2011, ഏപ്രിൽ 23, ശനിയാഴ്‌ച

ഗുജറാത്ത് വംശഹത്യ: പങ്ക് വ്യക്തമാക്കി ഒരു സാക്ഷി കൂടി

ഗുജറാത്ത് വംശഹത്യ: പങ്ക് വ്യക്തമാക്കി ഒരു സാക്ഷി കൂടി
മോഡിയുടെ വാദം പൊളിയുന്നു
ന്യൂദല്‍ഹി: കുപ്രസിദ്ധമായ ഗുജറാത്ത് വംശഹത്യയില്‍ മുഖ്യമന്ത്രി നരേന്ദ്രമോഡിക്കുള്ള പങ്ക് വ്യക്തമാക്കി ഒരു സാക്ഷി കൂടി രംഗത്തെത്തി. മോഡിക്കെതിരെ സത്യവാങ്മൂലം നല്‍കിയ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ട് മുഖ്യമന്ത്രി വിളിച്ച നിര്‍ണായക യോഗത്തില്‍ പങ്കെടുത്തിട്ടില്ലെന്ന മോഡിയുടെയും ചില ഉദ്യോഗസ്ഥരുടെയും അവകാശവാദം പൊളിക്കുന്നതാണ് പുതിയ വെളിപ്പെടുത്തല്‍.
മോഡി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ഐ.പി.എസ് ഉദ്യോഗസ്ഥനായ സഞ്ജീവ് ഭട്ട് പങ്കെടുത്തിരുന്നുവെന്ന് അദ്ദേഹത്തിന്റെ പഴയ ഡ്രൈവര്‍ താര ചന്ദ്ര യാദവാണ് വെളിപ്പെടുത്തിയത്. 2002 ഫെബ്രുവരി 27ന് ഗുജറാത്ത് കലാപത്തിന്റെ മുന്നോടിയായി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ മുസ്‌ലിംകളെ പാഠം പഠിപ്പിക്കണമെന്നും ഹിന്ദുക്കളുടെ രോഷം ശമിപ്പിക്കാന്‍ അവസരമൊരുക്കണമെന്നും നരേന്ദ്ര മോഡി ആവശ്യപ്പെട്ടുവെന്നാണ് ഭട്ടിന്റെ മൊഴി. ഗോധ്രയില്‍ മരിച്ച കര്‍സേവകരുടെ മൃതദേഹങ്ങള്‍ അഹമ്മദാബാദിലേക്ക് കൊണ്ടുവരുന്നതും അന്നേ ദിവസം ബി.ജെ.പി പിന്തുണയോടെ വിശ്വ ഹിന്ദു പരിഷത്ത് ബന്ദ് പ്രഖ്യാപിച്ചതും വര്‍ഗീയ കലാപത്തിന് ഇടവരുത്തുമെന്നും അത് തടയാനുള്ള പൊലീസ് സേന ഗുജറാത്തില്‍ ഇല്ലെന്നും ഭട്ട് യോഗത്തില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഗോധ്രയില്‍ കര്‍സേവകരെ കത്തിച്ചത് സഹിക്കാന്‍ കഴിയില്ലെന്നും ബന്ദിനെ പിന്തുണക്കുമെന്നുമായിരുന്നു മോഡിയുടെ പ്രതികരണമെന്നും ഭട്ടിന്റെ സത്യവാങ്മൂലത്തിലുണ്ട്.
ഭട്ട് ഈ യോഗത്തില്‍ പങ്കെടുത്തിട്ടില്ലെന്നായിരുന്നു നരേന്ദ്ര മോഡി ഉയര്‍ത്തിയ വാദം. സുപ്രീം കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന് മുമ്പാകെ അദ്ദേഹം ഈ വാദമുയര്‍ത്തി സത്യവാങ്മൂലം നല്‍കുകയും ചെയ്തു. മോഡിയുടെ വാദമാണ്  ശരിയെന്ന് പറഞ്ഞ് മുന്‍ ഗുജറാത്ത് ഡി.ജി.പി കെ. ചക്രവര്‍ത്തി ശനിയാഴ്ച മാധ്യമങ്ങളോട് പ്രതികരിച്ചതിന് പിറകെയാണ് യോഗത്തില്‍ ഭട്ടിനെ എത്തിച്ച ഡ്രൈവര്‍ മൊഴി നല്‍കിയത്.
