2012, ഡിസംബർ 16, ഞായറാഴ്‌ച

NO COMMENT-- 15 16/12/12

FROM MADHYAMAM ONLINE NEWS...

1) സ്കൂള്‍ വെടിവെപ്പ്: ഒബാമ സന്ദര്‍ശിക്കും;   സംഭവദിവസം സമാന ആക്രമണനീക്കം പൊലീസ് വിഫലമാക്കി

2) അസാന്‍ജ് വ്യാഴാഴ്ച ജനങ്ങള്‍ക്ക് മുന്നില്

‍3) വാള്‍മാര്‍ട്ടിന് സമാന വെളിപ്പെടുത്തലുമായി കൂടുതല്‍ അമേരിക്കന്‍ കമ്പനികള്‍

വാള്‍മാര്‍ട്ടിന് സമാന വെളിപ്പെടുത്തലുമായി കൂടുതല്‍ അമേരിക്കന്‍ കമ്പനികള്‍
വാഷിങ്ടണ്‍: ഇന്ത്യയിലെ ചില്ലറ വ്യാപാര രംഗത്ത് പ്രവേശിക്കാന്‍ കോടികള്‍ ചെലവഴിച്ചെന്ന വാള്‍മാര്‍ട്ട് വെളിപ്പെടുത്തിലിന് പിന്നാലെ സമാന വെളിപ്പെടുത്തലുമായി കൂടതല്‍ അമേരിക്കന്‍ കമ്പനികള്‍ രംഗത്ത്. 15 കമ്പനികളാണ് വിവിധ രംഗങ്ങളില്‍ ഇന്ത്യയില്‍ പ്രവേശിക്കാന്‍ അനുകൂല സാഹചര്യമൊരുക്കുന്നതിന് കോടികള്‍ ചെലവഴിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കിയത്.
ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ഫൈസര്‍, കമ്പ്യൂട്ടര്‍ നിര്‍മ്മാതാക്കാളായ ഡെല്‍, എച്ച്.പി, ടെലികോം കമ്പനിയായ ക്വാല്‍കോം, അല്‍കാറ്റല്‍-ലുസന്‍റ്, ധനകാര്യ സ്ഥാപനമായ മോര്‍ഗന്‍ സ്റ്റന്‍ലി, പ്രുഡന്‍ഷ്യല്‍ ഫിനാന്‍ഷ്യല്‍, ഓട്ടോ മൊബൈല്‍ മാനുഫാക്ച്ചേഴ്സ് അലയന്‍സ്, എയ്റോ സ്പെയിസ് ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍ ഓഫ് അമേരിക്ക, ഫിനാന്‍ഷ്യല്‍ എക്സിക്യുട്ടീവ്സ് ഇന്‍്റര്‍നാഷണല്‍, ബിസിനസ് റൗണ്ട്ടേബിള്‍, ബിസിനസ് സോഫ്റ്റ്വയര്‍ അലയന്‍സ്, ഫിനാഷ്യല്‍ സര്‍വ്വീസ് ഫോറം, കോള്‍ഗേറ്റ് പാമൊലീവ് തുടങ്ങിയ കമ്പനികളാണ് ലോബിയിങിനായി വന്‍തുക ചെലവഴിച്ചതായി വെളിപ്പെടുത്തിയിരിക്കുന്നത്.
ഇതില്‍ ധനകാര്യ സ്ഥാപനങ്ങള്‍ ഇന്ത്യന്‍ സര്‍ക്കാറിന്‍െറ ധനകാര്യ നയങ്ങള്‍, നികുതി, ധനകാര്യ ബില്ല് മുതലായാവയില്‍ സ്വധീനം ചെലുത്താനാണ് ലോബിയിങ് നടത്തിയത്. അതേസമയം, ടെലികോം കമ്പനികള്‍ സ്പെക്ട്രം ലൈസന്‍സ് ലേലം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സ്വാധീനം ചെലുത്തക്കരീതിയലാണ് ഇടപെടല്‍ നടത്തിയത്. ഇത്തരത്തില്‍ ഓരോ കമ്പനികളും ഒരുകോടി മുതല്‍ എട്ടു കോടി ഡോളര്‍ വരെ ചെലവഴിച്ച് ലോബിയിങ് നടത്തിയാണ് ഇന്ത്യന്‍ വിപണിയില്‍ ഇടം നേടിയിരിക്കുന്നത്.
ലോബിയിങ് അമേരിക്കയില്‍ നിയമാനുസൃതമാണെങ്കിലും ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥയെ തന്നെ ബാധിക്കുന്ന തരത്തില്‍ ഇതിലൂടെ ചെലവഴിച്ച കോടികള്‍ ഇന്ത്യയില്‍ ആര്‍ക്ക് ലഭിച്ചു എന്നാതാണ് വാള്‍മാര്‍ട്ട് വെളിപ്പെടുത്തല്‍ തന്നെ വിവാദത്തിലാകാന്‍ കാരണം

