2012 നവംബർ 13, ചൊവ്വാഴ്ച

NO COMMEMT - 7 13/11/12

 FROM MADHYAMAM ONLINE:...

കെജ്രിവാള്‍ ലീക്സ്’...എഡിറ്റോറിയല്‍

ചാനലുകളില്‍ രാഷ്ട്രീയ നേതാക്കള്‍ മര്യാദ പാലിക്കണമെന്ന് എ.കെ ആന്‍റണി

വയലാര്‍ രവി ഗള്‍ഫ് പര്യടനം വെട്ടിച്ചുരുക്കി

പ്രവാസി പ്രശ്നങ്ങള്‍ അവതരിപ്പിച്ച മാധ്യമപ്രവര്‍ത്തകരോട് മന്ത്രി തട്ടിക്കയറി


പ്രവാസി പ്രശ്നങ്ങള്‍ അവതരിപ്പിച്ച മാധ്യമപ്രവര്‍ത്തകരോട് മന്ത്രി തട്ടിക്കയറി
കേന്ദ്ര പ്രവാസികാര്യ മന്ത്രി വയലാര്‍ രവി മാധ്യമപ്രവര്‍ത്തകരോട് തട്ടിക്കയറുന്നു
ഷാര്‍ജ: പ്രവാസികളുടെ യാത്രാപ്രശ്നം അവതരിപ്പിച്ച് മാധ്യമ പ്രവര്‍ത്തകരോട് കേന്ദ്ര പ്രവാസികാര്യ മന്ത്രി വയലാര്‍ രവി ക്ഷുഭിതനായി. ഞായറാഴ്ച വൈകീട്ട് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ സംഘടിപ്പിച്ച സ്വീകരണത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കവേയായിരുന്നു മന്ത്രിയുടെ രോഷ പ്രകടനം. ചില ദൃശ്യമാധ്യമങ്ങള്‍ ഇതിന്‍െറ ദൃശ്യങ്ങള്‍ പുറത്തുവിട്ടതോടെ പ്രവാസി സമൂഹത്തിനിടയില്‍ സംഭവം വന്‍ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. തിങ്കളാഴ്ച ചാനലുകളിലും റേഡിയോകളിലും പ്രധാന ചര്‍ച്ച പ്രവാസി മന്ത്രിയുടെ ‘പ്രകടന’ത്തെ കുറിച്ചായിരുന്നു.
സ്വീകരണത്തില്‍ സംസാരിക്കവേ ‘ഞാന്‍ നിങ്ങളുടെ പ്രിയ സുഹൃത്ത്’ ആണെന്നൊക്കെ തട്ടിവിട്ട ശേഷമായിരുന്നു വയലാര്‍ രവി പ്രവാസികളുടെ യാത്രാ പ്രശ്നങ്ങള്‍ അറിയുകയേ ഇല്ല എന്ന രീതിയില്‍ പ്രതികരിച്ചത്. എയര്‍ ഇന്ത്യ സ്ഥിരമായി സര്‍വീസ് മുടക്കുന്നതിനെ കുറിച്ച് ചോദിച്ചപ്പോള്‍ എയര്‍ ഇന്ത്യ പ്രശ്നങ്ങള്‍ ഇവിടെ വന്നതിനുശേഷം ആരും തന്‍െറ ശ്രദ്ധയില്‍പ്പെടുത്തിയിട്ടില്ലെന്നായിരുന്നു മറുപടി. ‘പരിഹാരമാര്‍ഗം ഉണ്ടാക്കി നിങ്ങള്‍ പറയൂ, ഞാനത് പോലെ ചെയ്യാം’ എന്നും ദേഷ്യത്തോടെ പറഞ്ഞു. ഇത് താന്‍ സ്ഥിരമായി നാട്ടില്‍വെച്ച് കാണുന്നതും കേള്‍ക്കുന്നതുമാണെന്നും ഇത്തരത്തിലുള്ള വേല തന്‍െറയടുത്ത് ചെലവാകില്ലെന്നും പറഞ്ഞ മന്ത്രി മാധ്യമ പ്രവര്‍ത്തകര്‍ മാര്‍ക്സിസ്റ്റുകാരുടെ പണി എടുക്കേണ്ട എന്ന ഉപദേശം നല്‍കി രംഗം വിടുകയും ചെയ്തു.

