന്നു. മാനസികമായും ശാരീരികമായും വളരെയധികം പ്രയാസപ്പെട്ടതായും അദ്ദേഹം പറഞ്ഞു.
മാനിങ്ങിന്‍െറ വിചാരണ വെള്ളിയാഴ്ച വൈകിയും തുടരുകയാണ്. കുറ്റക്കാരനെന്ന് തെളിഞ്ഞാല്‍ അദ്ദേഹത്തിന് ജീവപര്യന്തം വരെ ലഭിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.
ഇറാഖില്‍ അമേരിക്ക നടത്തിയ കൊടുംപാതകങ്ങള്‍ വെളിപ്പെടുത്തുന്ന  സൈനിക രേഖകളാണ് വിക്കിലീക്സ് ചോര്‍ത്തി പുറത്തുവിട്ടത്. അഫ്ഗാനില്‍ യു.എസ് സേന കുട്ടികളടക്കം നിരവധി സിവിലിയന്മാരെ വധിച്ചതായും രേഖകളിലുണ്ടായിരുന്നു. തുടര്‍ന്ന് 2010 മേയിലാണ് മാനിങ്ങിനെ സംശയാസ്പദമായി അറസ്റ്റ് ചെയ്യുന്നത്. അന്നുമുതല്‍ ഏകാന്ത തടവിലായിരുന്നു മാനിങ്.
രഹസ്യരേഖകള്‍ വിക്കിലീക്സിന് കൈമാറിയതിന്‍െറ പേരില്‍ ഏകാന്ത തടവുശിക്ഷ അനുഭവിച്ചുവരുന്ന മാനിങ്ങിനെ മോചിപ്പിക്കണമെന്ന് പ്രസിഡന്‍റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ഒബാമയോട് അസാന്‍ജ് ആവശ്യപ്പെട്ടിരുന്നു.

ഈജിപ്തില്‍ പുതിയ ഭരണഘടനയുടെ കരടിന് അംഗീകാരം

കൈറോ: വിപ്ളവാനന്തര ഈജിപ്തിന്‍െറ പുതിയ ഭരണഘടനയുടെ അന്തിമ കരടിന് ഭരണഘടനാ അസംബ്ളിയുടെ അംഗീകാരം. ഭരണഘടനാ അസംബ്ളിയില്‍ നടന്ന വിശദമായ ചര്‍ച്ചകള്‍ക്കും വോട്ടെടുപ്പിനും ശേഷമാണ് കരട് അംഗീകരിച്ചത്. വ്യാഴാഴ്ച ഉച്ചക്ക് ആരംഭിച്ച അസംബ്ളി വെള്ളിയാഴ്ച രാവിലെയാണ് അവസാനിച്ചത്.
ഭരണത്തിന്‍െറ അടിസ്ഥാന പ്രമാണമായി ഇസ്ലാമിക നിയമത്തെ അംഗീകരിക്കാന്‍ ഭരണഘടനാ സമിതി തീരുമാനിച്ചു. 234 ആര്‍ട്ടിക്കിളുകളടങ്ങിയ ഭരണഘടന പ്രസിഡന്‍റിന് അയക്കുമെന്നും രണ്ടാഴ്ചക്കുള്ളില്‍ ജനഹിതപരിശോധനക്കായി സമര്‍പ്പിക്കുമെന്നും അസംബ്ളി മേധാവി ഹസാം അല്‍ ഗിര്‍യാനി പറഞ്ഞു.
മുര്‍സിയുടെ പ്രഖ്യാപനത്തിനെതിരായ പ്രക്ഷോഭത്തിന് സമാനമായ പ്രതിഷേധം ഭരണഘടനയുടെ കരടിനെതിരെയും ഉയരാനിടയുണ്ടെന്ന് അല്‍ജസീറ ലേഖകന്‍ വിലയിരുത്തി.
 അതേസമയം, രാജ്യത്ത് ഇസ്്ലാമിക നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് ആരോപിച്ച് മിതവാദികളും ക്രിസ്ത്യന്‍ അംഗങ്ങളും ഭരണഘടനാ അസംബ്ളി ബഹിഷ്കരിച്ചു. 100 അംഗങ്ങളുള്ള സമിതിയിലെ 85 പേരാണ് വോട്ടെടുപ്പിന് ഹാജരുണ്ടായിരുന്നത്. കരടിന് രൂപം നല്‍കാന്‍ ധൃതി കാണിച്ചതിനെയും പ്രതിപക്ഷം വിമര്‍ശിച്ചു.
അതിനിടെ മുര്‍സി കൂടുതല്‍ അധികാരം കൈക്കലാക്കാന്‍ ശ്രമിക്കുന്നു എന്നാരോപിച്ച് ആരംഭിച്ച പ്രക്ഷോഭം രാജ്യത്ത് തുടരുകയാണ്.
തഹ്രീര്‍ ചത്വരത്തില്‍ മുര്‍സിക്കെതിരെ വന്‍പ്രതിഷേധം നടത്തുമെന്ന്  പ്രതിപക്ഷം അറിയിച്ചു. ഭരണഘടന പാസാക്കിയ ശേഷം തന്‍െറ വിവാദ ഓര്‍ഡിനന്‍സ് പിന്‍വലിക്കുമെന്ന് മുര്‍സി യു.എസ് ടൈംസ് മാഗസിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.

വേണ്ട, ആറന്മുള വിമാനത്താവളം

വേണ്ട, ആറന്മുള വിമാനത്താവളം
പമ്പാതീരത്താണ് ആറന്മുള. അനന്തവിശാലമായ നെല്‍പാടങ്ങളും തോടുകളും കാവുകളും നിരവധി ക്ഷേത്രങ്ങളും അവക്കെല്ലാം നടുനായകമായി തിരുവാറന്മുള ക്ഷേത്രവും നിലകൊള്ളുന്ന ഒതുങ്ങിയ പൈതൃകഗ്രാമം. ഇവിടെയിപ്പോഴും കൊയ്ത്തും വിതയും നാടന്‍പാട്ടും തുയിലുണര്‍ത്തും ആറന്മുള കണ്ണാടി നിര്‍മാണവും അക്ഷരശ്ളോകവും പഴയരീതിയിലുള്ള ഉത്സവാഘോഷങ്ങളും വള്ളപ്പാട്ടും വള്ളം കളിയും വള്ളസദ്യയുമെല്ലാം നിറഞ്ഞുനില്‍ക്കുന്നു. ഈ നെല്‍പാടങ്ങളുടെ നടുവിലേക്കാണ് ഒരു എയര്‍പോര്‍ട്ട് ഭീകരമായി താണിറങ്ങാന്‍ പോകുന്നു എന്ന് അറിയുന്നത്.
അതുവേണ്ടാ എന്നും അരുത് എന്നും ഞങ്ങള്‍ ശക്തമായി പറയുന്നു. കാരണം, ഇപ്പോള്‍ തന്നെ മൂന്ന് ഇന്‍ര്‍നാഷനല്‍ എയര്‍പോര്‍ട്ടുകളും നിര്‍മാണത്തിലിരിക്കുന്ന നാലാമത്തെ ഇന്‍റര്‍നാഷനല്‍ എയര്‍പോര്‍ട്ടായ കണ്ണൂരും കൊച്ചിയില്‍ ഒരു നാവിക എയര്‍പോര്‍ട്ടും നിലവിലുണ്ട്. ആകപ്പാടെ 600 കിലോമീറ്റര്‍ മാത്രം ഭൂവിസ്തൃതിയുള്ള ഈ കൊച്ചു കേരളത്തില്‍ എന്തിനാണിത്രമാത്രം എയര്‍പോര്‍ട്ടുകളെന്ന് മനസ്സിലാകുന്നില്ല. സ്വകാര്യ കമ്പനികള്‍ക്ക് ലാഭം കൊയ്യുവാന്‍ വേണ്ടി രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥന്മാരും ഭൂമാഫിയകളും ഒത്തുചേര്‍ന്ന് നടത്തുന്ന തികച്ചും നിയമവിരുദ്ധമായ ഇത്തരം പരിപാടികള്‍ക്ക് സര്‍ക്കാര്‍ ഒരിക്കലും കൂട്ടുനില്‍ക്കാന്‍ പാടില്ല. ഒരുപിടി സമ്പന്നരുടെ ആവശ്യമാണ് വിമാനത്താവളം. സാധാരണക്കാര്‍ക്ക് വേണ്ടിയുള്ളതല്ല എന്നും ആറന്മുളനിന്നും ഏതാണ്ട് രണ്ടുമണിക്കൂര്‍ ദൂരത്തില്‍ തിരുവനന്തപുരം, നൊടുമ്പാശ്ശേരി വിമാനത്താവളങ്ങള്‍ ഉണ്ടെന്നും ഞങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു.