സംസ്ഥാന ഡി.ജി.പിക്കൊപ്പമാണ് സഞ്ജീവ് ഭട്ട് നരേന്ദ്ര മോഡിയുടെ ബംഗ്ലാവില്‍ യോഗത്തിന് ചെന്നതെന്ന് താര ചന്ദ് യാദവ് പറഞ്ഞു. അദ്ദേഹം കാറിലിരുന്ന് തന്നോട് ഗാന്ധി നഗറിലേക്ക് വണ്ടി വിടാന്‍ ആവശ്യപ്പെട്ടു. ഗാന്ധി നഗറില്‍ എത്തിയപ്പോള്‍ പൊലീസ് ഭവനിലേക്ക് വിടാനായിരുന്നു നിര്‍ദേശം. പൊലീസ് ഭവനിലെത്തുമ്പോള്‍  ഡി.ജി.പിയുടെ കാര്‍ അവിടെ കിടക്കുകയായിരുന്നു. കാറില്‍ നിന്നിറങ്ങിയ ഭട്ട് സാര്‍ നേരെ ഡി.ജി.പിയുടെ കാറില്‍ കയറി. കെ.ഡി പന്ത് എന്ന ഉദ്യോഗസ്ഥന്‍ താന്‍ ഓടിക്കുന്ന കാറില്‍ കയറി. എവിടേക്കാണ് നമുക്ക് പോകേണ്ടതെന്ന് ചോദിച്ചപ്പോള്‍ മുഖ്യമന്ത്രിയുടെ വീട്ടിലേക്കാണ് പോകേണ്ടതെന്നായിരുന്നു പന്തിന്റെ മറുപടി. ഡി.ജി.പിയുടെ കാറിനെ പിന്തുടരാന്‍ പന്ത് നിര്‍ദേശിക്കുകയും ചെയ്തു. മോഡിയുടെ ബംഗ്ലാവിന്റെ ഗേറ്റിനടുത്ത് കാര്‍ നിര്‍ത്തിയപ്പോള്‍ കാറില്‍ നിന്നിറങ്ങി പന്ത് നേരെ അകത്തേക്ക് പോയി. മുഖ്യമന്ത്രിയുടെ വീട്ടില്‍ അദ്ദേഹത്തിന്റെ കാറിന് പിന്നിലാണ് ഞങ്ങളുടെ കാര്‍ നിര്‍ത്തിയത്. പിന്നീട് ഏറ്റവും അറ്റത്തേക്ക് മാറ്റി. ഭട്ട്  20 - 30 മിനിറ്റ് കഴിഞ്ഞാണ് തിരിച്ചുവന്നത്.
എന്നാല്‍ സഞ്ജീവ് ഭട്ടിനൊപ്പം യോഗത്തിന് പോയെന്ന് ഡ്രൈവര്‍ വ്യക്തമാക്കിയ മുന്‍ ഗുജറാത്ത് ഡി.ജി.പി കെ. ചക്രവര്‍ത്തി ഫെബ്രുവരി 27ലെ യോഗത്തില്‍ ഭട്ട് പങ്കെടുത്തിട്ടില്ലെന്ന അവകാശവാദം ശനിയാഴ്ചയും ആവര്‍ത്തിച്ചിരുന്നു. ഈ വിവരം നാനാവതി കമീഷനെയും പ്രത്യേക അന്വേഷണ സംഘത്തെയും അറിയിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. എല്ലാ സത്യവാങ്മൂലങ്ങളും കോടതി പരിശോധിക്കട്ടേയെന്നും കോടതിയിലിരിക്കുന്ന വിഷയമായതിനാല്‍ ഇതേക്കുറിച്ച് തനിക്ക് കൂടുതലൊന്നും പറയാനില്ലെന്നും ചക്രവര്‍ത്തി പറഞ്ഞു. ഭട്ട് കള്ളം പറയുകയാണോ എന്ന ചോദ്യത്തിന് അത്തരമൊരു പരാമര്‍ശം നടത്താന്‍ താന്‍ ഒരുക്കമല്ലെന്നായിരുന്നു ചക്രവര്‍ത്തിയുടെ മറുപടി. യോഗത്തില്‍ പങ്കെടുത്ത രണ്ട് ഉദ്യോഗസ്ഥര്‍ തങ്ങള്‍ക്ക് ഇതേക്കുറിച്ച് ഓര്‍മയില്ലെന്ന് പറഞ്ഞൊഴിഞ്ഞിട്ടുണ്ട്.

