2010, ഡിസംബർ 22, ബുധനാഴ്‌ച

ഹനീഫിനോട് ആസ്‌ട്രേലിയന്‍ സര്‍ക്കാര്‍ പരസ്യമായി മാപ്പ് പറഞ്ഞു.

ഹനീഫിനോട് ആസ്‌ട്രേലിയന്‍ സര്‍ക്കാര്‍ പരസ്യമായി മാപ്പ് പറഞ്ഞു

ഹനീഫിനോട് ആസ്‌ട്രേലിയന്‍ സര്‍ക്കാര്‍ പരസ്യമായി മാപ്പ് പറഞ്ഞു
മെല്‍ബണ്‍: തീവ്രവാദിയെന്നാരോപിച്ച് തടവിലിട്ടിരുന്ന ഇന്ത്യന്‍ ഡോക്ടര്‍ മുഹമ്മദ് ഹനീഫിനോട് ആസ്‌ട്രേലിയന്‍ സര്‍ക്കാര്‍ പരസ്യമായി മാപ്പ് പറഞ്ഞു. അറസ്റ്റ് ചെയ്തത് തെറ്റായിപ്പോയെന്നും ഡോ. ഹനീഫ് നിരപരാധിയാണെന്നും ആസ്‌ട്രേലിയന്‍ സര്‍ക്കാര്‍ പുറത്തിറക്കിയ മാപ്പപേക്ഷയില്‍ പറയുന്നു.
സര്‍ക്കാര്‍ പ്രതിനിധികളുമായി നടത്തിയ ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്കൊടുവില്‍ ഹനീഫിന് മതിയായ നഷ്ടപരിഹാരം നല്‍കാന്‍ കഴിഞ്ഞ ദിവസം ധാരണയായിരുന്നു. 10 ലക്ഷം ഡോളറാണ് (നാലരക്കോടി രൂപ) നഷ്ടപരിഹാരത്തുകയെന്ന് റിപ്പോര്‍ട്ടുകളുെങ്കിലും ഇക്കാര്യം സ്ഥിരീകരിക്കാന്‍ ഹനീഫിന്റെ അഭിഭാഷകന്‍ റോഡ് ഹോഗ്‌സണ്‍ തയ്യാറായിട്ടില്ല. എന്നാല്‍ നഷ്ടപരിഹാര തുകയില്‍ ഹനീഫ് തൃപ്തനാണെന്നും സര്‍ക്കാര്‍ പരസ്യമായി മാപ്പ് പറഞ്ഞതിലൂടെ തന്റെ കക്ഷിയുടെ നിരപരാധിത്തമാണ് പുറത്തുവന്നതെന്നും അദ്ദേഹം പറഞ്ഞു.
നഷ്ടപരിഹാരതുക നല്‍കുന്നതിലൂടെയും മാപ്പ് പറയുകയും ചെയ്തതിലൂടെ പ്രശ്‌നം അവസാനിച്ചതായും ഡോ.ഹനീഫിന് സമാധാനപരമായി ജീവിതം നയിക്കാമെന്നും കുറിപ്പില്‍ പറയുന്നു. ഒത്തുത്തീര്‍പ്പ് ചര്‍ച്ചയിലെ നിബന്ധനകള്‍ രഹസ്യമാക്കി വെച്ചിരിക്കയാണ്.
ബ്രിട്ടനിലെ ഗ്ലാസ്‌ഗോ വിമാനത്താവളത്തില്‍ 2007 ലുായ ഭീകരാക്രമണവുമായി ബന്ധപ്പെട്ടാണ് ബംഗളൂര്‍ സ്വദേശിയായ മുഹമ്മദ് ഹനീഫ് അറസ്റ്റിലായത്. ആസ്‌ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റ് ആശുപത്രിയില്‍ ഡോക്ടറായിരുന്നു ഹനീഫ്. പിന്നീട് നടന്ന അന്വേഷണത്തില്‍ ഹനീഫ് നിരപരാധിയെന്ന് കത്തെിയെങ്കിലും അദ്ദേഹത്തിന്റെ വിസ ആസ്‌ട്രേലിയ റദ്ദാക്കുകയുായി. ഇതിനെ ചോദ്യം ചെയ്തുകൊ് ഹനീഫ് നല്‍കിയ കേസാണ് കോടതിക്ക് പുറത്ത് ഒത്തുത്തീര്‍പ്പായത്........ മാധ്യമം വാര്‍ത്ത

മാന്യതയും മനുഷ്യത്തവുമുള്ളവര്‍ അങ്ങിനെയൊക്കെ ചെയ്തെന്നിരിക്കും. അതില്‍ നമുക്കെന്തു കാര്യം?

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