വയലാര്‍ രവി ഗള്‍ഫ് പര്യടനം വെട്ടിച്ചുരുക്കി


മസ്കത്ത്: പ്രവാസലോകത്തെ പ്രതിഷേധങ്ങള്‍ക്കിടെ കേന്ദ്ര പ്രവാസികാര്യമന്ത്രി വയലാര്‍ രവി ഗള്‍ഫ് പര്യടനം വെട്ടിച്ചുരുക്കി മടങ്ങുന്നു. ചൊവ്വാഴ്ച രാവിലെ മസ്കത്തിലെത്തുന്ന അദ്ദേഹം സൗദി, ബഹ്റൈന്‍ സന്ദര്‍ശനം ഒഴിവാക്കി രാത്രി ന്യൂദല്‍ഹിയിലേക്ക് മടങ്ങും. ബുധനാഴ്ച ദല്‍ഹിയില്‍ സോണിയാഗാന്ധി വിളിച്ചുചേര്‍ത്ത അടിയന്തിരയോഗത്തില്‍ പങ്കെടുക്കാനാണ് അദ്ദേഹം യാത്ര വെട്ടിച്ചുരുക്കി മടങ്ങുന്നതെന്ന്് മന്ത്രിയുടെ ഓഫീസ് വൃത്തങ്ങള്‍ വിശദീകരിച്ചു.
ഇക്കുറി രണ്ടാംതവണയാണ് വയലാര്‍ രവിയുടെ ഗള്‍ഫ് പര്യടനത്തില്‍ മാറ്റം സംഭവിക്കുന്നത്. ഈമാസം ആറിന് ആരംഭിക്കേണ്ട പര്യടനം ഹരിയാനയിലെ സൂരജ് കുണ്ഡില്‍ കോണ്‍ഗ്രസ് നേതാക്കളുടെയും മന്ത്രിമാരുടെയും അടിയന്തരയോഗത്തെ തുടര്‍ന്ന് ഈമാസം പത്തിലേക്ക് മാറ്റിയതായി നേരത്തേ അറിയിച്ചിരുന്നു. പത്തിന് കുവൈത്തിലെത്തിയ വയലാര്‍ രവി അടുത്ത രണ്ടു ദിവസങ്ങവും യു.എ.ഇയിലായിരുന്നു. ചൊവ്വാഴ്ച മസ്കത്തിലെത്തി 14ന് സൗദി തലസ്ഥാനമായ റിയാദ്, 15ന് ജിദ്ദ എന്നിവിടങ്ങളില്‍ പര്യടനം നടത്തിയ ശേഷം 16ന് ബഹ്റൈന്‍ സന്ദര്‍ശിച്ച് മടങ്ങാനായിരുന്നു തീരുമാനം. സൗദി, ബഹ്റൈന്‍ സന്ദര്‍ശനം ഒഴിവാക്കി മടങ്ങാന്‍ തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് തീരുമാനമുണ്ടായത്. ഖത്തറിനെ നേരത്തേ പര്യടനത്തില്‍ നിന്ന് ഒഴിവാക്കിയിരുന്നു.
തിരുവനന്തപുരത്ത് എയര്‍ ഇന്ത്യ ‘റാഞ്ചല്‍’ സംഭവത്തിന്‍െറ പശ്ചാത്തലത്തില്‍ ശക്തമായ പ്രതിഷേധമാണ് വയലാര്‍ രവിയുടെ സന്ദര്‍ശനത്തിനെതിരെ സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകളിലൂടെയും മാധ്യമങ്ങളിലൂടെയും ഉയര്‍ന്നിരുന്നത്. യാത്ര നീട്ടിവെച്ച് വയലാര്‍ രവി വ്യോമയാന മന്ത്രി അജിത് സിങുമായി കൂടിക്കാഴ്ച നടത്തി എയര്‍ഇന്ത്യ പ്രശ്നത്തില്‍ ചില ഉറപ്പുകള്‍ വാങ്ങിശേഷമാണ് പര്യടനം ആരംഭിച്ചത് തന്നെ.
കേന്ദ്രമന്ത്രി മസ്കത്തിലെത്തുമ്പോള്‍ കരിദിനമാചരിക്കാനും, മന്ത്രിയെ ബഹിഷ്കരിക്കാനും ഇടത് ആഭിമുഖ്യമുള്ള സംഘടനകള്‍ തീരുമാനിച്ചിരുന്നു. ഇതിനിടെയാണ് ഉര്‍വശീശാപം ഉപകാരമെന്ന മട്ടില്‍ ദല്‍ഹിയില്‍ സോണിയാഗാന്ധി അടിയന്തിര യോഗം വിളിച്ചത്. രാത്രി 11.20ന് ദല്‍ഹിയിലേക്ക് എയര്‍ ഇന്ത്യ എക്സപ്രസിലാണ് അദ്ദേഹം നാട്ടിലേക്ക് മടങ്ങുന്നത്

ചാനലുകളില്‍ രാഷ്ട്രീയ നേതാക്കള്‍ മര്യാദ പാലിക്കണമെന്ന് എ.കെ ആന്‍റണി


ചാനലുകളില്‍ രാഷ്ട്രീയ നേതാക്കള്‍ മര്യാദ പാലിക്കണമെന്ന് എ.കെ ആന്‍റണി
പാലക്കാട്: ടി.വി ചാനലുകളില്‍ സംസാരിക്കുമ്പോള്‍ രാഷ്ട്രീയ നേതാക്കള്‍ മര്യാദ പാലിക്കണമെന്ന് പ്രതിരോധ മന്ത്രി എ.കെ ആന്‍റണി പറഞ്ഞു. ചാനല്‍ മൈക്കുകള്‍ കാണുമ്പോള്‍ പരസ്പരം ആരോപണം ഉന്നയിക്കുന്നത് നിര്‍ത്തണം. പ്രസ്താവനകള്‍ നടത്തുമ്പോള്‍ മിതത്വം പാലിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. പറയാന്‍ പാടില്ലാത്ത കാര്യങ്ങള്‍ വിളിച്ചു പറയുന്ന അവസ്ഥയുണ്ടാകുന്നത് കേരളത്തിന്‍െറ പാരമ്പര്യമല്ല- ആന്‍റണി വ്യക്തമാക്കി.
ബി.ജെ.പി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ഒ. രാജഗോപാലിന്‍െറ രാഷ്ട്രീയ-പൊതു ജീവിതത്തിന്‍െറ സുവര്‍ണ ജൂബിലി ആഘോഷം പാലക്കാട് ഇന്ദ്രപ്രസ്ഥ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു എ.കെ ആന്‍റണി. പെരുമാറ്റം, വാക്ക്, പ്രവര്‍ത്തി എന്നിവയില്‍ എളിമയും കുലീനത്തവും എന്നും പുലര്‍ത്തിപ്പോന്ന രാജഗോപാല്‍ മറ്റ് രാഷ്ട്രീയ പൊതുപ്രവര്‍ത്തകര്‍ക്ക് അനുകരണീയനാണെന്ന് ആന്‍റണി പറഞ്ഞു.
ജസ്റ്റിസ് ചേറ്റൂര്‍ ശങ്കരന്‍ നായര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബി.ജെ.പി നേതാവ് വെങ്കയ്യ നായിഡു മുഖ്യപ്രഭാഷണം നടത്തി. എം.പി വീരേന്ദ്രകുമാര്‍, എം.ബി. രാജേഷ് എം.പി, എം.എല്‍.എമാരായ എം.പി. അബ്ദുസമദ് സമദാനി, സി.പി. മുഹമ്മദ് , കെ. അച്യുതന്‍, ഷാഫി പറമ്പില്‍, ആര്‍.എസ്.എസ് നേതാവ് പി.ഇ.ബി. മേനോന്‍, എം. മുരളീധരന്‍, കെ. രാമന്‍പിള്ള, പി.എസ്. ശ്രീധരന്‍പിള്ള, പി.കെ. കൃഷ്ണദാസ്, വി.എസ്. വിജയരാഘവന്‍ തുടങ്ങിയവര്‍ പങ്കെടുത്തു