ഈ വിമാനത്താവളത്തിനുവേണ്ടി നഷ്ടപ്പെടുന്നതോ ഫലഭുയിഷ്ഠമായ നെല്‍പാടങ്ങളാണ്. അവ കുറെ വര്‍ഷങ്ങളായി തരിശ് ഇട്ടിരിക്കയാണെന്നതാണ് കാരണം പറയുന്നത്. എന്നാല്‍, കാരണം മറ്റ് പലതുമാണ്. സമ്പന്നനായ ഒരു വ്യക്തി അവിടെയുള്ള കുറച്ചു വയലുകള്‍ വിലക്കു വാങ്ങുന്നു. ആ വിശാലമായ നെല്‍പാടങ്ങള്‍ക്കെല്ലാം സമൃദ്ധമായി ജലം നല്‍കുന്ന വലിയ തോടിനു നടുവില്‍ ആ വ്യക്തി തടസ്സം സൃഷ്ടിക്കുന്നു. സമീപത്തുള്ള വന്‍ കുന്നുകള്‍ വിലക്കു വാങ്ങി വെട്ടിയിടിച്ച് ആ മണ്ണ് കൊണ്ടുവന്ന് വലിയ തോട്ടില്‍ ഇടുകയാണ് സധൈര്യം ചെയ്തത്. തോട് തിരിഞ്ഞ് ഒഴുകി പാടങ്ങളെല്ലാം ചെളി കെട്ടി ഉപയോഗ ശൂന്യമായി. നാട്ടുകാര്‍ വര്‍ഷങ്ങളായി സര്‍ക്കാറിന്‍െറയും കോടതിയുടെയും പിറകെ നടക്കുകയാണ്. തോട്ടിലെ മണ്ണ് നീക്കി പൂര്‍വസ്ഥിതിയിലാക്കാന്‍ പലവട്ടം കലക്ടര്‍ ആജ്ഞ പുറപ്പെടുവിച്ചിട്ടും അത് അനുസരിക്കപ്പെട്ടിട്ടില്ല. വളരെ വൈകിവന്ന അതേരീതിയിലുള്ള കോടതിവിധിയും അതുപോലെ അവഗണിക്കപ്പെട്ടു. ഈ അവസ്ഥയിലാണ് പെട്ടെന്ന് ഒരു വിമാനത്താവള പദ്ധതി അവിടെ ആവിഷ്കരിക്കപ്പെട്ടത്. അതിന്‍െറ നിയമ വൈരുധ്യങ്ങളെപ്പറ്റിയും മറ്റും അന്വേഷണങ്ങളും കേസുകളും നടന്നുകൊണ്ടിരിക്കയാണ്.
ഈ ഘട്ടത്തിലാണ് കേന്ദ്രത്തില്‍നിന്നും അലുവാലിയ എന്ന സര്‍ക്കാറിന്‍െറ പ്രധാന ആസൂത്രണോപദേശകന്‍ കേരളത്തില്‍ എത്തിച്ചേരുന്നത്. അദ്ദേഹത്തിന് കേരളത്തിന്‍െറ നിറഞ്ഞ പച്ചപ്പ് കണ്ടിട്ട് പിടിച്ചില്ല. ‘എന്തിനാണിവിടെ കൃഷി? പ്രത്യേകിച്ചും നെല്‍കൃഷി? എല്ലാ വയലുകളും നികത്തിയിട്ട് വ്യവസായങ്ങള്‍ സ്ഥാപിക്കുകയാണ് വേണ്ടത്. നിങ്ങള്‍ക്കുവേണ്ട ആഹാരം അന്യനാട്ടുകാര്‍ തന്നോളും’ എന്നാണ് അദ്ദേഹം ഉദ്ബോധിപ്പിച്ചത്. ഈ ധിക്കാരത്തിന് മറുപടി കേരളം അതേനാണയത്തില്‍ തിരിച്ചു നല്‍കേണ്ടതാണ്. കേരളം ജലസമൃദ്ധിയുടെയും ഫലസമൃദ്ധിയുടെയും നാടാണ്. പൊന്നുവിളയുന്ന നാടാണ്. മനുഷ്യന്‍െറ ഏറ്റവും പ്രധാന ആവശ്യങ്ങള്‍ പ്രാണവായുവും ജലവും അന്നവുമാണ്. ഈ മൂന്നും നല്‍കാന്‍ കെല്‍പുള്ളവയാണ് നമ്മുടെ കാടുകളും വയലേലകളും. വയലെന്നാല്‍ അന്നദായിനി മാത്രമല്ല ജലസംഭരണിയും കൂടിയാണ്. പെയ്യുന്ന മഴവെള്ളം മുഴുവനും മാര്‍ത്തടത്തില്‍ ഏറ്റുവാങ്ങി ഭൂഗര്‍ഭജലമാക്കി മാറ്റി ഉറവകളായി പുനരുജ്ജീവിപ്പിക്കുന്നത് പ്രകൃതിയുടെ സുകൃതമായ രാസവിദ്യയാണ്. അവിടെ നെല്ല് മാത്രമല്ല വരമ്പുകളില്‍ ഒരായിരം സസ്യജാലങ്ങള്‍ തഴച്ചുനില്‍ക്കുന്നു. അവക്കിടയിലും നെല്ലിന്‍െറ കാല്‍ച്ചുവട്ടിലെ ജലപ്പരപ്പിലും ലക്ഷക്കണക്കിന് ജീവജാലങ്ങള്‍ വിഹരിക്കുന്നു. തവളയും മാനത്തു കണ്ണിയും ചെറുമീനുകളും നീര്‍ച്ചിലന്തികളും അരണകളും നീര്‍പാമ്പുകളും പാമ്പുകളും ശലഭങ്ങളും തുമ്പികളും വണ്ടുകളും തേനീച്ചകളും കിളിക്കൂട്ടങ്ങളും വയലുകളും കൊണ്ടു പുലരുന്നു. എല്ലാം നശിപ്പിക്കാന്‍ എന്തെളുപ്പം! ഒരു ജെ.സി.ബി മതിയാകും. ഇങ്ങനെയൊരു ജൈവപ്രഭവ കേന്ദ്രം സൃഷ്ടിക്കുവാനോ എത്ര ദശ വര്‍ഷങ്ങള്‍ വേണം.
വയല്‍ എന്നാല്‍ നെല്ലു മാത്രമല്ല, ജലം മാത്രമല്ല, ജൈവ വൈവിധ്യം മാത്രമല്ല. ഒരു മനോഹര സംസ്കാരം കൂടിയാണ്. നടീല്‍ പാട്ടും കൊയ്ത്തു പാട്ടും തേക്ക് പാട്ടും ഒരു നൂറ് ആചാരങ്ങളും അനുഷ്ഠാനങ്ങളും വയലുമായി ബന്ധപ്പെട്ട് കിടക്കുന്നു. ഏറ്റവുമധികം പെണ്ണുങ്ങള്‍ക്ക് തൊഴില്‍ നല്‍കുന്നത് നെല്‍കൃഷിയിടങ്ങളായിരുന്നു. വയലുകള്‍- കേരളത്തിന്‍െറ മുഖമുദ്രയാണ്, ഐശ്വര്യമാണ്, അമൂല്യ സമ്പത്താണ്.
നെല്‍കൃഷിയെയും പച്ചക്കറി കൃഷിയെയും പുനരുജ്ജീവിപ്പിക്കുക എന്നതാണ് കേരളത്തിന്‍െറ ധര്‍മം. പമ്പാ തീരത്തിന്‍െറ വളക്കൂറുള്ള മണ്ണ് നശിപ്പിച്ചുകൂടാ. കോണ്‍ക്രീറ്റിട്ട് ശ്വാസംമുട്ടിച്ച് കൊന്നുകൂടാ. അയല്‍വക്കക്കാര്‍ അമിതവിലക്ക് കനിഞ്ഞുനല്‍കുന്ന അരിയും ‘കേരളാവുക്ക് സെപറേറ്റ് താന്‍’ എന്ന് വേര്‍തിരിച്ചയക്കുന്ന കൊടും വിഷംകലര്‍ന്ന പച്ചക്കറിയും പഴങ്ങളുമല്ല മലയാളിക്കാവശ്യം. അവന്‍െറ നാഴിയിടങ്ങഴി മണ്ണില്‍ അന്നം വിളയട്ടെ. നാടന്‍ പശുക്കള്‍ പുലരട്ടെ. ചേറില്‍ പണിയെടുക്കാന്‍ മടിയില്ലാത്ത പുതിയൊരു മലയാളി പുനര്‍ജനിക്കട്ടെ. ഞങ്ങളുടെ പ്രാര്‍ഥന ഇതാണ്. അതിനാലത്രെ സര്‍ക്കാറിനോട് ആറന്മുള എയര്‍പോര്‍ട്ട് അരുത് എന്ന് ഞങ്ങള്‍ ആയിരമായിരം കണ്ഠങ്ങളിലൂടെ രാഷ്ട്രീയാതീതമായി ഉറക്കെ വിളിച്ചുപറയുന്നത്. ആറന്മുള ഒരു പ്രതീകമാണ്. കേരളത്തിലുടനീളം നടക്കുന്ന വയല്‍ തണ്ണീര്‍ത്തട സംഹാരത്തിന്‍െറ ഒരു പ്രതീകം. അത് തടയുവാന്‍ ലോകമെങ്ങുമുള്ള മലയാളികളുടെ ശബ്ദം ഉയരട്ടെ.