ഗുജ്റാത്ത് കലാപത്തില്നരേന്ദ്ര മോഡിക്ക് പങ്കുണ്ടെന്ന് പൊലീസ്മേധാവി
Published on Fri, 04/22/2011 - 14:04 ( 21 hours 47 min ago)
(+)(-) Font Size
   ShareThis
ന്യ ദല്ഹി: 2002 ലെ ഗുജ്റാത്ത് കലാപത്തില്മുഖ്യമന്ത്രി നരേന്ദ്ര മോഡിക്ക് പങ്കുണ്ടെന്ന് ഡി..ജി സഞ്ജീവ് ഭട്ട് .പി.എസ്സുപ്രീം കോടതിയില്ബോധിപ്പിച്ചു. 1200 പേര്കൊലചെയ്യപ്പെട്ട സാമുദായിക കലാപം നടക്കുമ്പോള്ഇന്റലിജന്റ്സ് വിഭാഗത്തില്ഉദ്യോഗസ്ഥനായിരുന്നു ഭട്ട്. കലാപികാരികളെ തടയുന്നതില്നിസ്സംഗത പുലര്ത്താനും സഹായത്തിനു വേണ്ടിയുള്ള മുറവിളി അവഗണിക്കാനും നരേന്ദ്ര മോഡി പോലീസുദ്യോഗസ്ഥരുടെ യോഗത്തില്നിര്ദേശിച്ചതായി സഞ്ജീവ് ഭട്ട് സുപ്രീം കോടതിയില് സമര്പ്പിച്ച സത്യവാങ്മൂലത്തില്അറിയിച്ചു.
2002 ഫെബ്രുവരി 27 ന് നടന്ന യോഗത്തില്മോഡി ഇങ്ങിനെ പറഞ്ഞതായി ഭട്ട് പറയുന്നു. 'ഗോധ്രയില്കര്സേവകരെ തീവെച്ചുകൊന്നത് അനുവദിച്ചുകൊടുക്കാനാവില്ല. ബന്ദിന് ആഹ്വാനം നല്കിയിട്ടുണ്ട്. പാര്ട്ടി അതിന് പിന്തുണ നല്കും. ഗുജ്റാത്തിലെ വര്ഗ്ഗീയ സംഘര്ഷങ്ങളില്ഹിന്ദുക്കളോടും മുസ്ലീംകളോടും തുല്യ നിലപാടാണ് പൊലീസ് സ്വീകരിച്ചു പോന്നിട്ടുള്ളത്. എന്നാല്, ഇത്തവണ മുസ്ലീംകളെ പാഠം പഠിപ്പിക്കണം. ഇത്തരം സംഭവങ്ങള്ഇനി ആവര്ത്തിക്കാന്പാടില്ല'.
സുപ്രീം കോടതി നിയോഗിച്ച അന്വേഷണ സംഘത്തോട് താന്ഇക്കാര്യം വെളിപ്പെടുത്തിയതാണെന്നും എന്നാല്അവര്തന്റെ മൊഴി ഗൗരവത്തിലെടുത്തിട്ടില്ലെന്നും ഭട്ട് ബോധിപ്പിച്ചു. അന്വേഷണ ഏജന്സിയില്വിശ്വാസമില്ലാത്തതിനാലാണ സുപ്രീ കോടതിയില്നേരിട്ട് സത്യവാങ്്മൂലം നല്കുന്നത്. താന്അന്വേഷണ സംഘത്തോട് പറഞ്ഞ കാര്യങ്ങള്ചില ഉദ്യോഗസ്ഥര്സര്ക്കാരിന് ചോര്ത്തിക്കൊടുത്തിട്ടുണ്ടെന്നും തന്റെ ജീവന് ഭീഷണിയുണ്ടെന്നും പൊലീസ്സംരക്ഷണം വേണമെന്നും സഞ്ജീവ് ഭട്ട് ആവശ്യപ്പെട്ടു.
മോഡിക്കൊപ്പം രാഘവനും പ്രതിക്കൂട്ടില്
Published on Sat, 04/23/2011 - 07:44 ( 4 hours 6 min ago)
(+)(-) Font Size
   ShareThis
ന്യൂദല്ഹി: ഗുജറാത്ത് പൊലീസിലെ ഉന്നത ഉദ്യോഗസ്ഥന്സഞ്ജീവ് ഭട്ട് സുപ്രീം കോടതിയില്നല്കിയ സത്യവാങ്മൂലത്തില്നരേന്ദ്ര മോഡിക്കൊപ്പം പ്രതിക്കൂട്ടിലായത് ഗുജറാത്ത് കലാപം അന്വേഷിച്ച മലയാളിയായ ആര്‍.കെ രാഘവനും സംഘവും. രാഘവനുമായി ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിക്കുള്ള അവിഹിത ബന്ധത്തെക്കുറിച്ച് സ്വതന്ത്ര അന്വേഷണം നടത്തണമെന്ന്  കോണ്ഗ്രസ് ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നതിനിടയിലാണ് രാഘവന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം മറച്ചുവെച്ച വിവരങ്ങള്സഞ്ജീവ് ഭട്ട് സത്യവാങ്മൂലമായി സമര്പ്പിച്ചത്്.