‘കെജ്രിവാള്‍ ലീക്സ്’

‘കെജ്രിവാള്‍ ലീക്സ്’
2010 ഡിസംബറില്‍ തുടങ്ങിയ, ലോകത്തെത്തന്നെ അദ്ഭുതപ്പെടുത്തി മുന്നേറിയ, ഈ നൂറ്റാണ്ടിലെ ഏറ്റവും ആഴമേറിയ സാമൂഹിക, രാഷ്ട്രീയ പ്രതിഭാസമായ അറബ് വസന്തത്തിന്‍െറ പൊടുന്നനെയുള്ള കാരണങ്ങളിലൊന്ന് ആ സമയത്ത് പുറത്തുവന്ന വികിലീക്സ് രേഖകളായിരുന്നുവെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. സ്വീഡിഷ്/ആസ്ട്രേലിയന്‍ പത്രപ്രവര്‍ത്തകനായ ജൂലിയന്‍ അസാന്‍ജ് തന്‍െറ വെബ്സൈറ്റായ വികിലീക്സിലൂടെ പുറത്തുവിട്ട, തങ്ങളുടെ ഭരണാധികാരികളുടെ അവിഹിത ഇടപെടലുകളുടെയും സാമ്പത്തിക കള്ളക്കളികളുടെയും രേഖകള്‍ അറബ്-ഉത്തരാഫ്രിക്കന്‍ നാടുകളിലെ യുവാക്കളെ രോഷംകൊള്ളിക്കുന്നതില്‍ വലിയ പങ്കുവഹിക്കുകയുണ്ടായി. സമാനമായ വെളിപ്പെടുത്തലുകളാണ് കഴിഞ്ഞദിവസങ്ങളില്‍ ഇന്ത്യന്‍ രാഷ്ട്രീയ, വ്യാവസായികരംഗത്തെ മേല്‍പാളി ഭീമന്മാരുമായി ബന്ധപ്പെട്ട് അരവിന്ദ് കെജ്രിവാള്‍ എന്ന സാമൂഹിക പ്രവര്‍ത്തകന്‍ പുറത്തുവിട്ടിരിക്കുന്നത്. ഇന്ത്യയിലെ വ്യവസായ ഭീമന്മാര്‍ക്ക് സ്വിറ്റ്സര്‍ലന്‍ഡിലെ ബാങ്കുകളിലുള്ള ബഹുകോടികളുടെ കള്ളപ്പണ നിക്ഷേപത്തെക്കുറിച്ചാണ് അദ്ദേഹം കണക്കും കള്ളിയും വെച്ച് വിവരങ്ങള്‍ പറഞ്ഞുതന്നിരിക്കുന്നത്. സി.ബി.ഐ മുമ്പ് വെളിപ്പെടുത്തിയതനുസരിച്ച് ഇന്ത്യയിലെ വിവിധ രാഷ്ട്രീയ, വ്യവസായ ഭീമന്മാര്‍ക്കായി വിവിധ സ്വിസ് ബാങ്കുകളില്‍ 25 ലക്ഷം കോടിയുടെ നിക്ഷേപമുണ്ട്. (ആ കോടികളുടെ വലുപ്പം ഒന്നോര്‍ത്തു നോക്കുക!) സ്വിസ് ബാങ്ക് നിക്ഷേപങ്ങളെക്കുറിച്ച് നാട്ടില്‍ എല്ലാവര്‍ക്കും നേരത്തേതന്നെ അറിയാവുന്നതാണെന്ന് ചുരുക്കം. ഇവയില്‍ ചിലരുടെ പേരും അവരുടെ നിക്ഷേപത്തിന്‍െറ കണക്കും പുറത്തുവിട്ടുവെന്നതാണ് കെജ്രിവാള്‍ വെളിപ്പെടുത്തലിന്‍െറ പ്രത്യേകത.
കെജ്രിവാളിന്‍െറ വെളിപ്പെടുത്തല്‍ ലിസ്റ്റിലെ ഒരു പേര് ശ്രദ്ധിക്കുക; സന്ദീപ് ടാന്‍ഡന്‍. മുന്‍ എന്‍ഫോഴ്സ്മെന്‍റ് ഉദ്യോഗസ്ഥനും പിന്നീട് റിലയന്‍സ് കമ്പനിയില്‍ ഉന്നത ഉദ്യോഗം സ്വീകരിക്കുകയും ചെയ്ത ഇദ്ദേഹത്തിന്‍െറ (ഇപ്പോള്‍ ജീവിച്ചിരിപ്പില്ല) പേരില്‍ 125 കോടിയുടെ നിക്ഷേപമുണ്ട്. എന്‍ഫോഴ്സ്മെന്‍റ് ഉദ്യോഗസ്ഥനായ ഒരാളെ റിലയന്‍സ് പോലുള്ള ഒരു കമ്പനി വിലക്കെടുക്കുന്നതിന്‍െറ രാഷ്ട്രീയം എളുപ്പം മനസ്സിലാക്കാവുന്നതാണ്. സന്ദീപ് ടാന്‍ഡന്‍െറ മകന്‍ അനു ടാന്‍ഡന്‍െറ പേരിലുമുണ്ട് 125 കോടി രൂപയുടെ നിക്ഷേപം. ഇദ്ദേഹം കോണ്‍ഗ്രസിന്‍െറ എം.