2012, നവംബർ 19, തിങ്കളാഴ്‌ച

NO COMMENT-9 20/12/12

Erom 'madhyamam' online news

താക്കറെ വിരുദ്ധ പോസ്റ്റ്: പൊലീസ് നടപടിയെ ന്യായീകരിച്ച് ശിവസേന

താക്കറെയുടെ മരണം: ബന്ദിനെ ഫേസ്ബുക്കില്‍ വിമര്‍ശിച്ച യുവതികള്‍ അറസ്റ്റില്‍

ബാല്‍താക്കറെയുടെ ചരമത്തില്‍ അനുശോചിക്കാന്‍ വയ്യ -ജസ്റ്റിസ് കട്ജു


ബാല്‍താക്കറെയുടെ ചരമത്തില്‍  അനുശോചിക്കാന്‍ വയ്യ -ജസ്റ്റിസ് കട്ജു
ന്യൂദല്‍ഹി: ‘ശിവസേന തലവന്‍ ബാല്‍താക്കറെയുടെ ചരമത്തില്‍ അനുശോചിക്കാന്‍ വയ്യ’.  പ്രസ്കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍മാനും മുന്‍ സുപ്രീംകോടതി ജഡ്ജിയുമായ ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജുവാണ് തന്‍െറ നിലപാട് ‘ദ ഹിന്ദു’വില്‍ എഴുതിയ കുറിപ്പിലൂടെ  വ്യക്തമാക്കിയത്. താക്കറെയുടെ ‘മണ്ണിന്‍െറ മക്കള്‍ വാദം’ ഇന്ത്യന്‍ ഭരണഘടനക്കു വിരുദ്ധമാണ്. നാടിന്‍െറ വികസനം ഉറപ്പുവരുത്താനാവശ്യമായ ദേശീയ ഐക്യത്തിനു വിരുദ്ധവുമാണ്. ഈ വാദത്തിന് പിന്നിലെ യാഥാര്‍ഥ്യങ്ങള്‍ അദ്ദേഹം വ്യക്തമാക്കുന്നുമുണ്ട്.
തമിഴ് കവി സുബ്രഹ്മണ്യ ഭാരതിയുടെ കവിത ഉദ്ധരിച്ചുകൊണ്ടാണ് അദ്ദേഹം തന്‍െറ നിലപാടുകള്‍ വ്യക്തമാക്കുന്നത്. അതിങ്ങനെ: ഭാരതമാതാവിന് മുപ്പത് കോടി മുഖങ്ങളുണ്ട്. എന്നാല്‍, അവര്‍ക്ക് ഒറ്റ ശരീരം മാത്രം. അവര്‍ 18 ഭാഷകളില്‍ സംസാരിക്കും, എങ്കിലും അവര്‍ക്ക് ഒറ്റ ചിന്തമാത്രം.  മരിച്ചവരെക്കുറിച്ച് നല്ലതു മാത്രമെ പറയാവൂ എന്നതാണ് പൊതു രീതി. എന്നാല്‍, എനിക്കതിനു കഴിയില്ല, ഞാന്‍ എന്‍െറ രാജ്യത്തിന്‍െറ താല്‍പര്യങ്ങളെ  അതിലും വിലമതിക്കുന്നു. രാഷ്ട്രീയ നേതാക്കള്‍, സിനിമാ താരങ്ങള്‍, ക്രിക്കറ്റു കളിക്കാര്‍, എല്ലാവരും ഒന്നിനു പിറകെ ഒന്നായി താക്കറെക്ക് അനുശോചനമറിയിക്കാന്‍ എത്തുന്നു. എങ്കിലും ഞാന്‍ എന്‍െറ വിയോജിപ്പു പ്രകടിപ്പിക്കാന്‍ ആഗ്രഹിക്കുന്നു.
എന്താണ് ബാല്‍താക്കറെയുടെ പാരമ്പര്യം? ദേശീയ വിരുദ്ധമായ ‘മണ്ണിന്‍െറ മക്കള്‍ വാദ’ത്തിന്‍െറ വക്താവാണ് അദ്ദേഹം. ഇന്ത്യയുടെ ഏതുഭാഗത്തു താമസിക്കാനും ജീവിക്കാനുമുള്ള അവകാശം ഓരോ ഭാരത പൗരനും  നമ്മുടെ ഭരണഘടന ഉറപ്പു നല്‍കിയിട്ടുണ്ട്. അതിനാല്‍ ഒരു ഗുജറാത്തുകാരനും ദക്ഷിണേന്ത്യക്കാരനും ബിഹാറുകാരനും ഉത്തര്‍പ്രദേശുകാരനും അടക്കം ഇന്ത്യയുടെ ഏതു ഭാഗത്തുള്ളയാള്‍ക്കും മഹാരാഷ്ട്രയില്‍ താമസിക്കാനും ജീവിക്കാനും അവകാശമുണ്ട്. അതയാളുടെ മൗലികാവകാശമാണ്. അതുപോലെ മഹാരാഷ്ട്രക്കാരനും ഇന്ത്യയുടെ ഏതുഭാഗത്തും താമസിക്കാനും ജീവിക്കാനും അവകാശമുണ്ട്. ചരിത്രപരമായ കാരണങ്ങളാല്‍ ജമ്മു-കശ്മീരിലും ചില വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ചില നിയന്ത്രണങ്ങളുണ്ടെന്നു മാത്രം.
താക്കറെയുടെ മണ്ണിന്‍െറ മക്കള്‍ വാദമനുസരിച്ച് മഹാരാഷ്ട്ര മറാത്തികള്‍ക്കു മാത്രമുള്ളതാണ്. ഗുജറാത്തികളും ദക്ഷിണേന്ത്യക്കാരും ബിഹാറികളുമെല്ലാം പുറംനാട്ടുകാരാണ്. ഇതു നമ്മുടെ ഭരണഘടനക്കു വിരുദ്ധമാണ്. താക്കറെയുടെ നേതൃത്വത്തില്‍ ഉടലെടുത്ത ശിവസേന 1960 കളിലും 70 കളിലും  ല്‍ ദക്ഷിണേന്ത്യക്കാരെ ആക്രമിച്ചു. അവരുടെ വീടുകളും റസ്റ്റാറന്‍റുകളും കൊള്ളയടിച്ചു. 2008 ല്‍ മുംബൈയില്‍ ജോലിക്കെത്തിയ ബിഹാറികളെയും ഉത്തര്‍പ്രദേശുകാരെയും അതിക്രമിച്ചു കടന്നുവന്നവര്‍ എന്ന മുദ്രകുത്തുകയും അവരുടെ ടാക്സികള്‍ ആക്രമിക്കുകയും അവരെ അടിച്ചോടിക്കുകയും  ചെയ്തു. മുസ്ലിംകളോടും ഇതു തന്നെ ചെയ്തു. ഇത് താക്കറെക്ക് നല്ലൊരു വോട്ട് ബാങ്ക് ഉണ്ടാക്കികൊടുത്തു എന്നത് നേരാണ്. ( താക്കറെയുടെ ആരാധനാപാത്രമായ ഹിറ്റ്ലര്‍ക്കും ഇതു സാധിച്ചു)
താക്കറെയുടെ ഈ മണ്ണിന്‍െറ മക്കള്‍ വാദം അദ്ദേഹത്തിനുതന്നെ തിരിച്ചടിയാവുന്നതാണ്. കാരണം, ഇന്ത്യയിലെ ആദിമ മനുഷ്യര്‍ ഇവിടുത്തെ ആദിവാസികളാണ്. മറ്റുള്ളവര്‍, അങ്ങനെ നോക്കിയാല്‍, മറ്റു രാജ്യങ്ങളില്‍നിന്നു കുടിയേറി വന്നവരാണ്. ഇന്ത്യയില്‍ ഇന്നു ജീവിക്കുന്ന 92-93 ശതമാനം മനുഷ്യരും വടക്കു-പടിഞ്ഞാറന്‍ നാടുകളില്‍നിന്ന് കുടിയേറിയവരുടെ പിന്തുടര്‍ച്ചക്കാരാണ്. ഇന്ത്യയുടെ യഥാര്‍ഥ അവകാശികള്‍ അങ്ങനെയെങ്കില്‍ പൂര്‍വ ദ്രാവിഡരായ ആദിവാസികളാകും. ഇവര്‍ നമ്മുടെ ജനസംഖ്യയുടെ 7-8 ശതമാനം മാത്രമെ വരൂ. മണ്ണിന്‍െറ മക്കള്‍ വാദം ഗൗരവപൂര്‍വം നടപ്പാക്കിയാല്‍ താക്കറെയുടെ കുടുംബമടക്കം 92-93 ശതമാനം മഹാരാഷ്ട്രക്കാരും പുറംനാട്ടുകാരായി പരിഗണിക്കപ്പെടും. അവിടുത്തെ പൗരാണിക ആദിവാസി വിഭാഗം മാത്രമാകും മഹാരാഷ്ട്രയുടെ അവകാശികള്‍ എന്നും കട്ജു പറഞ്ഞു വെക്കുന്നു