സുപ്രീം കോടതി അര്പ്പിച്ച വിശ്വാസത്തിന് വിരുദ്ധമായിരുന്നു എസ്..ടിയുടെ പ്രവര്ത്തനമെന്ന് സഞ്ജീവ് ഭട്ട് വിശദീകരിച്ചിട്ടുണ്ട്. നിരവധി ഉദാഹരണങ്ങള്അദ്ദേഹം സത്യവാങ്മൂലത്തില്അക്കമിട്ടു നിരത്തുകയും ചെയ്തു. ഗുജറാത്ത് കലാപത്തില്നരേന്ദ്രമോഡിയുടെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഗുല്ബര് സൊസൈറ്റിയില്69 പേര്ക്കൊപ്പം കലാപകാരികള്ചുട്ടുകൊന്ന കോണ്ഗ്രസ് എം.പി ഇഹ്സാന്ജാഫരിയുടെ ഭാര്യ സാകിയ ജാഫരി ഹരജി  നല്കിയതിനെ തുടര്ന്നാണ് സുപ്രീം കോടതി രാഘവന്റെ നേതൃത്വത്തില്പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്.
തുടര്ന്ന് പ്രത്യേക അന്വേഷണ സംഘം സമര്പ്പിച്ച റിപ്പോര്ട്ടിലെ അനുമാനങ്ങളും കണ്ടെത്തലുകളും തമ്മില്യോജിപ്പില്ലെന്ന് നിരീക്ഷിച്ച സുപ്രീം കോടതി ഗുജറാത്ത് കലാപകേസില്മുഖ്യമന്ത്രി നരേന്ദ്രമോഡിയുടെ പങ്കിനെക്കുറിച്ച് വീണ്ടും അന്വേഷണം നടത്താമെന്ന് രാഘവനോട് നിര്ദേശിച്ചിരുന്നു. ജസ്റ്റിസുമാരായ ഡി.കെ ജയിന്, പി. സദാശിവം, ആഫ്താബ് ആലം എന്നിവരടങ്ങുന്ന ബെഞ്ചാണ്പ്രത്യേക അന്വേഷണ സംഘത്തലവന്ആര്‍.കെ രാഘവന് നിര്ദേശം നല്കിയത്.
മോഡിക്കെതിരെ കൂടുതല്അന്വേഷണം വേണ്ടെന്ന് റിപ്പോര്ട്ട് നല്കിയ രാഘവന് തിരിച്ചടി നല്കുന്നതായിരുന്നു  മൂന്നംഗ ബെഞ്ചിന്റെ നിര്ദേശം. കലാപത്തില് ഹിന്ദുത്വ തീവ്രവാദികള്ചുട്ടുകൊന്ന കോണ്ഗ്രസ് എം.പി ഇഹ്സാന്ജാഫരിയുടെ ഭാര്യ സാകിയ ജാഫരി നല്കിയ പരാതി പ്രഥമദൃഷ്ട്യാ ശരിയാണെന്ന് കണ്ടെത്തിയ ശേഷമാണ് മോഡിക്കെതിരെ കുടുതല്അന്വേഷണം വേണ്ടെന്ന് രാഘവന്റെ റിപ്പോര്ട്ട് ശിപാര് ചെയ്തത്. സുപ്രീം കോടതി തന്നിലര്പ്പിച്ച വിശ്വാസത്തോട് വഞ്ചന കാണിക്കുകയായിരുന്നു രാഘവനെന്ന് കുറ്റപ്പെടുത്തിയ കോണ്ഗ്രസ് അദ്ദേഹത്തിന് നരേന്ദ്രമോഡിയുമായുള്ള അവിഹിത ബന്ധത്തെക്കുറിച്ച് സ്വതന്ത്ര അന്വേഷണം നടത്തണമെന്ന്  ആവശ്യപ്പെടുകയും ചെയ്തിരുന്നു.
അന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകളില്വെള്ളം ചേര്ക്കുന്ന പണിയാണ് രാഘവന്ചെയ്തതെന്നും ഗുരുതരമായ നിരവധി കുറ്റങ്ങള്മോഡിക്ക് മേലുണ്ടായിട്ടും അതേക്കുറിച്ച് കൂടുതല്അന്വേഷണം വേണ്ടെന്ന് രാഘവന് എഴുതിക്കൊടുത്തത് വിധേയത്വം കൊണ്ടാണെന്നും കോണ്ഗ്രസ് കുറ്റപ്പെടുത്തി.
ആരോപണത്തെ സാധൂകരിക്കുന്നതാണ് ഭട്ടിന്റെ സത്യവാങ്മൂലം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