പിയും കോണ്‍ഗ്രസില്‍ കാര്യങ്ങള്‍ തീരുമാനിക്കുന്ന രാഹുല്‍ ഗാന്ധിയുടെ കോര്‍ഗ്രൂപ്പില്‍ അംഗവുമാണ്. അപ്പോള്‍ എങ്ങനെയുണ്ട്? രാജ്യത്തെ ഏറ്റവും വലിയ വ്യവസായഗ്രൂപ്പുമായി ബന്ധപ്പെട്ട ഒരാളുടെ മകന്‍ രാജ്യംഭരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ താക്കോല്‍ സ്ഥാനത്തു വരുന്നു. ഇതുമായി ബന്ധപ്പെട്ട എല്ലാവര്‍ക്കും കള്ളപ്പണ ബാങ്കുകളില്‍ വന്‍ നിക്ഷേപമുണ്ട് എന്ന് വരുമ്പോള്‍ ഇവരെല്ലാംകൂടി ചേര്‍ന്ന് നടത്തുന്ന ഒത്തുകളികള്‍ എന്തൊക്കെയാണെന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ.
ഇതേ റിലയന്‍സ് ഗ്രൂപ്പിന്‍െറ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനാണ് പെട്രോളിയം-പ്രകൃതിവാതക മന്ത്രിയായിരുന്ന ജയ്പാല്‍ റെഡ്ഡിയെ പ്രസ്തുത വകുപ്പില്‍നിന്ന് ഈയിടെ നടന്ന മന്ത്രിസഭാ പുന$സംഘടനയില്‍ മാറ്റിയത് എന്നതും പരസ്യമായ രഹസ്യമാണ്. മാന്യതയുടെയും ഉന്നതമൂല്യങ്ങളുടെയും കാവലാളായി അവതരിപ്പിക്കപ്പെടുന്ന സാക്ഷാല്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് തന്നെയാണ് ഈ മാറ്റിപ്രതിഷ്ഠക്ക് കാര്‍മികത്വം വഹിച്ചത് എന്നറിയുമ്പോള്‍, നമ്മുടെ രാജ്യം ശരിക്കും ആരുടെ കൈയിലാണെന്ന ചോദ്യമാണ് ഉയരുന്നത്. റിലയന്‍സിന്‍െറ കച്ചവടതാല്‍പര്യങ്ങള്‍ക്ക് എതിരുനില്‍ക്കുന്ന ഒരാളും പെട്രോളിയം വകുപ്പില്‍ അധികകാലം നില്‍ക്കാറില്ല എന്നതാണ് ചരിത്രം. രാഷ്ട്രീയക്കാരും വ്യവസായ ഭീമന്മാരും അവര്‍ക്ക് ദല്ലാള്‍ പണിയെടുക്കുന്ന ഉദ്യോഗസ്ഥ വൃന്ദവും ചേര്‍ന്നുള്ള വെറുമൊരു കറക്കു കമ്പനി ഏര്‍പ്പാടിന്‍െറ പേര്‍ മാത്രമാണ് രാജ്യഭരണമെന്ന് അടിക്കടി ഉറപ്പിക്കുന്നതാണ് ഓരോദിവസവും വന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍.
നമുക്കെല്ലാം അറിയാവുന്ന യാഥാര്‍ഥ്യങ്ങള്‍ രേഖകള്‍ സഹിതം പുറത്തുകൊണ്ടുവരുന്നുവെന്നതാണ് കെജ്രിവാള്‍ വെളിപ്പെടുത്തലുകളുടെ പ്രസക്തി. അങ്ങേയറ്റം ഗുരുതരമായ വെളിപ്പെടുത്തലുകള്‍ നടത്തിയിട്ടും അദ്ദേഹത്തിനെതിരെ നിയമനടപടിയെടുക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് ധൈര്യമില്ലാത്തത് വെളിപ്പെടുത്തലിന്‍െറ സത്യസന്ധതയെയാണ് കുറിക്കുന്നത്. സമാനമായ കള്ളക്കണക്കുകള്‍ ഇനിയും ധാരാളം വരാനുണ്ട്; വരേണ്ടതുണ്ട്. രാജ്യത്തെ അകമേ കാര്‍ന്നുതിന്നുന്ന ഈ തുരപ്പന്മാരുടെ പിന്നില്‍നിന്ന് പിന്നെയും പിന്നെയും സിന്ദാബാദ് വിളിക്കാന്‍ ആളുണ്ടാവുന്നുവെന്നത് ഒരു ജനതയുടെ ദുരന്തമാണ്. അറബ്നാടുകളില്‍ സംഭവിച്ചത് പോലെ, ജനങ്ങളുടെ രോഷത്തെ മുഴുവന്‍ ആവാഹിക്കുന്ന ഒരു ജനകീയ പ്രവാഹം രൂപപ്പെടുക മാത്രമേ പോംവഴിയുള്ളൂ. ഒരു പക്ഷേ, അതിനെ സാധ്യമാക്കുന്ന പ്രേരക ഘടകങ്ങളായിരിക്കും ഇപ്പോള്‍ വന്നുകൊണ്ടിരിക്കുന്ന ഞെട്ടിപ്പിക്കുന്ന വാര്‍ത്തകള്‍.