താക്കറെയുടെ മരണം: ബന്ദിനെ ഫേസ്ബുക്കില്‍ വിമര്‍ശിച്ച യുവതികള്‍ അറസ്റ്റില്‍


താക്കറെയുടെ മരണം: ബന്ദിനെ ഫേസ്ബുക്കില്‍  വിമര്‍ശിച്ച യുവതികള്‍ അറസ്റ്റില്‍
പൊലീസിന്‍േറത് ക്രിമിനല്‍ കുറ്റം -കട്ജു
മുംബൈ: ശിവസേനാ നേതാവ് ബാല്‍ താക്കറെയുടെ നിര്യാണത്തോടനുബന്ധിച്ച് മുംബൈ നഗരം നിശ്ചലമായതിനെ ഫേസ് ബുക്കിലൂടെ ചോദ്യംചെയ്ത 21കാരിയെയും പോസ്റ്റ് ‘ലൈക്’ ചെയ്ത മറ്റൊരു പെണ്‍കുട്ടിയെയും   പൊലീസ് അറസ്റ്റ് ചെയ്തു.
ഐ.പി.സി 295(എ) (മതവികാരത്തെ വ്രണപ്പെടുത്തല്‍), വിവര സാങ്കേതിക വിദ്യ നിയമം( ഐ.ടി.ആക്ട്) 2000ത്തിലെ സെക്ഷന്‍ 64(എ) എന്നീ വകുപ്പുകള്‍ ചുമത്തിയാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. പ്രശ്നങ്ങളെ തുടര്‍ന്ന് യുവതി കമന്‍റ് പിന്‍വലിക്കുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്തെങ്കിലും രോഷാകുലരായ 2000ത്തോളം ശിവസേനാ പ്രവര്‍ത്തകര്‍ യുവതിയുടെ അമ്മാവന്‍െറ ക്ളിനിക് തല്ലിത്തകര്‍ത്തു. താക്കറെയെപ്പോലെ അനേകം ആളുകള്‍ ദിവസവും ജനിക്കുകയും മരിക്കുകയും ചെയ്യുന്നതിന് ബന്ദ് ആചരിക്കേണ്ട കാര്യമില്ലെന്നായിരുന്നു കമന്‍റ്.
ഇരുവരെയും ജാമ്യത്തില്‍ വിട്ടതായി പൊലീസ് പറഞ്ഞു.
പെണ്‍കുട്ടികളെ അറസ്റ്റു ചെയ്ത മുംബൈ പൊലീസിന്‍െറ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച്  പ്രസ് കൗണ്‍സില്‍ ചെയര്‍മാന്‍ ജസ്റ്റിസ് മാര്‍കണ്ഡേയ കട്ജു രംഗത്തുവന്നു. പൊലീസിനെതിരെ ഉടന്‍ നടപടിയെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. നടപടിയെടുത്തില്ലെങ്കില്‍ അനന്തരഫലങ്ങള്‍ നേരിടേണ്ടി വരുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി പൃഥ്വിരാജ് ചവാനയച്ച ഇ-മെയില്‍ സന്ദേശത്തില്‍ അദ്ദേഹം വ്യക്തമാക്കി.
ബന്ദിനെതിരെ പ്രതികരിക്കുന്നത് മതവികാരം വ്രണപ്പെടുത്തലാണെന്ന വാദം അസംബന്ധമാണ്. അഭിപ്രായ സ്വാതന്ത്ര്യം ഭരണഘടന അനുശാസിക്കുന്ന മൗലികാവകാശമാണ്.
 ഫാഷിസത്തിന്‍െറയല്ല, ജനാധിപത്യത്തിന്‍െറ കീഴിലാണ് തങ്ങള്‍ ജീവിക്കുന്നത്. ഭരണഘടന അനുസരിച്ച് ഈ അറസ്റ്റ് ക്രിമിനല്‍ കുറ്റമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
താക്കറെയുടെ മരണം: ബന്ദിനെ ഫേസ്ബുക്കില്‍ വിമര്‍ശിച്ച യുവതികള്‍ അറസ്റ്റില്‍