അസാന്‍ജ് വ്യാഴാഴ്ച ജനങ്ങള്‍ക്ക് മുന്നില്‍

അസാന്‍ജ് വ്യാഴാഴ്ച  ജനങ്ങള്‍ക്ക് മുന്നില്‍
ലണ്ടന്‍: ആറുമാസത്തിലേറെയായി ലണ്ടനിലെ എക്വഡോര്‍ എംബസിയില്‍ അഭയാര്‍ഥിയായി കഴിയുന്ന വിക്കിലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജ് അടുത്ത വ്യാഴാഴ്ച പൊതുജനങ്ങളെ അഭിസംബോധന ചെയ്യും. അമേരിക്കയുടെയും മറ്റും ഔദ്യാഗിക രഹസ്യങ്ങള്‍ ചോര്‍ത്തി വിവാദം സൃഷ്ടിച്ച വിക്കിലീക്സ് ട്വിറ്റര്‍ വഴിയാണ് ഈ സന്ദേശം പുറത്തുവിട്ടത്. ലൈംഗിക പീഡന കേസില്‍ വിചാരണക്കായി സ്വീഡനിലേക്ക് നാടുകടത്താന്‍ ബ്രിട്ടീഷ് പൊലീസ് രംഗത്ത് വന്നതിനെ തുടര്‍ന്ന് കഴിഞ്ഞ ജൂലൈയിലാണ് അസാന്‍ജ് എക്വഡോര്‍ എംബസിയില്‍ അഭയം തേടിയത്. എക്വഡോര്‍ അഭയം പ്രഖ്യാപിച്ചെങ്കിലും എംബസി വിട്ടു പുറത്തുപോകാന്‍ അനുവദിക്കില്ലെന്ന തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയാണ് ബ്രിട്ടീഷ് അധികൃതര്‍. ലൈംഗിക പീഡന കേസ് തനിക്കെതിരായ രാഷ്ട്രീയ പകപോക്കലിന്‍െറ ഭാഗമായി കെട്ടിച്ചമച്ചതാണെന്നും അദ്ദേഹം ആരോപിക്കുന്നു