2012 നവംബർ 12, തിങ്കളാഴ്‌ച

NO COMMENT-- 6 12/12/12

News from 'Madhyamam' online news

പിങ്കി പ്രമാണിക്ക് പുരുഷന്‍ തന്നെ; മാനഭംഗത്തിനും വഞ്ചനക്കും കേസ്

കെജ്രിവാള്‍ സംഘാംഗത്തിന് വധഭീഷണി

സത്നംസിങിന്റെ കൊലപാതകം: കുറ്റപത്രം തയ്യാറായി

എയര്‍ ഇന്ത്യ പ്രശ്നം: മുഖ്യമന്ത്രിയുമായി ആലോചിച്ച് നടപടി- മന്ത്രി

എനിക്കറിയാത്ത പ്രശ്നങ്ങളൊന്നും പ്രവാസികള്‍ക്കില്ല- മന്ത്രി വയലാര്‍ രവി


എനിക്കറിയാത്ത പ്രശ്നങ്ങളൊന്നും പ്രവാസികള്‍ക്കില്ല- മന്ത്രി വയലാര്‍ രവി
ഷാര്‍ജ: തനിക്കറിയാത്ത പ്രശ്നങ്ങളൊന്നും പ്രവാസി മലയാളികള്‍ക്കില്ലെന്നും എല്ലാം പരിഹരിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നുണ്ടെന്നും കേന്ദ്ര പ്രവാസികാര്യ മന്ത്രി വയലാര്‍ രവി വ്യക്തമാക്കി. ഗള്‍ഫിലെ മിക്ക മലയാളി സംഘടനകളും എല്ലാ ദിവസവും ഓരോരോ പ്രശ്നങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്താറുണ്ട്. ഇതെല്ലാം കൃത്യമായി കുറിച്ചുവെച്ച് തുടര്‍നടപടികള്‍ എടുക്കാറുമുണ്ട്. ഗള്‍ഫ് രാജ്യങ്ങളില്‍ ഇത്രയധികം ഇന്ത്യക്കാര്‍ ഉള്ളതിനാല്‍ പ്രശ്നങ്ങള്‍ ഒരിക്കലും തീരില്ല. സാധ്യമാകുന്നവയിലെല്ലാം പരിഹാരമുണ്ടാക്കി അവരെ തൃപ്തിപ്പെടുത്തുകയാണ് ലക്ഷ്യം. പരിഹാരം കാണുന്നതില്‍ ചില ബുദ്ധിമുട്ടുകള്‍ ഉണ്ടെന്നത് ശരിയാണെന്നും അദ്ദേഹം പറഞ്ഞു.
ഷാര്‍ജയിലെ നിര്‍ദിഷ്ട ഹൈന്ദവ, സിഖ് ശ്മശാനത്തിന്‍െറ നിര്‍മാണ പുരോഗതി വിലയിരുത്താനെത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു.
2013 ജനുവരി ഏഴ് മുതല്‍ ഒമ്പത് വരെ കൊച്ചിയില്‍ നടക്കുന്ന പ്രവാസി ഭാരതീയ ദിവസില്‍ പ്രവാസികളുടെ എല്ലാ വിഷയവും ചര്‍ച്ച ചെയ്യുന്നുണ്ട്. ആദ്യ ദിവസം ഗള്‍ഫുകാരുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വേണ്ടി മാത്രം നീക്കിവെച്ചിരിക്കുകയാണ്. അന്ന് പ്രശ്നങ്ങള്‍ അവതരിപ്പിക്കുകയോ എഴുതിത്തരികയോ ഒക്കെ ചെയ്യാം. വ്യക്തിപരമായ പ്രശ്നങ്ങളല്ല പൊതുവായ കാര്യങ്ങളാണ് അവതരിപ്പിക്കേണ്ടത്. മറ്റ് ദിവസങ്ങളിലും ഇതുസംബന്ധിച്ച സെഷനുകള്‍ ഉണ്ടാകും. പ്രവാസി ഭാരതീയ ദിവസില്‍ ഗള്‍ഫിലെ സംഘടനകളെ അവഗണിക്കുന്നെന്ന പരാതിയില്‍ കഴമ്പില്ല. കൂടുതല്‍ ആളുകള്‍ പങ്കെടുക്കണമെന്നാണ് സര്‍ക്കാറിന്‍െറ ആഗ്രഹം. അതുകൊണ്ടാണ് സംഘടനകളെ നേരിട്ട് ക്ഷണിക്കാന്‍ താന്‍ ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സോഷ്യല്‍ മീഡിയകളില്‍ മന്ത്രിക്കെതിരെ നടക്കുന്ന കാമ്പയിന്‍ സംബന്ധിച്ച ചോദ്യത്തിന് വിദ്യാര്‍ഥി രാഷ്ട്രീയം മുതല്‍ താന്‍ ഇത്തരം പ്രചാരണങ്ങളെ അതിജീവിച്ചിട്ടുണ്ടെന്നും ഇപ്പോഴത്തേത് ആസൂത്രിതമായി ചിലര്‍ നടത്തുന്നതാണെന്നുമായിരുന്നു മറുപടി.
പൊതുശ്മശാനത്തിന്‍െറ നിര്‍മാണം 80 ശതമാനം പൂര്‍ത്തിയായതെന്നും ജനുവരി രണ്ടാം വാരം പ്രവര്‍ത്തന സജ്ജമാകുമെന്നും അദ്ദേഹം പറഞ്ഞു. ഷാര്‍ജ സിമന്‍റ് ഫാക്ടറിക്ക് എതിര്‍വശത്ത് യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജാ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ആല്‍ ഖാസിമി സൗജന്യമായി നല്‍കിയ 8.3 ഏക്കര്‍ സ്ഥലത്ത് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍െറ ആഭിമുഖ്യത്തിലാണ് ശ്മശാനം നിര്‍മിക്കുന്നത്. രണ്ട് ഘട്ടങ്ങളിലായി നിര്‍മാണം പൂര്‍ത്തിയാകുമ്പോള്‍ 52 ലക്ഷം ദിര്‍ഹം ചെലവ് കണക്കാക്കുന്നു. ആദ്യഘട്ടത്തില്‍ വര്‍ഷം 1500 മൃതദേഹങ്ങള്‍ സംസ്കരിക്കാനുള്ള ശേഷിയുണ്ട്. ഒരു മൃതദേഹം സംസ്കരിക്കാന്‍ എട്ട് മണിക്കൂറാണ് വേണ്ടി വരിക. നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ 3000 പേരെ സംസ്കരിക്കാനാവും. ഇവിടെ എത്തുന്ന സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമുള്ള വ്യത്യസ്ത ഇരിപ്പിടം, പ്രാര്‍ഥനാ ഹാള്‍, മൃതദേഹം കുളിപ്പിക്കാനും സംസ്കരിക്കാനുമുള്ള സ്ഥലം, സ്റ്റോര്‍ തുടങ്ങിയവയാണ് ഇപ്പോള്‍ സജ്ജമായി കൊണ്ടിരിക്കുന്നത്. ഇന്ത്യന്‍ അംബാസഡര്‍ എം.കെ. ലോകേഷ്, എം.എ. യൂസഫലി, ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഭാരവാഹികളായ അഡ്വ.വൈ.എ. റഹീം, കെ. ബാലകൃഷ്ണന്‍, ബിജു സോമന്‍ തുടങ്ങിയവരും വയലാര്‍ രവിക്കൊപ്പമുണ്ടായിരുന്നു.
നേരത്തേ, ദ്വിദിന യു.എ.ഇ സന്ദര്‍ശനത്തിനെത്തിയ വയലാര്‍ രവിക്ക് ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് യു.എ.ഇ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സ്വീകരണം നല്‍കി. പ്രസിഡന്‍റ് എം.ജി. പുഷ്പാകരന്‍, ജന. സെക്രട്ടറിമാരായ പുന്നക്കന്‍ മുഹമ്മദലി, സുഭാഷ് ചന്ദ്രബോസ്, ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്‍റ് അഡ്വ. വൈ.എ. റഹീം, സി.ആര്‍.ജി. നായര്‍, എന്‍.ആര്‍. മായിന്‍, എന്‍.പി. രാമചന്ദ്രന്‍, സി.പി. ജലീല്‍, വില്യറ്റ് കൊറിയ, ചന്ദ്രന്‍ ആയഞ്ചേരി, ഹൈദര്‍ പാലക്കാട്, ടൈറ്റസ് പുല്ലൂരാന്‍, ഫിറോസ് ഷാര്‍ജ, മജീദ് എറണാകുളം എന്നിവര്‍ നേതൃത്വം നല്‍കി.