താക്കറെ വിരുദ്ധ പോസ്റ്റ്: പൊലീസ് നടപടിയെ ന്യായീകരിച്ച് ശിവസേന

താക്കറെ വിരുദ്ധ പോസ്റ്റ്: പൊലീസ് നടപടിയെ ന്യായീകരിച്ച് ശിവസേന
അക്രമം നടത്തിയ ഒമ്പതു പേര്‍ അറസ്റ്റില്‍
ന്യൂദല്‍ഹി: താക്കറെ വിരുദ്ധ പ്രസ്താവന നടത്തിയ യുവതികളെ അറസ്റ്റ് ചെയ്ത പൊലീസ് നടപടിയെ ന്യായീകരിച്ച് ശിവസേന രംഗത്ത്. താക്കറെക്കെതിരായ ഒരു പരാമര്‍ശത്തെയും വെച്ചുപൊറുപ്പിക്കില്ലെന്ന് ശിവസേനയുടെ താനെ ജില്ല തലവന്‍ പ്രഭാകര്‍ റൗള്‍ പറഞ്ഞു. താക്കറെ ഞങ്ങളുടെ ദൈവമാണ്. അദ്ദേഹത്തെ അപമാനിക്കുന്ന ഒരു പ്രസ്താവനയും അനുവദിക്കില്ല. ഫെയ്‌സ്ബുക്കിന് പോസ്റ്റിന് പിന്നില്‍ ആരാണെന്ന് പൊലീസിന് അറിയാം. അറസ്റ്റിന് ന്യായീകരണമുണ്ട്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം താക്കറെ വിരുദ്ധ ഫേസ്ബുക്ക് പ്രസ്ഥാവന നടത്തിയതിന്റെ പേരില്‍ രണ്ട് യുവതികളെ അറസ്റ്റ് ചെയ്ത മുംബൈ പൊലീസ് നടപടിക്കെതിരെ സോഷ്യല്‍ മീഡിയകളില്‍ വ്യാപക പ്രതിക്ഷേധം ഉയരുന്നുണ്ട്. ചിലര്‍ താക്കറെ വിരുദ്ധ പോസ്റ്റ് തങ്ങളുടെ പേജില്‍ വീണ്ടും പോസ്റ്റ് ചെയ്യുകയും അറസ്റ്റ് വരിക്കാന്‍ തയ്യാറാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ചിലര്‍ യുവതികള്‍ക്ക് നിയമപരമായ സഹായം വാഗ്ദാനം ചെയ്യുന്നുണ്ട്.
ദിവസവും താക്കറെയെ പോലുള്ളവര്‍ ജനിക്കുകയും മരിക്കുകയും ചെയ്യുന്നുണ്ട്. ആരും അവര്‍ക്ക് വേണ്ടി ബന്ദ് നടത്തുന്നില്ല- ഇത് പോസ്റ്റ് ചെയ്തതിന് യുവതിയെ അറസ്റ്റു ചെയ്തു. നമുക്കും ഇത് പോസ്റ്റ് ചെയ്യാം..അവര്‍ നമ്മളെയും അറസ്റ്റ് ചെയ്യട്ടെ എന്ന തരത്തിലാണ് ഫേസ്ബുക്കില്‍ പോസ്റ്റുകള്‍ പ്രചരിക്കുന്നത്.
ഇതിന് പുറമെ അഭിപ്രായസ്വാതന്ത്രത്തിനെതിരെയുള്ള കടന്നുകയറ്റമായിട്ടാണ് രാജ്യത്തെ പ്രമുഖ നിയമജ്ഞരടക്കം അറസ്റ്റിനെ വിലയിരുത്തിയത്. മുന്‍ സുപ്രീം കോടതി ജഡ്ജിയും പ്രസ് കൗണ്‍സില്‍ ഓഫ് ഇന്‍ഡ്യ ചെയര്‍മാനുമായ മാര്‍ക്കണ്‌ഡേയ കട്ജു അറസ്റ്റിനെതിരെ രംഗത്ത് വന്നു. പൊലീസിനെതിരെ ഉടന്‍ നടപടിയെടുക്കണമെന്നും ഇല്ലെങ്കില്‍ അനന്തരഫലങ്ങള്‍ നേരിടേണ്ടി വരുമെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി പൃഥ്വിരാജ് ചവാനയച്ച ഇ-മെയില്‍ സന്ദേശത്തില്‍ അദ്ദേഹം വ്യക്തമാക്കി. ബന്ദിനെതിരെ പ്രതികരിക്കുന്നത് മതവികാരം വ്രണപ്പെടുത്തലാണെന്ന വാദം അസംബന്ധമാണ്. അഭിപ്രായ സ്വാതന്ത്ര്യം ഭരണഘടന അനുശാസിക്കുന്ന മൗലികാവകാശമാണ്. ഫാഷിസത്തിന്റെയല്ല, ജനാധിപത്യത്തിന്റെ കീഴിലാണ് തങ്ങള്‍ ജീവിക്കുന്നത്. ഭരണഘടന അനുസരിച്ച് ഈ അറസ്റ്റ് ക്രിമിനല്‍ കുറ്റമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പൊലീസ് നടപടിയെ വിമര്‍ശിച്ച് ടെലികോം മന്ത്രി കപില്‍ സിബലും രംഗത്തെത്തി. മഹാരാഷ്ട്ര പൊലീസ് നിയമത്തെ തെറ്റായരീതിയിലാണ് ഉപയോഗിച്ചിരിക്കുന്നത്. ആളുകളെ ഇങ്ങനെ അറസ്റ്റു ചെയ്യുന്നത് നിയമവിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ താക്കറെ വിരുദ്ധ ഫേസ്ബുക്ക് പ്രസ്താവന നടത്തിയ യുവതിയുടെ അമ്മാവന്റെ ക്ലിനിക്  അടിച്ചു തകര്‍ത്ത സംഭവത്തില്‍ ഒമ്പതു പേരെ മുംബൈ പൊലീസ് അറസ്റ്റു ചെയ്തു. അറസ്റ്റിലായവര്‍ ശിവസേന പ്രവര്‍ത്തകരാണോയെന്ന കാര്യം വ്യക്തമല്ല. അക്രമം ഉണ്ടാക്കിയതിനും ക്ലിനിക്കിലെ സാധനങ്ങള്‍ തകര്‍ത്തതിനും ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
ബാല്‍ താക്കറെയുടെ നിര്യാണത്തോടനുബന്ധിച്ച് മുംബൈ നഗരം നിശ്ചലമായതിനെ ഫേസ് ബുക്കിലൂടെ ചോദ്യംചെയ്ത 21കാരിയെയും പോസ്റ്റ് 'ലൈക്' ചെയ്ത മറ്റൊരു പെണ്‍കുട്ടിയെയും തിങ്കളാഴ്ച പൊലീസ് അറസ്റ്റ് ചെയ്തതാണ് പുതിയ വിവാദങ്ങള്‍ക്ക് കാരണമായത്. ഐ.പി.സി 295(എ) (മതവികാരത്തെ വ്രണപ്പെടുത്തല്‍), വിവര സാങ്കേതിക വിദ്യ നിയമം( ഐ.ടി.ആക്ട്) 2000ത്തിലെ സെക്ഷന്‍ 64(എ) എന്നീ വകുപ്പുകള്‍ ചുമത്തിയാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. പ്രശ്‌നങ്ങളെ തുടര്‍ന്ന് യുവതി കമന്റ് പിന്‍വലിക്കുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്‌തെങ്കിലും രോഷാകുലരായ 2000ത്തോളം ശിവസേനാ പ്രവര്‍ത്തകര്‍ യുവതിയുടെ അമ്മാവന്റെ ക്‌ളിനിക് തല്ലിത്തകര്‍ക്കുകയായിരുന്നു. ഇരുവരെയും പിന്നീട് ജാമ്യത്തില്‍ വിട്ടതായി പൊലീസ് പറഞ്ഞു.
ബഹുമാനം നിലനിര്‍ത്തിക്കൊണ്ട് തന്നെ പറയട്ടെ,താക്കറെയെപ്പോലെ അനേകം ആളുകള്‍ ദിവസവും ജനിക്കുകയും മരിക്കുകയും ചെയ്യുന്നതിന് ബന്ദ് ആചരിക്കേണ്ട കാര്യമില്ലെന്നായിരുന്നു ഫേസ്ബുക്ക് കമന്റ്