അസാന്‍ജ് വ്യാഴാഴ്ച ജനങ്ങള്‍ക്ക് മുന്നില്‍

അസാന്‍ജ് വ്യാഴാഴ്ച  ജനങ്ങള്‍ക്ക് മുന്നില്‍
ലണ്ടന്‍: ആറുമാസത്തിലേറെയായി ലണ്ടനിലെ എക്വഡോര്‍ എംബസിയില്‍ അഭയാര്‍ഥിയായി കഴിയുന്ന വിക്കിലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജ് അടുത്ത വ്യാഴാഴ്ച പൊതുജനങ്ങളെ അഭിസംബോധന ചെയ്യും. അമേരിക്കയുടെയും മറ്റും ഔദ്യാഗിക രഹസ്യങ്ങള്‍ ചോര്‍ത്തി വിവാദം സൃഷ്ടിച്ച വിക്കിലീക്സ് ട്വിറ്റര്‍ വഴിയാണ് ഈ സന്ദേശം പുറത്തുവിട്ടത്. ലൈംഗിക പീഡന കേസില്‍ വിചാരണക്കായി സ്വീഡനിലേക്ക് നാടുകടത്താന്‍ ബ്രിട്ടീഷ് പൊലീസ് രംഗത്ത് വന്നതിനെ തുടര്‍ന്ന് കഴിഞ്ഞ ജൂലൈയിലാണ് അസാന്‍ജ് എക്വഡോര്‍ എംബസിയില്‍ അഭയം തേടിയത്. എക്വഡോര്‍ അഭയം പ്രഖ്യാപിച്ചെങ്കിലും എംബസി വിട്ടു പുറത്തുപോകാന്‍ അനുവദിക്കില്ലെന്ന തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയാണ് ബ്രിട്ടീഷ് അധികൃതര്‍. ലൈംഗിക പീഡന കേസ് തനിക്കെതിരായ രാഷ്ട്രീയ പകപോക്കലിന്‍െറ ഭാഗമായി കെട്ടിച്ചമച്ചതാണെന്നും അദ്ദേഹം ആരോപിക്കുന്നു

സ്കൂള്‍ വെടിവെപ്പ്: ഒബാമ സന്ദര്‍ശിക്കും; സംഭവദിവസം സമാന ആക്രമണനീക്കം പൊലീസ് വിഫലമാക്കി

വാഷിങ്ടണ്‍: മൂന്നുദിവസം മുമ്പ് 20 വിദ്യാര്‍ഥികളടക്കം 27 പേരുടെ മരണത്തില്‍ കലാശിച്ച കണേറ്റിക്കട്ട് സ്കൂള്‍ വെടിവെപ്പ് സംഭവത്തില്‍ അഗാധമായ ദു$ഖം രേഖപ്പെടുത്തിയ യു.എസ് പ്രസിഡന്‍റ് ബറാക് ഒബാമ തിങ്കളാഴ്ച ഇരകളുടെ കുടുംബങ്ങളെ സന്ദര്‍ശിക്കാനെത്തും. തോക്കുമായെത്തിയ അക്രമിയില്‍നിന്ന് കുട്ടികളെ രക്ഷിക്കാന്‍ നിര്‍ഭയരായി രംഗത്തുവന്ന അധ്യാപകരെയും പ്രിന്‍സിപ്പലിന്‍െറയും ധീരതയെയും അര്‍പ്പണബോധത്തെയും ഒബാമ പ്രശംസിച്ചു.
അതിനിടെ കണേറ്റിക്കട്ട് സാന്‍ഡി ഹൂക്ക് സ്കൂളില്‍ വെടിവെപ്പ് നടന്ന അതേദിവസം സമാനമായ മറ്റൊരു ആക്രമണ പദ്ധതി വിഫലമാക്കിയതായി പൊലീസ് അവകാശപ്പെട്ടു. സമ്മി ഈഗ്ള്‍ ബിയര്‍ ചാവെസ് എന്ന 18 കാരനാണ് സ്വന്തം സ്കൂളിലെ സഹപാഠികളെ കൊലപ്പെടുത്താന്‍ പദ്ധതിയിട്ടതത്രെ. വിദ്യാര്‍ഥികളെയും അധ്യാപകരെയും ജിംനേഷ്യത്തിലേക്ക് വിളിച്ചു കൊണ്ടുപോയി തോക്കിനിരയാക്കാനായിരുന്നു ചാവെസിന്‍െറ പദ്ധതി.  പയ്യന്‍െറ കുടിലപദ്ധതിയെ സംബന്ധിച്ച് സൂചന ലഭിച്ച സഹപാഠികളിലൊരാള്‍ നല്‍കിയ വിവരമനുസരിച്ച് എത്തിയ പൊലീസ് കൈയോടെ ഈഗ്ള്‍ ബിയര്‍ ചാവെസിനെ പിടികൂടുകയായിരുന്നു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