എയര്‍ ഇന്ത്യ പ്രശ്നം: മുഖ്യമന്ത്രിയുമായി ആലോചിച്ച് നടപടി- മന്ത്രി


ഉമ്മുല്‍ഖുവൈന്‍: വിമാനം റാഞ്ചാന്‍ ശ്രമിച്ചെന്നാരോപിച്ച് പ്രവാസികള്‍ക്കെതിരെ എയര്‍ ഇന്ത്യ കേസ് നല്‍കിയതുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ രമ്യമായി പരിഹരിക്കാന്‍ കേരള മുഖ്യമന്ത്രിയുമായി ആലോചിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് കേന്ദ്ര പ്രവാസികാര്യ മന്ത്രി വയലാര്‍ രവി ഉറപ്പുനല്‍കി. പ്രവാസികള്‍ നേരിടുന്ന പ്രശ്നങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേദ്രീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജനുവരിയില്‍ കൊച്ചിയില്‍ നടക്കുന്ന പ്രവാസി ഭാരതീയ ദിനത്തിന്‍െറ പ്രചാരണത്തിന്‍െറ ഭാഗമായി ഉമ്മുല്‍ഖുവൈന്‍ ഇന്ത്യന്‍ അസോസിയേഷന്‍ സംഘടിപ്പിച്ച സ്വ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകം മുഴുവന്‍ സാമ്പത്തിക മാന്ദ്യത്തിന്‍െറ പിടിയിലമര്‍ന്നപ്പോള്‍ പ്രവാസികളുടെ നിക്ഷേപം കൊണ്ടാണ് ഇന്ത്യ പിടിച്ചുനിന്നതെന്ന കാര്യം മറക്കില്ല. വിദേശ ഇന്ത്യക്കാരുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി 120ഓളം എംബസികളില്‍ ക്ഷേമ ഫണ്ടുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഉമ്മുല്‍ഖുവൈന്‍ ഇന്ത്യന്‍ അസോസിയേഷന്‍ നിര്‍മ്മാണ പ്രവര്‍ത്തന ഫണ്ടിലേക്ക് 7,50,000 രൂപ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
ഫണ്ടിലേക്ക് അഞ്ച് ലക്ഷം ദിര്‍ഹം നല്‍കുമെന്ന് വ്യവസായ പ്രമുഖന്‍ എം.എ. യൂസഫലി പ്രഖ്യാപിച്ചു. യു.എ.ഇയിലെ ഇന്ത്യന്‍ അംബാസഡര്‍ എം.കെ. ലോകേഷ്, കോണ്‍സല്‍ ജനറല്‍ സഞ്ജയ് വര്‍മ, മനോജ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. അസോസിയേഷന്‍ പ്രസിഡന്‍റ് വര്‍ഗീസ് രാജന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി നിക്സന്‍ ബേബി സ്വാഗതവും സജാദ് സഗീര്‍ നന്ദിയും പറഞ്ഞു