2012, നവംബർ 14, ബുധനാഴ്‌ച

NO COMMENT--8 14/11/12

കാമുകന്‍െറ സഹോദരിയുടെ ചിത്രം മോര്‍ഫ് ചെയ്തു വിദ്യാര്‍ഥിനി കുടുങ്ങി

ലോഡ്ഷെഡിങ് തുടരും; പ്രതിസന്ധി രൂക്ഷമെന്ന് മന്ത്രി

ഗള്‍ഫിലെ പ്രതിഷേധം സി.പി.എം. ഗൂഢാലോചന: വയലാര്‍ രവി

കറുപ്പണിഞ്ഞ് പ്രതിഷേധക്കാരെത്തി; എംബസിയില്‍ പക്ഷെ, മന്ത്രിയെത്തിയില്ല

വിദേശതൊഴിലാളിക്ക് പ്രതിവര്‍ഷം 2400 റിയാല്‍ സ്പോണ്‍സര്‍ അധികം നല്‍കണം


വിദേശതൊഴിലാളിക്ക് പ്രതിവര്‍ഷം 2400 റിയാല്‍ സ്പോണ്‍സര്‍ അധികം നല്‍കണം
റിയാദ്: സ്വകാര്യമേഖലയില്‍ സ്വദേശിവത്കരണം ശക്തിപ്പെടുത്തുന്നതിന്‍െറ ഭാഗമായി ഓരോ വിദേശ തൊഴിലാളിക്കും പ്രതിമാസം 200 റിയാല്‍ വീതം (വര്‍ഷം 2400) തൊഴിലുടമയില്‍നിന്ന് അധികം ഈടാക്കാന്‍ തൊഴില്‍ മന്ത്രാലയം തീരുമാനിച്ചു. തീരുമാനം മുഹര്‍റം ഒന്നു (നവംബര്‍ 15) മുതല്‍ നടപ്പാകും. സ്വദേശിതൊഴിലാളികളേക്കാള്‍ വിദേശതൊഴിലാളികളുള്ള സ്ഥാപന ഉടമകള്‍ക്കാണ് ഈ അമിത സാമ്പത്തികബാധ്യത വരിക. സ്വദേശിവനിതകള്‍ക്ക് വിദേശികളില്‍ ജനിച്ച മക്കള്‍, ജി.സി.സി രാജ്യങ്ങളിലെ പൗരന്മാര്‍, വീട്ടുജോലിക്കാര്‍ എന്നിവര്‍ക്ക് സാമ്പത്തിക ബാധ്യതയില്‍നിന്ന് ഇളവ് നല്‍കിയിട്ടുണ്ട്. കഴിഞ്ഞ നവംബര്‍ മധ്യത്തില്‍ മന്ത്രിസഭ അംഗീകരിച്ച കരാര്‍പ്രകാരമാണ് പുതിയ വ്യവസ്ഥ നടപ്പാക്കുന്നതെന്ന് തൊഴില്‍മന്ത്രാലയത്തിന്‍െറ വിജഞാപനത്തില്‍ പറഞ്ഞു. തൊഴിലാളിയുടെ വര്‍ക്ക് പെര്‍മിറ്റ് ഇഷ്യുചെയ്യുമ്പോഴോ പുതുക്കുമ്പോഴോ തുക ഈടാക്കണമെന്നു കരാറില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇങ്ങനെ ശേഖരിക്കുന്ന തുക മാനവ വിഭവശേഷി വകുപ്പിന്‍െറ ഫണ്ടില്‍ വകയിരുത്തും.
വിദേശികളുടെ തൊഴില്‍ഭാവിക്ക് തിരിച്ചടിയാകുന്ന പുതിയ വ്യവസ്ഥയെക്കുറിച്ച വിശദവിവരങ്ങള്‍ തൊഴില്‍കാര്യസഹമന്ത്രി ഡോ. മുഫ്രിജ് അല്‍ഹഖ്ബാനിയാണ് പുറത്തുവിട്ടത്. വിദേശ ജീവനക്കാരെക്കാള്‍ കൂടുതല്‍ സ്വദേശി ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ക്ക് പുതിയ വ്യവസ്ഥ ബാധകമല്ല. സ്വകാര്യമേഖലയില്‍ തദ്ദേശീയരായ തൊഴിലാളികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, സ്വദേശി തൊഴിലന്വേഷകര്‍ക്ക് ആവശ്യമായ പരിശീലനങ്ങളും നിയമനങ്ങളും നല്‍കുന്നതിന് സാമ്പത്തിക പിന്തുണ നല്‍കുന്ന മാനവ വിഭവശേഷിവകുപ്പിന്‍െറ ഫണ്ട് പരിപോഷിപ്പിക്കുക എന്നതിന് പുറമെ ആവശ്യത്തിലധികം വിദേശതൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന പ്രവണതക്ക് കടിഞ്ഞാണിടുക കൂടി പുതിയ വ്യവസ്ഥയുടെ ലക്ഷ്യമാണെന്നു അല്‍ഹഖ്ബാനി വ്യക്തമാക്കി. സ്വകാര്യമേഖലയുടെ വളര്‍ച്ചക്ക് വിദേശതൊഴിലാളി ഒഴിച്ചുകൂടാനാവാത്തതാണെന്ന ചിന്ത വെടിഞ്ഞ് ദേശീയ തൊഴില്‍ശേഷിയെ പരിപോഷിപ്പിച്ചെടുക്കുകയെന്ന ബോധം തൊഴിലുടമകളില്‍ വളര്‍ത്തിയെടുക്കുന്നതിന് പുതിയ വ്യവസ്ഥ സഹായകരമാണെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. ലോകത്ത് എല്ലായിടത്തും സ്വകാര്യതൊഴില്‍രംഗത്ത് പ്രഥമ പരിഗണന തദ്ദേശീയര്‍ക്കാണ് നല്‍കപ്പെടുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്വദേശിയുവാക്കള്‍ക്ക് തൊഴില്‍ കണ്ടെത്തുന്നതിനും അവരെ പരിശീലിപ്പിക്കുന്നതിനും ചെലവഴിക്കപ്പെടുന്ന സാമ്പത്തിക ബാധ്യതയില്‍ എല്ലാവരും പങ്കാളികളാകേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം തൊഴില്‍ മന്ത്രാലയത്തിന്‍െറ പുതിയ തീരുമാനം വിദേശതൊഴിലാളികളുടെ തൊഴില്‍ ഭാവിയെ പ്രതികൂലമായി ബാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അമിത സാമ്പത്തികബാധ്യത വരുന്നതിനാല്‍ വിദേശ തൊഴിലാളികളെ ഒഴിവാക്കാനോ ഉള്ളവ കുറക്കാനോ തൊഴിലുടമകള്‍ നിര്‍ബന്ധിതരാകും. സ്പോണ്‍സര്‍ഷിപ്പ് മാറാതെ സ്പോണ്‍സര്‍ക്ക് പ്രതിഫലം നല്‍കി സ്വതന്ത്ര തൊഴിലെടുത്ത് കഴിയുന്ന അനേകായിരങ്ങളെ പുതിയ വ്യവസ്ഥ സാരമായി ബാധിക്കുമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.

കറുപ്പണിഞ്ഞ് പ്രതിഷേധക്കാരെത്തി; എംബസിയില്‍ പക്ഷെ, മന്ത്രിയെത്തിയില്ല


കറുപ്പണിഞ്ഞ് പ്രതിഷേധക്കാരെത്തി; എംബസിയില്‍ പക്ഷെ, മന്ത്രിയെത്തിയില്ല
മസ്കത്ത്: കേന്ദ്ര പ്രവാസികാര്യ മന്ത്രി വയലാര്‍ രവി മസ്കത്തിലെത്തുമ്പോള്‍ കരിദിനം പ്രഖ്യാപിച്ച ‘കൈരളി’ പ്രവര്‍ത്തകര്‍ എംബസിയിലെത്തിയത് കറുത്ത വസ്ത്രങ്ങളണിഞ്ഞ്. എന്നാല്‍, രോഗബാധയെ തുടര്‍ന്ന് വലയാര്‍ രവിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനാല്‍ മന്ത്രിയെ നേരിട്ട് പ്രതിഷേധമറിയിക്കാന്‍ ഇവര്‍ക്കായില്ല. മസ്കത്തില്‍ മന്ത്രിക്ക് നിശ്ചയിച്ചിരുന്ന ഏക പൊതുപരിപാടിയില്‍ അവസാന നിമിഷമെങ്കിലും സംബന്ധിക്കുമെന്ന പ്രതീക്ഷയില്‍ പ്രതിഷേധക്കാര്‍ കാത്തുനിന്നു.
ഒടുവില്‍ പ്രവാസികാര്യ വകുപ്പ് സെക്രട്ടറി മനോജ് കുമാറാണ് ചടങ്ങിനെത്തിയവരെ അഭിസംബോധന ചെയ്തത്. എയര്‍ഇന്ത്യയില്‍ പ്രതിഷേധ ആറ് യാത്രക്കാര്‍ക്കെതിരെ കേസെടുത്ത നടപടി പിന്‍വലിക്കുക, വിമാനചാര്‍ജ് വര്‍ധന പിന്‍വലിക്കുക, പാസ്പോര്‍ട്ട് സേവനങ്ങളുടെ സ്വകാര്യവത്കരണം, ക്ഷേമ പദ്ധതികള്‍ അട്ടിമറിക്കപ്പെടുന്ന സാഹചര്യം എന്നിവ ചൂണ്ടിക്കാട്ടിയാണ് മനോജ്കുമാറിന് മുന്നില്‍ കൈരളി പ്രവര്‍ത്തര്‍ സംസാരിച്ചത്. പ്രതിഷേധ സൂചകമായി ചടങ്ങില്‍ നിന്ന് ഇറങ്ങിപോവുകയാണെന്നും ഇവര്‍ പറഞ്ഞു.
കൈരളി ഭാരവാഹികളായ സുനില്‍കുമാര്‍, ഷാജി സെബാസ്റ്റ്യന്‍, പി.എം. ജാബിര്‍, വില്‍സന്‍, രജിലാല്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. കരിദിനാചരണത്തിനും പ്രതിഷേധത്തിനുമെല്ലാം ഗള്‍ഫിലുള്ള നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിലാണ് തങ്ങള്‍ കൂട്ടമായി കറുത്ത വസ്ത്രങ്ങളിഞ്ഞ് എത്തിയതെന്ന് നേതാക്കള്‍ പറഞ്ഞു.

ഗള്‍ഫിലെ പ്രതിഷേധം സി.പി.എം. ഗൂഢാലോചന: വയലാര്‍ രവി


ഗള്‍ഫിലെ പ്രതിഷേധം സി.പി.എം. ഗൂഢാലോചന: വയലാര്‍ രവി
മസ്കത്ത്: ഗള്‍ഫില്‍ തനിക്കെതിരായ പ്രതിഷേധം സി.പി.എം. ഗൂഢാലോചനയാണെന്ന് കേന്ദ്ര പ്രവാസികാര്യ മന്ത്രി വയലാര്‍ രവി. പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ ആലോചിച്ച് തയാറാക്കിയ പദ്ധതിയാണ് ഇപ്പോള്‍ തനിക്കെതിരെ നടക്കുന്ന പ്രചാരണത്തിന് കാരണമെന്നും ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിന് അല്‍പം മുമ്പ് മാധ്യമപ്രവര്‍ത്തകരെ കണ്ട അദ്ദേഹം പറഞ്ഞു. സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റിലൂടെ കുപ്രചരണങ്ങള്‍ നടത്തുന്നത് ഗൂഢാലോചനയിലെ പങ്കാളികളാണ്.
ഗള്‍ഫില്‍ സ്വാധീനം വര്‍ധിപ്പിക്കാനുള്ള സി.പി.എം. ശ്രമത്തിന്‍െറ ഭാഗമാണിത്. എയര്‍ ഇന്ത്യ വിമാനത്തിലുണ്ടായ സംഭവങ്ങളില്‍ വിമാനത്തിലെ ഗ്രൗണ്ട് സ്റ്റാഫിനു പറ്റിയ വീഴ്ചകളാണ് യാത്രക്കാരെ പ്രകോപിപ്പിച്ചത്. പ്രതികളായവര്‍ക്കെതിരേയുള്ള കേസ് പരിഹരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. എയര്‍ ഇന്ത്യയുടെ ടിക്കറ്റ് ചാര്‍ജ് വര്‍ധനയില്‍ പ്രവാസികാര്യ വകുപ്പിന് പ്രത്യേകിച്ചൊന്നും ചെയ്യാനില്ല. പാസ്പോര്‍ട്ട് സേവനനിരക്ക് ഗള്‍ഫില്‍ മാത്രമല്ല ഇന്ത്യയിലും വര്‍ധിപ്പിച്ചിട്ടുണ്ട്. പാസ്പോര്‍ട്ട് പുതുക്കലിന് ഓരോ പ്രവാസിയും കൊടുക്കുന്ന തുക കേന്ദ്ര സര്‍ക്കാരിലേക്കാണ് ചെന്നെത്തുന്നത്. ഈ ഫണ്ട് വിനിയോഗിക്കുന്നത് പ്രവാസി ക്ഷേമത്തിനാണ്. ദുബൈയില്‍ മൂന്ന് പദ്ധതികള്‍ക്കായി കൊടുത്തതും പുതിയ പദ്ധതികള്‍ക്കായി വകയിരുത്തുന്നതും ഈ ഫണ്ടില്‍ നിന്നുള്ള തുകയാണെന്നും മന്ത്രി വിശദീകരിച്ചു. പ്രവാസികള്‍ക്കുവേണ്ടി പെന്‍ഷന്‍ ആന്‍ഡ് റീ സെറ്റില്‍മെന്‍റ് എന്നൊരു പദ്ധതി നടപ്പാക്കും. രണ്ടു വര്‍ഷത്തെ വിസാ കാലാവധി കഴിഞ്ഞ് നാട്ടിലേക്കു പോകുന്നവര്‍ക്ക് ഇതിന്‍െറ ഗുണം ലഭിക്കും
കേരളത്തില്‍ ഘടക കക്ഷികളുമായുള്ള ഭിന്നതയെക്കുറിച്ച ചോദ്യത്തിന് അതൊരു ചെറിയ തര്‍ക്കമാണെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അതൊക്കെ പരിഹരിക്കുമെന്നായിരുന്നു മറുപടി.
രാവിലെ പത്തിന് മസ്കത്ത് വിമാനത്താവളത്തിലെത്തിയ വയലാര്‍ രവിയെ അംബാസഡര്‍ ജെ.എസ്. മുകുള്‍ സ്വീകരിച്ചു.