സത്നംസിങിന്റെ കൊലപാതകം: കുറ്റപത്രം തയ്യാറായി


സത്നംസിങിന്റെ കൊലപാതകം: കുറ്റപത്രം തയ്യാറായി
അമൃതാനന്ദമയി ഉള്‍പ്പെടെ സാക്ഷികളെ ഒഴിവാക്കി
തിരുവനന്തപുരം: ബിഹാര്‍ ഗയ സ്വദേശി സത്നംസിങ് പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ കൊല്ലപ്പെട്ട കേസില്‍ അന്തിമകുറ്റപത്രം തയാറായി. പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രം ജീവനക്കാരന്‍, ഡ്യൂട്ടിയിലുണ്ടായിരുന്ന ജയില്‍വാര്‍ഡര്‍, രോഗം ഭേദമായിട്ടും അവിടെ കഴിഞ്ഞുവന്ന നാല് അന്തേവാസികള്‍ എന്നിവരാണ് പ്രതിപ്പട്ടികയിലുള്ളത്. എന്നാല്‍ മാതാ അമൃതാനന്ദമയി അടക്കം വള്ളിക്കാവ് ആശ്രമത്തിലെ സാക്ഷികളെ ഒഴിവാക്കി.മാനസികാരോഗ്യകേന്ദ്രത്തില്‍ വെച്ചുണ്ടായ മര്‍ദനത്തിലാണ് സത്നംസിങ് മരിച്ചതെന്ന നിലയില്‍ അന്വേഷണം അവസാനിപ്പിക്കുകയാണ് ക്രൈംബ്രാഞ്ച് ചെയ്തിട്ടുള്ളത്. കഴിഞ്ഞ ആഗസ്റ്റ് നാലിനാണ് സത്നംസിങ് കൊല്ലപ്പെട്ടത്.
വള്ളിക്കാവ് മഠത്തില്‍ അമൃതാനന്ദമയിയെ അപായപ്പെടുത്താനായി ചാടിവീണുവെന്നാരോപിച്ച് പിടിയിലായ സത്നംസിങ്ങിന് അവിടെവെച്ച് മര്‍ദനമേല്‍ക്കുന്ന വീഡിയോ ദൃശ്യങ്ങളുണ്ട്. അതിന് ശേഷം പൊലീസിന് കൈമാറിയ ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുകയായിരുന്നു. കൊല്ലം ജില്ലാ ജയിലില്‍ പ്രവേശിപ്പിച്ച ഇയാളെ അവിടെ അതിക്രമം കാട്ടിയെന്നാരോപിച്ചാണ് ജില്ലാആശുപത്രിയില്‍ കൊണ്ടുവന്നത്. അവിടെ നിന്ന് പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തില്‍ എത്തിച്ചു. നാലിന് വൈകുന്നേരം ഏഴര മണിയോടെ അബോധാവസ്ഥയില്‍ കണ്ടെത്തിതിനെ തുടര്‍ന്ന് മെഡിക്കല്‍കോളജില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പോസ്റ്റ്മോര്‍ട്ടത്തില്‍ തലക്കും കഴുത്തിനുമേറ്റ ക്ഷതമാണ് മരണകാരണമെന്ന് കണ്ടെത്തി.
സംഭവം വിവാദമായതിനെ തുടര്‍ന്ന് ആശുപത്രിയിലെ നാല് ജീവനക്കാരെ സസ്പെന്‍ഡ് ചെയ്യുകയും അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിക്കുകയും ചെയ്തു. ക്രൈംബ്രാഞ്ച് ഐ.ജി ബി. സന്ധ്യയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. അന്വേഷണത്തിന്‍െറ ആദ്യഘട്ടത്തില്‍ തന്നെ മാനസികാരോഗ്യകേന്ദ്രം മാത്രം കേന്ദ്രീകരിച്ച് അന്വേഷണം നടത്താനാണ് ക്രൈംബ്രാഞ്ച് താല്‍പര്യം പ്രകടിപ്പിച്ചത്. മഠത്തിലെ അന്തേവാസികളുടെയും അമൃതാനന്ദമയിയുടെയും മൊഴി രേഖപ്പെടുത്തിയെന്നാണ് ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ അവകാശപ്പെട്ടിരുന്നത്. എന്നാല്‍ അന്തിമകുറ്റപത്രം തയാറായപ്പോള്‍ ഇവരാരും സാക്ഷിപ്പട്ടികയിലില്ല.
സത്നംസിങ്ങിന് അമൃതാനന്ദമയിമഠം, പൊലീസ് സ്റ്റേഷന്‍, ജില്ലാജയില്‍, മാനസികാരോഗ്യകേന്ദ്രം എന്നിവിടങ്ങളിലെല്ലാം വെച്ച് മര്‍ദനമേറ്റുവെന്ന് വ്യക്തമായതാണ്. അക്കാര്യങ്ങളൊന്നും പരിഗണിക്കാതെയുള്ള അന്തിമകുറ്റപത്രമാണ് ഇപ്പോള്‍ ക്രൈംബ്രാഞ്ച് തയാറാക്കിയിട്ടുള്ളത്. മാനസികാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരനായ അനില്‍കുമാര്‍, വാര്‍ഡന്‍ വിവേകാനന്ദന്‍, മാനസിക കേന്ദ്രത്തിലെ കസ്റ്റഡി പ്രതികളായ മഞ്ചേഷ്, ബിജു, ശരത്ത് പ്രകാശ് എന്ന പ്രതീഷ്, ദിലീപ് എന്നിവരാണ് പ്രതികള്‍. ബിജു ഒഴികെ മറ്റെല്ലാവരും ജാമ്യത്തിലാണ്. ക്രൈംബ്രാഞ്ച് അന്വേഷണ ത്തില്‍ സത്നംസിങ്ങിന്‍െറ ബന്ധുക്കള്‍ നേരത്തേ തന്നെ അതൃപ്തരാണ്. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് അവര്‍ കോടതിയെ സമീപിക്കുമെന്ന് സൂചനയുണ്ട്.