ലോഡ്ഷെഡിങ് തുടരും; പ്രതിസന്ധി രൂക്ഷമെന്ന് മന്ത്രി

ലോഡ്ഷെഡിങ് തുടരും; പ്രതിസന്ധി രൂക്ഷമെന്ന് മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നതിനാല്‍ ലോഡ്ഷെഡിങ് തുടരും. എന്നാല്‍ വൈദ്യുതി ബോര്‍ഡിന്‍െറ ആവശ്യം റെഗുലേറ്ററി കമീഷന്‍ അംഗീകരിക്കേണ്ടതുണ്ട്. പ്രതിസന്ധി ഗുരുതരമാണെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ് വ്യക്തമാക്കി.
നവംബര്‍ 30 വരെയാണ് ലോഡ്ഷെഡിങ്ങും വൈദ്യുതി നിയന്ത്രണവും റെഗുലേറ്ററി കമീഷന്‍ അനുവദിച്ചത്. നവംബറില്‍ തന്നെ വൈദ്യുതിനില അവലോകനംചെയ്ത് നിയന്ത്രണം തുടരണമോയെന്ന് കമീഷന്‍ തീരുമാനിക്കും. അതിന് മുമ്പ് ബോര്‍ഡ് യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തും. നിയന്ത്രണം തുടരണമെന്ന നിലപാട് മന്ത്രി പ്രകടിപ്പിച്ചതോടെ സര്‍ക്കാറിന്‍െറ അനുമതി ഫലത്തില്‍ ലഭിച്ചിരിക്കുകയാണ്.
2002ന് ശേഷമുള്ള ഏറ്റവും രൂക്ഷമായ പ്രതിസന്ധിയാണ് ഇപ്പോഴെന്ന് ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. ലോഡ്ഷെഡിങ് തുടരാതെ മാര്‍ഗമില്ല. ഇന്‍വര്‍ട്ടര്‍ ഉപയോഗം വ്യാപകമായതിനാല്‍ ലോഡ്ഷെഡിങ്ങിന്‍െറ ഗുണം ലഭിച്ചില്ല. സംഭരണികളില്‍ 40 ശതമാനം വെള്ളമേയുള്ളൂ. തുലാവര്‍ഷം ദുര്‍ബലമായതിനാല്‍ കൂടുതല്‍ നീരൊഴുക്ക് ലഭിച്ചില്ലെന്നും മന്ത്രി പറഞ്ഞു. രാജീവ്ഗാന്ധി അക്ഷയ ഊര്‍ജ ദിവസം പരിപാടി കനകക്കുന്നില്‍ ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു അദ്ദേഹം.
തുലാവര്‍ഷം ശക്തിപ്പെട്ടാല്‍ വൈദ്യുതി നിയന്ത്രണം ഒഴിവാക്കാമെന്ന പ്രതീക്ഷയിലായിരുന്നു ബോര്‍ഡ്. എന്നാല്‍ കാര്യമായ മഴ പെയ്യാത്തതിനാല്‍ നീരൊഴുക്ക് ശക്തിപ്പെട്ടില്ല. ഈ സാഹചര്യത്തില്‍ അടുത്ത വര്‍ഷം മഴ ലഭിക്കുന്നതുവരെ ലോഡ്ഷെഡിങ് തുടരണമെന്ന നിലപാടിലാണ് ബോര്‍ഡ്. കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നും ബോര്‍ഡ് ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍ കഴിഞ്ഞ തവണ പവര്‍കട്ട് അടക്കമുള്ള നിര്‍ദേശങ്ങള്‍ക്ക് കമീഷന്‍ അംഗീകാരം നല്‍കിയിരുന്നില്ല. അടുത്ത ആഴ്ച ബോര്‍ഡ് യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തിയശേഷം വിശദ റിപ്പോര്‍ട്ട് കമീഷന് നല്‍കും. വന്‍കിട വ്യവസായങ്ങള്‍ സ്വമേധയാ നിയന്ത്രണം പാലിക്കണമെന്ന നിലപാടാണ് കമീഷന്‍ നേരത്തെ കൈക്കൊണ്ടത്. ഇത് നടപ്പായില്ലെങ്കില്‍ കൂടുതല്‍ നടപടികള്‍ വേണ്ടിവരുമെന്നും സൂചിപ്പിച്ചിരുന്നു. മാസം 200 യൂനിറ്റിന് മേല്‍ ഉപയോഗിക്കുന്നവര്‍ക്ക് അധിക ഉപയോഗത്തിന് യൂനിറ്റിന് 10 രൂപ നിരക്കില്‍ ഈടാക്കണമെന്ന ബോര്‍ഡിന്‍െറ ആവശ്യവും അംഗീകരിച്ചിരുന്നില്ല. ഈ ആവശ്യങ്ങള്‍ വീണ്ടും ഉന്ന യിച്ചേക്കും.
ഇടുക്കിയില്‍ 33 ശതമാനത്തോളമേ വെള്ളമുള്ളൂ. കായംകുളത്തുനിന്ന് വില കൂടിയ വൈദ്യുതി കൂടുതല്‍ വാങ്ങാനാണ് നീക്കം. ഇത് ബോര്‍ഡിന്‍െറ സാമ്പത്തിക ഭാരം വര്‍ധിപ്പിക്കും. കേന്ദ്ര നിലയങ്ങളില്‍നിന്ന് ഇക്കുറി പ്രതീക്ഷിച്ച വൈദ്യുതി ലഭിച്ചില്ല. ഇക്കാര്യവും കമീഷനെ അറിയിക്കും

കാമുകന്‍െറ സഹോദരിയുടെ ചിത്രം മോര്‍ഫ് ചെയ്തു വിദ്യാര്‍ഥിനി കുടുങ്ങി

പ്രണയ പരാജയം പകയായി
കല്‍പറ്റ: പ്രണയ പരാജയം വിദ്യാര്‍ഥിനിയില്‍ പകയായി വളര്‍ന്നപ്പോള്‍ കാമുകന്‍െറ സഹോദരിയുടെ ചിത്രം മോര്‍ഫ് ചെയ്ത് പലര്‍ക്കും അയച്ചത് പുലിവാലായി. സംഭവം കേസായതോടെ പിടിയിലായ പെണ്‍കുട്ടിയെ കോടതിയില്‍ ഹാജരാക്കി ജാമ്യത്തില്‍ വിട്ടു. ഫേസ്ബുക് വഴി മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചു എന്നാണ് പരാതി. വയനാട്ടിലെ പൂതാടി പഞ്ചായത്തില്‍നിന്ന് കേണിച്ചിറ പൊലീസിന് ലഭിച്ച പരാതിയെ തുടര്‍ന്നാണ് ചാലക്കുടിയില്‍നിന്ന് ലിയ ലിജോ (20) എന്ന വിദ്യാര്‍ഥിനി അറസ്റ്റിലായത്. ബി.എസ്സി വിദ്യാര്‍ഥിനിയാണ്.
കേണിച്ചിറ സ്വദേശിയായ യുവാവ് കോയമ്പത്തൂരില്‍ പഠിക്കുന്ന ലിയയുമായി ഫോണ്‍ വഴി പ്രണയത്തിലായി. ഇവര്‍ നേരില്‍ കാണുകയും വിവാഹത്തെ കുറിച്ച് സംസാരിക്കുകയും ചെയ്തു. പ്രണയം സാഫല്യത്തിലേക്ക് നീങ്ങവെ യുവാവ് വിവാഹ വാഗ്ദാനത്തില്‍ നിന്ന് പിറകോട്ടുപോയി. ഇതിന്‍െറ വിരോധം തീര്‍ക്കാനാണത്രെ വിദ്യാര്‍ഥിനി ഫേസ് ബുക്കില്‍നിന്ന് യുവാവിന്‍െറ സഹോദരിയുടെ ഫോട്ടോയെടുത്ത് മോര്‍ഫ് ചെയ്തത്. കൂട്ടുകാര്‍ക്കെല്ലാം ഇത് അയച്ചു. അശ്ളീല സന്ദേശങ്ങളും കൈമാറി.
മോര്‍ഫിങ്ങിനിരയായ യുവതിയുടെ മാതാവ് കേണിച്ചിറ പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് സൈബര്‍ സെല്ലിന്‍െറ സഹായത്തോടെ പുല്‍പള്ളി പൊലീസ് ഇന്‍സ്പെക്ടര്‍ എസ്. അര്‍ഷാദ്, കേണിച്ചിറ എസ്.ഐ ബി. രാജേന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം പെണ്‍കുട്ടിയെ അറസ്റ്റ് ചെയ്ത് കേണിച്ചിറയിലെത്തിച്ചു.