കെജ്രിവാള്‍ സംഘാംഗത്തിന് വധഭീഷണി


കെജ്രിവാള്‍ സംഘാംഗത്തിന് വധഭീഷണി
കുമാര്‍ വിശ്വാസ്
ന്യൂദല്‍ഹി: അഴിമതി വിരുദ്ധ സമരനേതാവ് അരവിന്ദ് കെജ്രിവാളിന്‍െറ സംഘത്തിലെ പ്രധാനി കുമാര്‍ വിശ്വാസിന് നേരെ വധഭീഷണി. യു.പി ഗാസിയാബാദിലെ വീട്ടിലെത്തിയാണ് ഒരു സംഘം പ്രശസ്ത ഹിന്ദി കവി കൂടിയായ കുമാര്‍ വിശ്വാസിനെതിരെ വധഭീഷണി മുഴക്കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ യു.പി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഞായറാഴ്ച വൈകുന്നേരം കാറിലെത്തിയ ഏതാനും യുവാക്കള്‍ തന്‍െറ വീട്ടില്‍ ബഹളംവെക്കുകയും നേതാക്കള്‍ക്കെതിരായ ആരോപണങ്ങളുമായി മുന്നോട്ടുപോയാല്‍ കൊല്ലുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തുവെന്ന് കുമാര്‍ വിശ്വാസ് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു.
അണ്ണാ ഹസാരെയുടെ അഴിമതി വിരുദ്ധ സമരത്തില്‍ തുടക്കം മുതല്‍ സജീവമായ കുമാര്‍ വിശ്വാസ് ഹസാരെയും കെജ്രിവാളും വഴിപിരിഞ്ഞതോടെ കെജ്രിവാളിനൊപ്പം നില്‍ക്കുകയായിരുന്നു. അതിനിടെ, തന്‍െറ നേതൃത്വത്തിലുള്ള പുതിയ പാര്‍ട്ടിയുടെ പേരും കൊടിയും നവംബര്‍ 26ന് പ്രഖ്യാപിക്കുമെന്ന് അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. അതിനുശേഷം ‘അഴിമതിക്കെതിരെ ഇന്ത്യ’ (ഇന്ത്യ എഗന്‍സ്റ്റ് കറപ്ഷന്‍) എന്ന പേര് താനും തന്‍െറ കൂടെയുള്ളവരും ഉപയോഗിക്കില്ലെന്നും കെജ്രിവാള്‍ വ്യക്തമാക്കി.
കെജ്രിവാളുമായുള്ള ഭിന്നതയെ തുടര്‍ന്ന് നിര്‍ത്തിവെച്ച അഴിമതി വിരുദ്ധ പോരാട്ടം ഇടവേളക്ക് ശേഷം പുനരാരംഭിച്ച ഹസാരെ ‘അഴിമതിക്കെതിരെ ഇന്ത്യ’ എന്ന പേരില്‍ അവകാശവാദം ഉന്നയിച്ചിരുന്നു. ഇതേതുടര്‍ന്നാണ് പേര് വിട്ടുനല്‍കാന്‍ കെജ്രിവാള്‍ തീരുമാനിച്ചത്. പുതിയ പാര്‍ട്ടിയുടെ നയരേഖ കഴിഞ്ഞ ഗാന്ധിജയന്തി ദിനത്തില്‍ കെജ്രിവാള്‍ പുറത്തുവിട്ടിരുന്നു.

പിങ്കി പ്രമാണിക്ക് പുരുഷന്‍ തന്നെ; മാനഭംഗത്തിനും വഞ്ചനക്കും കേസ്

പിങ്കി പ്രമാണിക്ക് പുരുഷന്‍ തന്നെ; മാനഭംഗത്തിനും വഞ്ചനക്കും കേസ്
ന്യൂദല്‍ഹി: മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ അത് ലറ്റ് പിങ്കി പ്രമാണിക്കിന് എതിര്. പിങ്കി പുരുഷന്‍ തന്നെയാണെന്ന് തെളിയിക്കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് സഹിതമുള്ള കുറ്റപത്രം പൊലീസ് ബരാസാത് കോടതി മുമ്പാകെ സമര്‍പിച്ചു. മാനഭംഗത്തിനും വഞ്ചനക്കുമാണ് കേസ് എടുത്തിരിക്കുന്നത്.
കൊല്‍ക്കത്തയിലെ എസ്.എസ്.കെ.എം ആശുപത്രിയിലെ ഡോക്ടര്‍മാരുടെ ബോര്‍ഡ് ആണ് പിങ്കിയുടെ മെഡിക്കല്‍ പരിശോധന നിര്‍വഹിച്ചത്.
പിങ്കി പുരുഷന്‍ ആണെന്നും തന്നെ മാനഭംഗപ്പെടുത്തിയെന്നും ഉള്ള മുന്‍ പങ്കാളിയുടെ പരാതിയെ തുടര്‍ന്ന് കഴിഞ്ഞ ജൂണ്‍ 14ന് അറസ്റ്റിലായ പിങ്കി പിന്നീട് ജാമ്യത്തില്‍ ഇറങ്ങിയിരുന്നു.
2006ലെ ദോഹ ഏഷ്യന്‍ ഗെയിംസിലെ സ്വര്‍ണമെഡല്‍ നേടിയ റിലേ ടീമിലെ അംഗമായിരുന്നു പിങ്കി.